Get Updates
Get notified of breaking news, exclusive insights, and must-see stories!

പെഗാസസ് വിവാദം: ഇന്ത്യയിലെ വിവാദ ഫോൺ ചോർത്തൽ ആരോപണത്തിലെ നാൾവഴികൾ

ദില്ലി: ഇസ്രയേലി സ്പൈവെയർ പെഗാസസ് ഉപയോഗിക്കുന്ന ഒരു ഏജൻസിയുടെ ഹാക്കിംഗ് ലിസ്റ്റിൽ 40 ഇന്ത്യൻ പത്രപ്രവർത്തകരുടെ ഫോൺ നമ്പറുകൾ ഉണ്ടെന്ന വാർത്ത പുറത്തുവരുന്നത്. ഇതോടെയാണ് പെഗാസസ് ഫോൺ ചോർത്തലിനെക്കുറിച്ചുള്ള വാർത്തകൾ ഇന്ത്യയിൽ വ്യാപകമാകുന്നത്. ജൂൺ 18ന് വൈകിട്ട് ദി വയറാണ് ആദ്യം വാർത്ത റിപ്പോർട്ട് ചെയ്തത്. പിന്നീട് നടത്തിയ ഫോറൻസിക് പരിശോധനകളിൽ ചില ഉപകരണങ്ങളിൽ പെഗാസസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഹിന്ദുസ്ഥാൻ ടൈംസ്, ദി ഹിന്ദു, ദി വയർ, ദി ഇന്ത്യൻ എക്സ്പ്രസ്, ന്യൂസ് 18, ഇന്ത്യാ ടുഡേ എന്നീ മാധ്യമങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തരെയും ലക്ഷ്യമിട്ടതായി കണ്ടെത്തിയിരുന്നു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2018നും 2019നും ഇടയിലുള്ള കാലയളവിലാണ് മിക്ക മാധ്യമപ്രവർത്തകരും ഫോൺ ചോർത്തലിന് ഇരയായിട്ടുള്ളതെന്നാണ് ദി വയറിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ സ്പൈവെയർ വിൽക്കുന്ന എൻഎസ്ഒ ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നത് തങ്ങൾ സർക്കാരുകൾക്ക് മാത്രമാണ് പെഗാസസ് വിൽപ്പന നടത്തിയിട്ടുള്ളതെന്നാണ്. എന്നാൽ ഇന്ത്യയിലെ തങ്ങളുടെ ഉപയോക്താക്കളുടെ പട്ടിക പുറത്തുവിടാൻ എൻഎസ്ഒ തയ്യാറായിട്ടില്ല. തങ്ങൾ ഫോൺ ചോർത്തിയിട്ടുള്ള വ്യക്തികൾ ഏത് തരത്തിൽപ്പെട്ടവരാണെന്നോ ആരാണെന്നോ വെളിപ്പെടുത്താനും കമ്പനി തയ്യാറായിട്ടില്ല.

 hacking-1626

വാഷിംഗ്ടൺ പോസ്റ്റ് അടക്കം അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന 16 പ്രസിദ്ധീകരണങ്ങളുമായി ചേർന്നാണ് വയർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ദി ഗാർഡിയൻ, ലെ മോണ്ടെ എന്നിവരായിരുന്നു അന്വേഷണത്തിലെ മീഡിയ പാർട്ട്ണർമാർ. ഫോർബിഡൻ സ്റ്റോറീസും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിനും പഠനത്തിൽ പങ്കാളിത്തമുണ്ട്.

അതേസമയം, ഫോൺ ചോർത്തിയവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സ്മാർട്ട്ഫോൺ സ്പൈവെയർ ഉപയോഗിച്ച് വിജയകരമായി ചോർത്തിയെന്ന് അർത്ഥമാക്കുന്നില്ല. മറിച്ച് ഫോണിലെ ഡാറ്റ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കൂ. ദി വയർ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇക്കാര്യത്തിൽ പ്രതികരിച്ച് കേന്ദ്രസർക്കാർ രംഗത്തെത്തിയിരുന്നു. കേന്ദ്രം പ്രതികരിക്കുകയും ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പറയുകയും ചെയ്തിരുന്നു. അടിസ്ഥാനപരമായ അവകാശമെന്ന നിലയിൽ എല്ലാ പൗരന്മാർക്കും സ്വകാര്യതയ്ക്കുള്ള അവകാശം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ ശക്തമായ ജനാധിപത്യമാണ് ഇന്ത്യയെന്നും സർക്കാർ പറഞ്ഞു. ഫോൺ ചോർത്തലിൽ "സർക്കാർ ഏജൻസികളുടെ അനധികൃത ഇടപെടൽ ഉണ്ടായിട്ടില്ല. നിർദ്ദിഷ്ട ആളുകളിൽ സർക്കാർ നിരീക്ഷണം സംബന്ധിച്ച ആരോപണങ്ങൾക്ക് വ്യക്തമായ അടിസ്ഥാനമില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലെ പത്രപ്രവർത്തകർക്ക് പുറമേ ഇസ്രായേലി സ്പൈവെയർ പെഗാസസ് വഴി ഹാക്കിംഗിന് ഇന്ത്യയിലെ രണ്ട് കേന്ദ്രമന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, ബിസിനസ്സ് രംഗത്തെ പ്രമുഖ വ്യക്തികൾ, പ്രവർത്തകർ എന്നിവരുൾപ്പെടെ 300 ലധികം ഇന്ത്യക്കാരുടെ മൊബൈൽ ഫോണുകൾ ലക്ഷ്യമിട്ട് ചോർത്തൽ നടന്നിട്ടുണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, ജൽ ശക്തിയുടെ സംസ്ഥാന മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ, വസുന്ധര രാജേ സിന്ധ്യയുടെ പേഴ്സണൽ സെക്രട്ടറി സ്മൃതി ഇറാനി, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് പ്രവീൺ തൊഗാഡിയ, സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്‌ഡി) എന്നിവരുടെ പേരുകളും ഇസ്രായേൽ ആസ്ഥാനമായുള്ള എൻ‌എസ്‌ഒ ഗ്രൂപ്പ് നിരീക്ഷിച്ചിരുന്ന 300 മൊബൈൽ നമ്പറുകളിൽ 2017-2019 കാലയളവിലാണ് ഈ നമ്പറുകളിൽ നിന്നുള്ള ഫോൺ കോളുകൾ ചോർത്തിയതെന്നും വയറിന്റെ റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ, 2019 ഏപ്രിലിൽ മുൻ ചീഫ് ജസ്റ്റിസ് (സിജെഐ) രഞ്ജൻ ഗൊഗോയിയ്ക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ച പീഡിപ്പിച്ചെന്ന് ആരോപിച്ച സുപ്രീം കോടതി ജീവനക്കാരിയുടെ ഫോൺ നമ്പറുകളും ഈ പട്ടികയിൽ ഇടംപിടിച്ചിരുന്നു. പെഗാസസ് സ്പൈവെയറിലൂടെ 300-ലധികം ഇന്ത്യക്കാരുടെ ഫോണുകൾ ഹാക്ക് ചെയ്തെന്ന റിപ്പോർട്ടുകൾക്കിടെ ഇക്കാര്യം തള്ളിക്കളഞ്ഞ് ഇസ്രായേൽ ആസ്ഥാനമായുള്ള എൻഎസ്ഒ ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകളും തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ഫോർബിഡൻ സ്റ്റോറീസ് പുറത്തുവിട്ട റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും എൻഎസ്ഒ ചൂണ്ടിക്കാണിച്ചിരുന്നു. പ്രസിദ്ധീകരിച്ചിട്ടുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാണിച്ച എൻഎസ്ഒ സംഭവത്തിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങൾ ഉന്നയിക്കുന്ന അവകാശവാദങ്ങളെക്കുറിച്ച് അന്വേഷിച്ച ഏജൻസി പുറത്തുവന്ന റിപ്പോർട്ടുകൾ അപ്പാടെ തള്ളിക്കളയുകയായിരുന്നു. ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ ലഭിച്ചില്ലെന്നും എൻഎസ്ഒ വ്യക്തമാക്കിയിരുന്നു.

ഈ വിഷയത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾക്ക് വസ്തുതാപരമായ അടിസ്ഥാനമില്ലെന്നും മാനനഷ്ടക്കേസ് കമ്പനി പരിഗണിക്കുകയാണെന്നും എൻഎസ്ഒ ഗ്രൂപ്പ് പറഞ്ഞു. "അവരുടെ ക്ലെയിമുകൾ പരിശോധിച്ചതിന് ശേഷം, അവരുടെ റിപ്പോർട്ടിലെ തെറ്റായ ആരോപണങ്ങൾ ഞങ്ങൾ ശക്തമായി നിഷേധിക്കുന്നു. അവരുടെ ഉറവിടങ്ങൾ വസ്തുതാപരമായ അടിസ്ഥാനമില്ലാത്ത വിവരങ്ങൾ നൽകിയിട്ടുണ്ട്, അവരുടെ പല അവകാശവാദങ്ങൾക്കും പിന്തുണയ്ക്കുന്ന ഡോക്യുമെന്റേഷന്റെ അഭാവം തെളിവാണ്. വാസ്തവത്തിൽ, ഈ ആരോപണങ്ങൾ വളരെ പ്രകോപനപരവും യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണ്, എൻ‌എസ്‌ഒ മാനനഷ്ടക്കേസ് പരിഗണിക്കുന്നു, "കമ്പനി പറഞ്ഞു.

ഫോൺ ചോർത്തൽ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് വന്നപ്പോൾ തന്നെ, ഐടി, കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണോ, പെഗാസസ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഫോൺ ചോർച്ചിയതായുള്ള മാധ്യമ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു. ലോക്സഭയിൽ ഇത് സംബന്ധിച്ച് മന്ത്രി ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിരുന്നു. നിരവധി പരിശോധനകൾ നിലവിലുള്ള സാഹചര്യത്തിൽ ഇത്തരത്തിൽ ഫോൺ ചോർത്തൽ സാധ്യമസല്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
2021 ജൂലൈ 18ന് പുറത്തുവന്ന മാധ്യമറിപ്പോർട്ടുകൾ ഇന്ത്യൻ ജനാധിപത്യത്തെയും സുസ്ഥിരമായ സ്ഥാപനത്തെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് തോന്നുന്നതായും ," മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയുടെ പ്രസ്താവന തൃണമൂൽ എംപിമാർ കീറിയെറിയുകയും പ്രതിപക്ഷ പാർട്ടികൾ മുദ്രാവാക്യം വിളിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ച സാഹചര്യത്തിലാണ് മാധ്യമറിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നാണ് വാട്സ്ആപ്പും ചൂണ്ടിക്കാണിച്ചത്.

പെഗാസസ് സ്പൈവെയർ വിഷയത്തിൽ സർക്കാരിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച കോൺഗ്രസ് രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തെന്നും ആരോപിച്ചിരുന്നു. സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കാനും വിഷയത്തിൽ "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക്" അന്വേഷിക്കാനും പാർട്ടി ആവശ്യപ്പെട്ടിരുന്നു. വാർത്താ സമ്മേളനത്തിൽ സംസാരിച്ച കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പെഗാസസ് ചാരപ്രശ്നത്തിന് ഷായെ ഉത്തരവാദിയാക്കുകയും ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നതാണ് കോൺഗ്രസിന്റെ ആവശ്യമെന്നും പറഞ്ഞു. ഈ വിഷയത്തിൽ എല്ലാ പ്രതിപക്ഷ പാർട്ടികളെയും കോൺഗ്രസ് ഏറ്റെടുക്കുമെന്നും ഇക്കാര്യത്തിൽ ജുഡീഷ്യൽ അല്ലെങ്കിൽ പാർലമെന്ററി അന്വേഷണം ആവശ്യമാണോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര, ആഭ്യന്തര സുരക്ഷാ മന്ത്രി അമിത് ഷായെ ഉടൻ പുറത്താക്കണമെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നുമാണ് ഞങ്ങളുടെ ആവശ്യമെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

പെഗാസസ് ഫോൺ ചോർത്തലിൽ കോൺഗ്രസിനെതിരെ തിരിച്ചടിച്ച ബിജെപി, ഫോൺ ചോർത്തലിൽ ഭരണകക്ഷിയെയോ മോദിയെയോ ഈ വിഷയവുമായി ബന്ധിപ്പിക്കുന്നതിന് ഒരു തെളിവുകളും ഇല്ലെന്നും അവകാശപ്പെട്ടിരുന്നു.
"ബിജെപിക്കെതിരെ കോൺഗ്രസ് ഉന്നയിച്ച അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ബിജെപി തള്ളിക്കളയുകയായിരുന്നു. സംഭവത്തിൽ എൻഎസ്ഒ പ്രതികരിച്ചത് പല പാശ്ചാത്യ രാജ്യങ്ങളും സോഫ്റ്റ്വെയർ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൻ പെഗാസസ് സ്പൈവെയർ വിവാദത്തിന് ശേഷം, ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോൺ വെബ് സർവീസസ് (AWS), ഇസ്രായേലി നിരീക്ഷണ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും അടച്ചുപൂട്ടിയിരുന്നു. ഫോൺ ചോർത്തൽ വിവാദത്തെക്കുറിച്ച് അറിഞ്ഞതോടെ പെഗാസസുമായി ബന്ധപ്പെട്ടുള്ള അക്കൌണ്ടുകളും അടിസ്ഥാന സൌകര്യങ്ങളും അടച്ച് പൂട്ടാൻ തീരുമാനിച്ചതായി ആമസോൺ വെബ് സർവീസസ് വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

2019 ജൂലൈയിൽ കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാർ അട്ടിമറിക്കപ്പെടുമ്പോൾ, അന്നത്തെ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെയും അന്നത്തെ മുഖ്യമന്ത്രി എച്ച്‌ഡിയുടെ പേഴ്‌സണൽ സെക്രട്ടറിമാരുടെയും ഫോൺ നമ്പറുകൾ ചോർത്തിയെന്നും പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്. എച്ച്ഡി കുമാരസ്വാമിയെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും നിരീക്ഷിച്ചിരുന്നുവെന്നും ദി വയർ റിപ്പോർട്ട് ചെയ്തിരുന്നു. 2019 ൽ ബി.ജെ.പിയും ജെ.ഡി.എസ്-കോൺഗ്രസ് സർക്കാരും തമ്മിൽ ശക്തമായ അധികാരത്തർക്കം നടന്നുകൊണ്ടിരുന്ന സമയത്ത്, കർണ്ണാടകയിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഫോൺ നമ്പറുകളും ഫോൺ ചോർത്തലിന് ഇരയായിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നുണ്ട്. ഭരണകക്ഷിയിൽ നിന്നുള്ള 17 നിയമസഭാംഗങ്ങൾ മറുകണ്ടം ചാടിയതോടെ കർണ്ണാടക നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സഖ്യം പെട്ടെന്ന് രാജിവക്കുകയായിരുന്നു.

സ്പൈവെയർ വഴി ചോർന്നതിൽ അംബേദ്കറൈറ്റ് പ്രവർത്തകൻ അശോക് ഭാരതി, മുൻ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ, ബന്ജ്യോത്സ്ന ലാഹിരി, നക്സൽ ആധിപത്യമുള്ള പ്രദേശങ്ങളിലെ ചരിത്രകാരനായ ബെലാ ഭാട്ടിയ, റെയിൽവേ യൂണിയൻ നേതാവ് ശിവ് ഗോപാൽ മിശ്ര, കൽക്കരി ഖനന വിരുദ്ധ പ്രവർത്തകൻ അലോക് ശുക്ല, ദില്ലി യൂണിവേഴ്സിറ്റി പ്രൊഫസർ സരോജ് ഗിരി, ബസ്തർ ആസ്ഥാനമായുള്ള സമാധാന പ്രവർത്തകൻ ശുഭ്രാൻഷു ചൗധരി, ബീഹാർ ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ഇപ്സാ ശതാക്ഷി എന്നിവരുടെ ഫോണുകളും ഉൾപ്പെട്ടിരുന്നുവെന്ന് ദി വയർ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

പെഗാസസ് വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ ഒതുക്കാൻ ബിജെപി സംസ്ഥാന മുഖ്യമന്ത്രിമാർ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള മുതിർന്ന നേതാക്കളെ രംഗത്തിറക്കുകയായിരുന്നു. യോഗി ആദിത്യനാഥ് (ഉത്തർപ്രദേശ്), മനോഹർ ലാൽ ഖട്ടർ (ഹരിയാന), ശിവരാജ് സിംഗ് ചൗഹാൻ (മധ്യപ്രദേശ്), ഹിമന്ത ബിശ്വ ശർമ്മ (അസം), വിജയ് രൂപാനി (ഗുജറാത്ത്), ജയ് റാം താക്കൂർ (ഹിമാചൽ പ്രദേശ്), പുഷ്കർ സിംഗ് (ബിജെപി) ഉത്തരാഖണ്ഡ്) എന്നിവർ ഇതോടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് രംഗത്തെത്തിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും അദ്ദേഹത്തിന്റെ സർക്കാരിലെ 15 അംഗങ്ങളും സാധ്യതയുള്ള ലക്ഷ്യങ്ങളിൽ:

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടക്കം 14 രാഷ്ട്രത്തലവന്മാരാണ് ഉള്ളതെന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കിയിട്ടുള്ളത്. പാക്കിസ്ഥാനിലെ പ്രസിഡന്റ് ഇമ്രാൻ ഖാൻ, ദക്ഷിണാഫ്രിക്കയിലെ സിറിൽ റാമഫോസ, ഇറാഖിലെ ബർഹാം സാലിഹ് എന്നിവരടങ്ങിയ 50,000 ഫോൺ നമ്പറുകളുടെ പട്ടികയിൽ കണ്ടെത്തിയ സാധ്യതകളിൽ ഉൾപ്പെടുന്നുണ്ട്. മൂന്ന് നിലവിലെ പ്രധാനമന്ത്രിമാരും മൊറോക്കോയിലെ രാജാവ് മുഹമ്മദ് ആറാമും പട്ടികയിലുണ്ടെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്നാണ് എഡിറ്റേഴ്സ് ഗ്വിൽഡ് മുന്നോട്ടുവെച്ച ആവശ്യം.
അസമിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളായ എഎഎസ് യുവിന്റെ സമുജ്ജ്വൽ ഭട്ടാചാര്യ ഉൾഫ അനുകൂല സംഘടനയായ അനൂപ് ഛേട്ടിയ എന്നിവരും ഈ പട്ടികയി ഉൾപ്പെട്ടതായി ദി വയർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംഭവത്തിൽ സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് എഡിറ്റേഴ്സ് ഗ്വിൽഡ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അഡ്വക്കറ്റ് എംഎൽ ശർമ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    How to find Pegasus malware in your gadget | Oneindia Malayalam

    സംഭവത്തിൽ ഇസ്രയേൽ പ്രതിരോധ മന്ത്രാലയം എൻഎസ്ഒ ഗ്രൂപ്പിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരെ ലക്ഷ്യംവെച്ച് ഇസ്രയേലി സൈബർ കമ്പനിയുടെ ഫോൺ ചോർത്തലിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് വ്യക്തമാക്കിയതായി ജെറുസലേം പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. ടിബറ്റൻ നേതാവ് ദലൈലാമയുടെ സഹായി ലോബ്സാംഗ് സാംഗായിയുടെ ഫോണും ചോർത്തിയതിൽ ഉൾപ്പെടുന്നു. എന്നാൽ ഇന്ത്യൻ ഗവൺമെന്റാണ് ഫോൺ ചോർത്തലിനുള്ള ലിസ്റ്റ് തയ്യാറാക്കിയതെന്നും എൻഎസ്ഒ ഗ്രൂപ്പിലെ ഒരു അനലിസ്റ്റ് വ്യക്തമാക്കിയിരുന്നു. പെഗാസസിൽ അനിൽ അംബാനിയുടെ പേരും മുൻ സിബിഐ അലോക് വർമയും ഉൾപ്പെട്ടിരുന്നതായി വയർ റിപ്പോർട്ട് ചെയ്തിരുന്നു. അലോക് വർമയുടെയും കുടുംബാംഗങ്ങളുടേതും ഉൾപ്പെടെ എട്ട് ഫോണുകളാണ് ചോർത്തിയെന്ന് കണ്ടെത്തിയതെന്ന് വയർ റിപ്പോർട്ട് ചെയ്തത്. രാകേഷ് അസ്താന, സിബിഐ ജോയിന്റ് ഡയറക്ടർ എകെ ശർമ എന്നിവരും ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+