സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട്
റിയാദ്: ഇറാന് ആക്രമണം ശക്തമാക്കിയിരിക്കെ സൗദി അറേബ്യ വ്യത്യസ്തമായ നീക്കത്തിന്. തായിഫിലെ കിങ് ഫഹദ് വ്യോമ താവളം അമേരിക്കക്ക് തുറന്നുകൊടുത്തു. ഈ സേനാ താവളം ഇനി അമേരിക്ക ഉപയോഗിക്കും. ഇവിടേക്ക് ഇതുവരെ ഇറാന്റെ ആക്രമണം ഉണ്ടായിട്ടില്ല. ഇറാന് മിസൈലുകള്‍ ഇവിടെ എത്തില്ല എന്ന നിഗമനത്തിലാണ് അമേരിക്കന്‍ സൈന്യം.
സൗദി അറേബ്യയിലെ റിയാദ്, യാമ്പു, ചെങ്കടല്‍, തുടങ്ങി പല മേഖലയിലും ഇറാന്റെ ഡ്രോണുകള്‍ പതിച്ചിട്ടുണ്ടെങ്കിലും ജിദ്ദ സുരക്ഷിതമാണ്. തായിഫിലെ താവളം അമേരിക്കക്ക് തുറന്നുകൊടുക്കുന്നതോടെ ജിദ്ദയിലേക്കും ഇറാന്റെ മിസൈലുകള്‍ എത്തിയേക്കാം. കൈവിട്ട നീക്കമാണ് സൗദി അറേബ്യ നടത്തിയത് എന്ന് വിലയിരുത്തുന്നവരുണ്ട്. അതിനിടെ ഇറാന്റെ ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി.

ഹോര്‍മസ് കടലിടുക്ക് ഇറാന് അടച്ചതിനാല്‍ ഇതുവഴി സൗദി അറേബ്യയുടെ ചരക്കുകള്‍ പോകുന്നില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള എണ്ണ, പൈപ്പ് ലൈന്‍ വഴി യാമ്പുവിലെ തുറമുഖത്ത് എത്തിച്ച് ചെങ്കടലിലൂടെ വിതരണം ചെയ്യുകയാണ് സൗദി. ഈ വേളയിലാണ് യാമ്പുവിലെ തുറമുഖം ലക്ഷ്യമിട്ട് ഇറാന്റെ മിസൈല്‍ എത്തിയത്. ഇതോടെയാണ് തായിഫ് സേനാ താവളം അമേരിക്കന്‍ പട്ടാളത്തിന് തുറന്നുകൊടുക്കാന്‍ സൗദി തീരുമാനിച്ചതത്രെ.
തങ്ങള്‍ക്കെതിരെ അമേരിക്കന്‍ സൈന്യത്തിന് സൗകര്യം ചെയ്താല്‍ ആക്രമണം ശക്തമാക്കുമെന്ന് നേരത്തെ ഇറാന് ഭീഷണി മുഴക്കിയിരുന്നു. ജിസിസി രാജ്യങ്ങളില്‍ പലരും അമേരിക്കന്‍ സൈന്യത്തിന് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്നു എന്ന് ആരോപിച്ചാണ് ഇറാന്റെ ആക്രമണം മാത്രമല്ല, അമേരിക്കന്‍ കമ്പനികള്‍ക്ക് പങ്കാളിത്തമുള്ള എല്ലാ എണ്ണ മേഖലയും ഇറാന് ഇപ്പോള്‍ ലക്ഷ്യമിടുന്നുണ്ട്.
യുഎസ് സൈന്യത്തിന് 2 നേട്ടം
തായിഫിലെ സേനാ താവളം അമേരിക്കക്ക് ലഭിക്കുമ്പോള്‍ രണ്ട് നേട്ടമാണ് അവര്‍ കാണുന്നത്. പശ്ചിമേഷ്യയില്‍ ഏത് മേഖലയിലേക്കും സേനാ വിന്യാസം അതിവേഗം സാധ്യമാക്കുമെന്നതാണ് ഒരു കാര്യം. ഇറാന്റെ മിസൈനുകള് തായിഫിലേക്ക് എത്തില്ല എന്നതാണ് മറ്റൊന്ന്. എന്നാല്‍ കഴിഞ്ഞ ദിവസം 4000 കിലോമീറ്റര്‍ ദൂരത്തിലുള്ള ദ്വീപിലെ ബ്രിട്ടീഷ്-യുഎസ് താവളം ഇറാന് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത അമേരിക്കയെ ഞെട്ടിച്ചിട്ടുണ്ട്.
അതിനിടെ, സൗദി അറേബ്യ ഇറാന്റെ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് പുറത്താക്കി. ഒരു മിലിറ്ററി അറ്റാഷെ, നാല് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് പുറത്താക്കിയത്. നേരത്തെ സമാനമായ നീക്കം ഖത്തര്‍ നടത്തിയിരുന്നു. ഖത്തറിലെ ഏറ്റവും വലിയ വാതക മേഖല ഇറാന് ആക്രമിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. അമേരിക്കന്‍ സൈന്യം മേഖല വിടുകയോ യുദ്ധത്തില്‍ നിന്ന് പിന്മാറുകയോ ചെയ്യുന്നതുവരെ ആക്രമണം തുടരുമെന്നാണ് ഇറാന്റെ നിലപാട്.
-
മഴയിൽ മുങ്ങി യുഎഇയിലെ ഈദ് ആഘോഷം; ദുബായിലും അബുദാബിയിലും കനത്ത മഴ, ഡ്രൈവർമാർ സൂക്ഷിക്കണം! -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ സൂചന നൽകി ട്രംപ്; 'ഞങ്ങൾ ലക്ഷ്യത്തോട് അടുത്തിരിക്കുന്നു' -
ഒമാനില്‍ മിന്നല്‍പ്രളയം.. രണ്ട് മലയാളികള്‍ മരിച്ചു; അതിശക്തമായ മഴ മുന്നറിയിപ്പ് -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
ട്രംപിന്റെ വിരട്ടല്‍ വേണ്ടെന്ന് ഇറാന്; ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചുപൂട്ടുമെന്ന് മുന്നറിയിപ്പ് -
യുഎസ് ഉപരോധത്തില്‍ ഇളവ്; ഇറാനിയന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ -
എഫ്-35 മുതൽ ജെറാൾഡ് ഫോർഡ് വരെ; യുദ്ധത്തിൽ അമേരിക്കയുടെ നഷ്ടം 1.6 ലക്ഷം കോടി രൂപ! -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ?












Click it and Unblock the Notifications