നിശ്ശബ്ദകാവ്യസപര്യയുടെ മഹാകവി...
തിരുവനന്തപുരം: കവിതയുടെ ഈടുവയ്പും പ്രായവും ഒക്കെ കണക്കിലെടുത്ത് ബഹുമാനപുരസ്സരം നല്കുന്ന പദവിയാണ് മഹാകവിയെന്നത്. ആശാനും ഉള്ളൂരിനും എഴുത്തച്ഛനും വള്ളത്തോളിനും ഒക്കെ ലഭിച്ച പദവി.
പക്ഷെ ആധുനികകാലത്ത് മഹാകവിയായ ചുരുക്കം ചിലരില്‍ ഒരാളാണ് മഹാകവി എം.പി.അപ്പന്. പ്രായവും കാവ്യത്തിന്റെ വലിപ്പവും ആഴവും പക്വതയും ഒക്കെ നോക്കി കാവ്യവിമര്‍ശകരും കാവ്യാസ്വാദകരും കല്പിച്ചു നല്കിയ പദവി. ആ പദവിയ്ക്ക് ചേര്‍ന്ന വിധം വിവാദങ്ങളുടെ അഴുക്കുചാലുകളിലേക്ക് പോകാതെ, അന്തസ്സോടെ, നിശ്ശബ്ദമായി എട്ട് ദശകത്തോളം മടുപ്പില്ലാതെ കവിതയെ പിന്തുടര്‍ന്ന മഹാമനസ്കനാണ് എം.പി. അപ്പന്.
കാല്പനികതയും ആത്മീയസ്പര്‍ശവും ഒത്തുചേരുന്ന അപൂര്‍വ സൗന്ദര്യമാണ് എം.പി. അപ്പന്റെ കവിതകള്‍ ഓരോന്നും. വള്ളത്തോള്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ച അപ്പന്റെ കവിതയില്‍ കാണാം. പ്രണയം, ദേശീയത, മാനവികതാവാദം തുടങ്ങിയവയാണ് ആ കവിതയുടെ ഭാവതലം രൂപപ്പെടുത്തിയത്.
ആര്‍ഭാടമില്ലാത്ത കാവ്യഭാഷ കാരണം സാധാരണക്കാരും അദ്ദേഹത്തിന്റെ കവിതയോടടുത്തു. ആദ്യകൃതിയായ സുവര്‍ണോദയം 1936 ല്‍ പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരത്ത് ജ-ഗതിയില്‍ മേടയില്‍ കെ. മാടുവിന്റെയും കൊച്ചാപ്പിയുടെയും മകനായി 1913ല്‍ ജനിച്ചു. പൊന്നപ്പന് എന്നായിരുന്നു യഥാര്‍ത്ഥ പേര്. പിന്നീട് അത് എം.പി. അപ്പന് എന്നായി. യൂണിവേഴ്സിറ്റി കോളേജില്‍ പഠിച്ചു. ഗണിതശാസ്ത്രത്തില്‍ ഓണേഴ്സും എല്‍.ടി.പരീക്ഷയും പാസ്സായി. മൂത്തകുന്നം, കാഞ്ഞിരംകുളം എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു. പിന്നീട് ഗവണ്മെന്റ് സ്കൂളില്‍ അദ്ധ്യാപകനും ഹെഡ്മാസറ്ററുമായി. ഡി.എ.ഒ ആയി സര്‍വീസില്‍ നിന്നു വിരമിച്ചു (1968). സര്‍വവിജ-്ഞാനകോശ വകുപ്പിലും പ്രവര്‍ത്തിച്ചു.
നാല്പതോളം കൃതികള്‍ അപ്പന് രചിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട കൃതികള്‍: സുവര്‍ണോദയം, വെള്ളിനക്ഷത്രം, തരംഗലീല, സൈനിക ഗാനം, ബാലികാരാമം, പനിനീര്‍പ്പൂവും പടവാളും, ലീലാസൗധം, കിളിക്കൊഞ്ചല്‍, സൗന്ദര്യധാര, അമൃതബിന്ദുക്കള്‍, പ്രസാദം, ഉദ്യാനസൂനം. ജ-ീവിതോത്സവം എന്ന പേരില്‍ റുബായിയത്ത് വിവര്‍ത്തനം ചെയ്തു. സ്ത്രീലോകം, വാടാമലരുകള്‍, വജ്രബിന്ദുക്കള്‍, സ്മരണോപഹാരം എന്നിവ ഗദ്യകൃതികള്‍.
ഉദ്യാനസൂനത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1973) മൂലൂര്‍ അവാര്‍ഡ്, ആശാന് പ്രൈസ്, വള്ളത്തോള്‍ അവാര്‍ഡ്, ഹിന്ദി പ്രചാരസഭയില്‍ നിന്നും സാഹിത്യകലാനിധി അവാര്‍ഡ്, ശൂരനാട്ട് കുഞ്ഞന്‍പിള്ള അവാര്‍ഡ് (1998) എന്നിവ ലഭിച്ചു. എഴുത്തച്ഛന് പുരസ്കാരത്തിനും (1998) അര്‍ഹനായി.
നെടുങ്കണ്ടത്തു കോട്ടക്കഴിയത്ത് സുമതിയാണു ഭാര്യ.മക്കള്‍: അയ്യപ്പന്( ഇന്ത്യന്‍ ബാങ്ക് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് ഓഫിസര്‍), കല.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications