ഇസ്ലാമോഫോബിയ; യുഎഇയില്‍ മൂന്ന് ഇന്ത്യക്കാരുടെ ജോലി പോയി, മുന്നറിയിപ്പുകള്‍ അവഗണിച്ചു
ദുബായ്: പ്രകോപനപരമായി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് എഴുതിയതിനെ തുടര്‍ന്ന് മൂന്ന് ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ ജോലി പോയി. ഇസ്ലാമോഫോബിയ പ്രചരിപ്പിച്ചതാണ് വിനയായത്. മതവിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ ഓണ്‍ലൈനിലിടരുതെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പ്രവാസികളെ ഓര്‍മിപ്പിച്ചിരുന്നു.
ഷെഫ് ആയി ജോലി ചെയ്യുന്ന റവാത്ത് രോഹിത്, സ്റ്റോര്‍ കീപ്പര്‍ സച്ചിന് കിന്നിഗോളി, ഒരു ക്യാഷ് കൗണ്ടറിലിരിക്കുന്ന വ്യക്തി എന്നിവര്‍ക്കാണ് ജോലിയുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായത്. ഇവരെ സസ്പെന്റ് ചെയ്യുകയോ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

മതവിദ്വേഷം പരത്തി
മതവിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ ഓണ്‍ലൈനിലിട്ടതിനെ തുടര്‍ന്ന് പത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കഴിഞ്ഞ ദിവസം ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവേചനപരമായതും വിദ്വേഷം പരത്തുന്നതുമായ കുറിപ്പുകള്‍ ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുന്നത് യുഎഇയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഇക്കാര്യം ഇന്ത്യന്‍ അംബാസഡര്‍ അടുത്തിടെ പ്രത്യേകം ഓര്‍മിപ്പിച്ചിരുന്നു.

നിയമങ്ങള്‍ പാലിക്കണം
വിദ്വേഷം പരത്തുന്ന സ്വഭാവം ഇന്ത്യക്കാര്‍ ഒഴിവാക്കണമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന് കപൂര്‍ താക്കീത് നല്‍കിയിരുന്നു. യുഎഇയിലെ നിയമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. ദുബായില്‍ ഇറ്റാലിയന്‍ റസ്റ്ററന്റുകള്‍ നടത്തുന്ന അസാദിയ ഗ്രൂപ്പിലെ ജോലിക്കാരനാണ് രോഹിത്. ഇയാളെ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരിക്കുകയാണ്.

സ്റ്റോര്‍ കീപ്പര്‍ സച്ചിന്
ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ന്യുമിക്സ് ഓട്ടോമേഷനില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുകയാണ് സച്ചിന്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ ജോലിക്ക് എത്തരുതെന്ന് ഇയാളോട് കമ്പനി നിര്‍ദേശിച്ചു. ശമ്പളവും തടഞ്ഞു. പോലീസ് അന്വേഷണം തീര്‍ന്നാല്‍ മാത്രമേ ജോലിയില്‍ തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും കമ്പനി അറിയിച്ചു.

മറ്റു മതങ്ങളെ...
മറ്റു മതങ്ങളെ അവഹേളിക്കുന്നത് അനുവദിക്കാന്‍ സാധിക്കില്ല. സോഷ്യല്‍ മീഡിയ അനാവശ്യമായി ദുരുപയോഗം ചെയ്യുകയാണിവര്‍. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഫലം അനുഭവിക്കുമെന്നും അന്വേഷണം അവസാനിക്കും വരെ സച്ചിന് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്നും കമ്പനി ഉടമ അറിയിച്ചു.

വിശാല്‍ താക്കൂര്‍
ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പിലെ ഒരു ജീവനക്കാരനാണ് നടപടി നേരിട്ട മറ്റൊരാള്‍. ഇയാള്‍ തുടര്‍ച്ചയായി മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. വിശാല്‍ താക്കൂര്‍ എന്ന പേരിലാണ് ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നതെന്നും കമ്പനി അറിയിച്ചു.

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍
പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിശാല്‍ താക്കൂര്‍ ആരാണെന്ന് പരിശോധിച്ചുവരികയാണ്. പ്രതി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. തങ്ങളുടെ ജീവനക്കാരന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പൂര്‍ണമായും നിയമത്തിന് കൈമാറും. ജോലിയില്‍ നിന്ന് പിരിച്ചുവിടും. അത് കമ്പനി നിയമമാണെന്നും അധികൃതര്‍ പറഞ്ഞു.

യുഎഇയില്‍ മാത്രമല്ല
യുഎഇയില്‍ മാത്രമല്ല, മറ്റു ജിസിസി രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും വിദ്വേഷ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് ഇന്ത്യക്കാരെ താക്കീത് നല്‍കിയിട്ടുണ്ട്. ഇത്തരം പോസ്റ്റുകള്‍ പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മുസ്ലിം വിരുദ്ധ പോസ്റ്റിട്ട പ്രവാസി വ്യവസായി സോഹന്‍ റോയ് പിന്നീട് മാപ്പ് പറഞ്ഞത് കഴിഞ്ഞാഴ്ച വാര്‍ത്തയായിരുന്നു.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു












Click it and Unblock the Notifications