ചീഫ്സെക്രട്ടറി പറഞ്ഞത് മാപ്പല്ലാതെ പിന്നെ....? സഭയില്‍ കണ്ണുപൊട്ടുന്ന കള്ളവുമായി പിണറായി!!
സെന്‍കുമാര്‍ കേസിലെ കോടതി നിര്‍ദേശം പാലിക്കുന്നതില്‍ വാഴ്ച പറ്റിയതിന് നിരുപാധികം മാപ്പ് ചോദിച്ചാണ് ചീഫ്സെക്രട്ടറി നളിനി നെറ്റോ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
ദില്ലി: ടിപി സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ മാപ്പപേക്ഷ നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിഞ്ഞു. പിണറായി ഇക്കാര്യം പറഞ്ഞതിന് തൊട്ടു പിന്നാലെ മാപ്പപേക്ഷയുമായി ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി.
ടിപി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിരുപാധികം മാപ്പപേക്ഷ നല്‍കിയിരിക്കുന്നത്. നിര്‍ദേശം പാലിക്കാന്‍ വീഴ്ച പറ്റിയതില്‍ നിരുപാധികം മാപ്പ് പറയുന്നുവെന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്.

വൈകിയതിന് കാരണം
സെന്‍കുമാര്‍ കേസിലെ കോടതി നിര്‍ദേശം പാലിക്കുന്നതില്‍ വാഴ്ച പറ്റിയതിന് നിരുപാധികം മാപ്പ് ചോദിച്ചാണ് ചീഫ്സെക്രട്ടറി നളിനി നെറ്റോ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. നിയമോപദേശത്തിന് കാത്തിരുന്നതിനാലാണ് വിധി നടപ്പാക്കാന്‍ വൈകിയതെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണം
നിയമോപദേശം അനുസരിച്ചാണ് കോടതിവിധിയില്‍ വ്യക്തത തേടി അപേക്ഷ നല്‍കിയതെന്നും ചീഫ്സെക്രട്ടറി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. വിധി നടപ്പാക്കിയ സാഹചര്യത്തില്‍ കതേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെടുന്നു.

സര്‍ക്കാരിന് ഭയം
സെന്‍കുമാര്‍ കേസ് ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ചീഫ്സെക്രട്ടറി നിരുപാധികം മാപ്പ് പറഞ്ഞ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സുപ്രീംകോടതിയില്‍ നിന്ന് കടുത്ത നടപടികള്‍ നേരിടുന്നത് ഒഴിവാക്കുന്നതാനാണ് ഇങ്ങനെ ചെയ്തത്

മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്
സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ മാപ്പപേക്ഷ നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ചീഫ്സെക്രട്ടറി മാപ്പപേക്ഷ നല്‍കിയത്. പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയത്തിനുള്ള മറുപടിയിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

വിശദീകരണം മാത്രം
സെന്‍ കുമാര്‍ കേസില്‍ കോടതി സര്‍ക്കാരിന് പിഴ ചുമത്തിയിട്ടില്ലെന്നും പിണറായി പറയുന്നു. 25000 രൂപ അടച്ചത് സുപ്രീംകോടതിയുടെ ലീഗല്‍ സര്‍വീസ് അതോറിട്ടിയിലാണെന്നും ബാലനീതി വകുപ്പിന്റെ നിയമ നടപടികള്‍ക്കാണ് ഇത് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. പിഴ എന്ന വാക്ക് കോടതി ഉപയോഗിച്ചിട്ടില്ലെന്നും പിണറായി പറയുന്നു. സെന്‍കുമാറിനെ നിയമിക്കണമെന്ന ഉത്തരവില്‍ ആവശ്യമായ വിശദീകരണം തേടുക മാത്രമാണ് ചെയ്തതെന്നാണ് പിണറായി പറയുന്നത്. ഇത് സര്‍ക്കാരിന്റെ അവകാശമാണെന്നും കോടതി അലക്ഷ്യമല്ലെന്നും പിണറായി സഭയില്‍ വ്യക്തമാക്കി.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications