ഗൗരിയുടെ ആത്മഹത്യ: അധ്യാപികയെ ചോദ്യം ചെയ്തു... പക്ഷെ ആ ചോദ്യത്തിന് ഉത്തരമില്ല, ദുരൂഹത
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍
കൊല്ലം: സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി വിദ്യാര്‍ഥിനിയായ ഗൗരി നേഹ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികയായ സിന്ധു പോളിനെ പോലീസ് ചോദ്യം ചെയ്തു. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. അധ്യാപികമാരായ സിന്ധു പോളും ക്രസന്റും മാനസികമായി പീഡിപ്പിച്ചതായും ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും ഗൗരിയുടെ അച്ഛന് പരാതി നല്‍കിയിരുന്നു.
സംഭവത്തിനും ശേഷം ഒളിവില്‍പ്പോയ അധ്യാപികമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനായി ഹാജരാവാനും കോടതി നിര്‍ദേശിച്ചിരുന്നു. കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ഗൗരി നേഹ.

സിന്ധുവിനെ ചോദ്യം ചെയ്തത്
കൊല്ലം ഡിസിആര്‍ബി ഓഫീസില്‍ പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ വച്ചാണ് സിന്ധുവിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. വിശദമായ മൊഴിയാണ് ഇവരില്‍ നിന്നും രേഖപ്പെടുത്തിയത്. ചോദ്യങ്ങളും ഉത്തരങ്ങളും പോലീസ് ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഗൗരിയുടെ ആത്മഹത്യയില്‍ താന്‍ തെറ്റുകാരിയല്ലെന്നാണ് സിന്ധു പോലീസിനു മൊഴി നല്‍കിയതെന്നാണ് വിവരം.

ആ ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല
ക്ലാസില്‍ നിന്നും സിന്ധു ഗൗരിയെ വിളിച്ചു കൊണ്ടുപോയതിനു ശേഷമായിരുന്നു കുട്ടി സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ കയറി ജീവനൊടുക്കിയത്. ഗൗരിയെ എന്തിനാണ് വിളിച്ചു കൊണ്ടു പോയത് എന്ന അന്വേഷണസംഘത്തിന്റെ ചോദ്യത്തിനു തൃപ്തികരമായ ഉത്തരം നല്കാന് സിന്ധുവിനായില്ല.
സഹോദരിയായ മീരയുടെ ക്ലാസില്‍ എന്തിനാണ് പോയതെന്നും സംഭവിച്ചത് എന്താണെന്നുമാണ് ഗൗരിയോട് ചോദിച്ചതെന്നും അധ്യാപിക മൊഴി നല്കി.

പൊരുത്തക്കേടുണ്ടോയെന്ന് പരിശോധിക്കും
സ്കൂളില്‍ നിന്നും ഗൗരി ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തേ തന്നെ പോലീസിനു ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളും അധ്യാപികമാരുടെ മൊഴികളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
കേസില്‍ കുറ്റപത്ര സമര്‍പ്പിക്കുന്നതിനു മുമ്പ് എല്ലാ ശനിയാഴ്ചയും അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരായി ഒപ്പുവയ്ക്കാന്‍ സിന്ധുവിനോടും ക്രസന്റിനോടും നേരത്തേ കോടതി ആവശ്യപ്പെട്ടിരുന്നു.

സംഭവം നടന്നത്
ഒക്ടോബര്‍ 20നാണ് സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ഗൗരി ആത്മഹത്യ ചെയ്തത്. അധ്യാപികമാരായ സിന്ധുവിനും ക്രസന്റിനുമെതിരേ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്നു കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് സ്കൂളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സഹപാഠികളുടെ മൊഴിയെടുക്കുകയും ചെയ്തു. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഗൗരിയെ അധ്യാപികമാര്‍ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു കൊണ്ടുപോയി ശകാരിച്ചതായി സഹപാഠികള്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications