സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍
റിയാദ്: ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുന്നത് ആഗോള വിപണിയുടെ താളം തെറ്റിക്കുന്നു. എണ്ണ വില ഉയരണം എന്ന് ആഗ്രഹിക്കുന്ന രാജ്യമാണ് സൗദി അറേബ്യ എങ്കിലും അവരുടെ കയറ്റുമതി പ്രതിസന്ധിയിലാണ്. ഹോര്‍മുസ് ചരക്കു പാത ഇറാന് തടഞ്ഞതോടെ സൗദി അറേബ്യക്ക് മുമ്പിലുള്ള വഴി ചെങ്കടലിലെ ബാബുല്‍ മന്തിബ് കടലിടുക്കാണ്. ഇതും വൈകാതെ അടയുമെന്നാണ് റിപ്പോര്‍ട്ട്.
യമനിലെ ഹൂത്തി വിഭാഗം ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയിയിരിക്കുകയാണ്. ഇറാന് യുദ്ധം ആരംഭിച്ച ശേഷം ആദ്യമായിട്ടാണ് ഹൂത്തികള്‍ ഇടപെടുന്നത്. ഇറാന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന യമനിലെ ഷിയാ സംഘമാണ് ഇവര്‍. തുടക്കത്തില്‍ നേരിട്ട് യുദ്ധത്തില്‍ ഭാഗമാകാതിരുന്ന ഹൂത്തികള്‍, അമേരിക്ക കരയുദ്ധം തുടങ്ങാനിരിക്കുന്ന വേളയിലാണ് ഇടപെടുന്നത്.

അമേരിക്ക ഇറാനില്‍ കരയുദ്ധം തുടങ്ങാന്‍ പോകുന്നു എന്നാണ് വാര്‍ത്തകള്‍. ഇറാനിലെ തന്ത്ര പ്രധാന ഖാര്‍ഗ് ദ്വീപ് പിടിച്ചടക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കരയുദ്ധം നടത്താന്‍ 4000 യുഎസ് സൈനികര്‍ എത്തിയിട്ടുണ്ട്. ഈ സൈനികരെ മെഡിറ്ററേനിയന്‍ കടലിലെ സ്രാവുകള്‍ക്ക് ഭക്ഷണമാക്കി മാറ്റുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ഹോര്‍മുസ് പാത അടഞ്ഞതും ഹൂത്തികള്‍ യുദ്ധത്തില്‍ ഭാഗമായതും അമേരിക്ക കരയുദ്ധം തുടങ്ങാന്‍ പോകുന്നതും ആഗോള വിപണിയെ ക്ഷീണിപ്പിക്കും. ഇതോടെ ക്രൂഡ് വില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 116 ഡോളറായി ഉയര്‍ന്നു. ഇനിയും വില കൂടുമെന്നാണ് വിവരം. ക്രൂഡ് കയറ്റുമതി അസാധ്യമായാല്‍ വില കുത്തനെ ഉയരും. ഇത് ഇന്ത്യ ഉള്‍പ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും.
കരയുദ്ധം യുഎഇക്കും തിരിച്ചടി
ഖാര്‍ഗ് ദ്വീപ് പിടിച്ചടക്കുമെന്നാണ് ട്രംപ് സൂചിപ്പിക്കുന്നത്. മാത്രമല്ല, ഹോര്‍മുസ് പാതയുടെ നിയന്ത്രണവും അമേരിക്ക പിടിക്കുമത്രെ. നാറ്റോ സൈനിക രാജ്യങ്ങള്‍ യുദ്ധത്തില്‍ ഭാഗമായിട്ടില്ല. ഇക്കാര്യത്തിലുള്ള അമര്‍ഷം ട്രംപ് പരസ്യമാക്കുകയും ചെയ്തു. അമേരിക്ക, ബ്രിട്ടന്, യൂറോപ്പ് എന്നിവിടങ്ങളില്‍ യുദ്ധ വിരുദ്ധ റാലികള്‍ നടക്കുന്നുണ്ട്. എല്ലാം അവഗണിച്ചാണ് ട്രംപ് കരയുദ്ധത്തിന് ഒരുങ്ങുന്നത്.
അതിനിടെ പാകിസ്താന് സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ഇസ്ലാമാബാദില് ചര്‍ച്ച നടത്തി. ശുഭ പ്രതീക്ഷയുണ്ട് എന്നാണ് പാകിസ്താന്റെ പ്രതികരണം. അതിനു മുമ്പ് അമേരിക്ക കരയുദ്ധം തുടങ്ങുമോ എന്ന ആശങ്കയും ബാക്കിയാണ്. ഇസ്രായേലിന് വേണ്ടി മാത്രമായി അമേരിക്ക യുദ്ധം ചെയ്യുന്നത് എന്തിനാണ് എന്ന ചോദ്യമാണ് യുദ്ധ വിരുദ്ധ റാലികളില്‍ ഉയരുന്നത്.
സൗദി അറേബ്യ പൈപ്പ് ലൈന്‍ വഴി യാമ്പു തുറമുഖത്ത് എണ്ണ എത്തിച്ചാണ് ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നത്. ഇറാന് ഈ മേഖല ആക്രമിക്കുക എന്നത് അസാധ്യമല്ല. അതുകൊണ്ടുതന്നെ യുദ്ധം ശക്തമായാല്‍ യാമ്പു ഇറാന് ലക്ഷ്യമിട്ടേക്കും. മാത്രമല്ല, അമേരിക്ക കരയുദ്ധം തുടങ്ങിയാല്‍ യുഎഇയും ബഹ്റൈനും ഇറാന് പിടിച്ചടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായ് പോലുള്ള സുപ്രധാന നഗരങ്ങള്‍ തകരുമെന്നും വിലയിരുത്തലുണ്ട്.
-
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
പ്രവാസികളുടെ ശ്രദ്ധക്ക്; വർക്ക് ഫ്രം ഹോം ചെയ്യുന്നവരാണോ? നിയമങ്ങൾ എല്ലാം മാറി! -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം














Click it and Unblock the Notifications