Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആനുകൂല്യങ്ങൾ കൈപ്പറ്റിയ ശേഷം ജനങ്ങൾ പണിതന്നു'; തോൽവിയെ കുറിച്ച് പഠിക്കുമെന്ന് എംഎം മണി

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവസാന ഘട്ടത്തി എത്തി നിൽക്കെ എൽഡിഎഫ് കനത്ത തോൽവി ഏറ്റുവാങ്ങുമെന്ന് ഉറപ്പായതിന് പിന്നാലെ വോട്ടർമാരെ അധിക്ഷേപിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എംഎം മണി. ജനങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി പണി തന്നുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. തോല്‍വിക്ക് കാരണമെന്തെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.

വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുന്ന വേളയിൽ ആയിരുന്നു എംഎം മണിയുടെ പ്രതികരണം. എന്നാൽ ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. 'ഇതെല്ലാം വാങ്ങിച്ച് നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ടുണ്ട്. എന്നിട്ട് ഏതോ തക്കതായ, നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്‌തു എന്നാണ് എനിക്ക് തോന്നുന്നത്. നന്ദികേടല്ലാതെ പിന്നെ അനുകൂലമാണോ?' എന്നായിരുന്നു എംഎം മണി ചോദ്യങ്ങളോട് പ്രതികരിച്ചത്.

mmmanielection

'ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്റെ ചരിത്രത്തിൽ എന്നെങ്കിലും നടന്നിട്ടുണ്ടോ? ഇല്ലല്ലോ? ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു എന്നാണ് എനിക്ക് തോന്നുന്നത്' എന്നും മുൻ മന്ത്രി വോട്ടർമാരെ അധിക്ഷേപിച്ചുകൊണ്ട് പറഞ്ഞു.

അതേസമയം, തിരിച്ചടി പരിശോധിക്കുമെന്നാണ് എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്‌ണൻ പ്രതികരിച്ചത്. തിരുത്തേണ്ട നിലപാടുണ്ടെങ്കിൽ തിരുത്തുമെന്നും എൽഡിഎഫ് കണ്‍വീനര്‍‌ മാധ്യമങ്ങളോട് വ്യക്തമാക്കി. എംഎം മണിയുടെ പ്രതികരണം വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. വോട്ടർമാരെ അധിക്ഷേപിക്കുകയാണ് എംഎം മണി ചെയ്‌തതെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം.

ചരിത്ര വിജയം നൽകിയ വോട്ടർമാർക്ക് നന്ദി അറിയിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രംഗത്ത് വന്നിട്ടുണ്ട്. വോട്ടർമാരിൽ തങ്ങൾ വിശ്വാസമർപ്പിച്ചു. തുടർന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ വേണമെന്നും മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലമെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

അതിനിടെ കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. തെക്ക് വടക്ക് വ്യത്യാസമില്ലാതെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഒരുപോലെ നേട്ടം ഉണ്ടാക്കുകയാണ് യുഡിഎഫ്. ഗ്രാമ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളിലും കോർപ്പറേഷനുകളും എന്ന് വേണ സകല മേഖലകളിലും ശക്തമായ കുതിപ്പാണ് യുഡിഎഫ് പ്രകടമാക്കിയത്.

നിലവിൽ 941 പഞ്ചായത്തുകളിൽ 495 പഞ്ചായത്തുകളിലും യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. 345 പഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നേറ്റം. 78 ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫാണ് മുന്നിൽ. 66 ഇടത്ത് എൽഡിഎഫ് മുന്നിലെത്തി. ജില്ലാ പഞ്ചായത്തുകളിൽ 7-7 എന്ന നിലയിലാണ്. കഴിഞ്ഞ തവണ എൽഡിഎഫ് തൂത്തുവാരിയ മിക്ക ഇടങ്ങളിലും ഇത്തവണ യുഡിഎഫ് തരംഗം ആഞ്ഞുവീശി.

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും കാര്യമായ നേട്ടമുണ്ടാക്കി എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. തിരുവനന്തപുര കോർപ്പറേഷൻ അവർ പിടിച്ചെടുക്കുന്നതിന് അടുത്തെത്തി. പാലക്കാട് നഗരസഭയിൽ ഭരണം നിലനിർത്തുകയും നിരവധി പഞ്ചായത്തുകളിൽ സാന്നിധ്യമുണ്ടാക്കുകയും ചെയ്‌തു എന്നതാണ് മറ്റൊരു നേട്ടം. കൂടാതെ 26 പഞ്ചായത്തുകളിലും 2 മുനിസിപ്പാലിറ്റികളിലും എൻഡിഎ മുന്നിട്ട് നിൽക്കുന്നുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+