നിപ്പയും പ്രളയവുമുണ്ടായ കോഴിക്കോടിന് നിരാശയുടെ ബജറ്റ്; നവകേരള നിര്‍മാണത്തിന് കേരള ബജറ്റില്‍ 25 പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നു പോലും ജില്ലയ്ക്കു ലഭിച്ചില്ല
കോഴിക്കോട്: സംസ്ഥാന ബജറ്റില്‍ കോഴിക്കോട് ജില്ലയിലെ വലിയ പദ്ധതികളൊന്നും പരിഗണിക്കപ്പെട്ടില്ലെന്ന് വ്യാപക പരാതി. പ്രളയക്കെടുതി, നിപ്പ ബാധ, നോട്ട് നിരോധനം തുടങ്ങിയ കാരണങ്ങളാല്‍ വന്‍ തിരിച്ചടി നേരിട്ട വ്യാപാര മേഖലയോടുള്ള അവഗണന കോഴിക്കോടിനെ സാരമായി ബാധിക്കും. കരിപ്പൂര്‍ വിമാനത്താവളം, മൊബിലിറ്റി ഹബ്, ബേപ്പൂര്‍ തുറമുഖം, ഐ.ടി മേഖല, വിനോദസഞ്ചാര മേഖല, മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്, ബീച്ച് നവീകരണം, നഗരപാതാ വികസന പദ്ധതി രണ്ടാംഘട്ടം തുടങ്ങിയവയൊന്നും ബജറ്റില്‍ പരാമര്ശിക്കപ്പെട്ടില്ല.
നവകേരള നിര്‍മാണത്തിന് കേരള ബജറ്റില്‍ 25 പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നു പോലും ജില്ലയ്ക്കു ലഭിച്ചില്ല. കുട്ടനാടിനും വയനാടിനും പ്രത്യേക പരിപാടികള്‍ പ്രഖ്യാപിച്ചപ്പോഴും കോഴിക്കോടിന് കാര്യമായൊന്നും തടഞ്ഞില്ല. കരിപ്പൂര്‍ വിമാനത്താവളത്തിന് ഏതെങ്കിലും വിധത്തിലുള്ള പിന്തുണ പ്രതീക്ഷിച്ചെങ്കിലും സമ്പൂര്‍ണ നിരാശയായിരുന്നു ഫലം. അതേസമയം നേരത്തെ വന്‍ ഇന്ധന നികുതി ഇളവ് പ്രഖ്യാപിച്ച കണ്ണൂര്‍ വിമാനത്താവളത്തിന് വീണ്ടും തലോടലുണ്ടായി.

കണ്ണൂര്‍ വിമാനത്താവളത്തിനോട് ചേര്‍ന്ന് വ്യവസായ സമുച്ഛയ ശൃംഖല സജ്ജാക്കുമെന്നു ബജറ്റില്‍ പ്രഖ്യാപിച്ചപ്പോള്‍, വന്‍ പ്രക്ഷോഭങ്ങള്‍ക്കു ശേഷം വീണ്ടും ചിറകുവിരിച്ച കരിപ്പൂരിന്റെ പ്രതീക്ഷകളോട് ധനകാര്യമന്ത്രി മുഖം തിരിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന് പത്തു വര്‍ഷത്തേക്ക് ഇന്ധന നികുതി ഇനത്തില്‍ 27 ശതമാനം ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കരിപ്പൂരിനും നികുതി ഇളവ് നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
മാനാഞ്ചിറ- വെള്ളിമാടുകുന്നു റോഡ് ഏറ്റെടുക്കാന്‍ മുഖ്യ തടസ്സം ഫണ്ടിന്റെ അഭാവമാണെന്നതിനാല്‍ ബജറ്റില്‍ വിഹിതം പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. ഇതോടെ റോഡ് വികസനം ഇനിയും അനന്തമായി നീളുമെന്നുറപ്പായി. ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് വകയിരുത്തിയില്ലെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ കുറ്റപ്പെടുത്തി. പ്രളയം ഏറെ ദുരന്തം വിതച്ചെങ്കിലും കോഴിക്കോടിന് യാതൊരു പരിഗണനയും ബജറ്റില്‍ ലഭിച്ചില്ല.
ബേപ്പൂര്‍ ചാലിയത്ത് ഫിഷ് ലാന്റിംഗ് സെന്റര്‍, കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 2000 പേര്‍ക്ക് തൊഴില്‍ എന്നിവയാണ് ബജറ്റില്‍ ജില്ലയ്ക്ക് ലഭിച്ച ചെറിയ തലോടല്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ ന്യൂനപക്ഷ പഠനകേന്ദ്രം, ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്കായി ഒരു ബ്ലോക്ക് എന്നിവ ബജറ്റില്‍ അനുവദിച്ചു. മെഡിക്കല്‍ കോളെജുകള്‍ക്കായി നീക്കിവെച്ച 232 കോടിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിനും വിഹിതം ലഭിക്കുമെന്നും പ്രളയബാധിത പഞ്ചായത്തുകള്‍ക്കുള്ള 250 കോടി പ്രത്യേക സഹായത്തിന് ജില്ലയിലെ ചില പഞ്ചായത്തുകള്‍ ഉള്‍പ്പെടുമെന്നും ആശ്വസിക്കാം.
നാളികേര ഉല്പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതി, തീരദേശത്ത് എല്ലാവര്ക്കും ലൈഫ് മിഷനില്‍ നിന്ന് വീട്, കടലാക്രമണം തടയാന്‍ 227 കോടി, തീരദേശ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ പദ്ധതി, തീരദേശ റോഡുകള്‍ക്ക് 200 കോടി, തീരദേശത്ത് 900 കോടിയുടെ കിഫ്ബി നിക്ഷേപം എന്നിവയില്‍ ജില്ലയ്ക്കൊരു വിഹിതമുണ്ടാകുമെന്നും പ്രതീക്ഷിക്കാം.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications