ട്വിറ്ററില്‍ ഗര്‍ഭച്ഛിദ്രം: യുവതിയ്ക്ക് വധഭീഷണി

ഫ്ളോറിഡയിലെ ടാംപയിലുള്ള ആന്‍ജി ജാക്സണ് എന്ന ഇരുപത്തിയേഴുകാരിയാണ് ഗര്‍ഭച്ഛിദ്ര വിവരങ്ങളുടെ ഗ്രാഫിക്കല്‍ വിവരങ്ങളടക്കം ട്വിറ്ററിലും യൂട്യൂബിലും പ്രസിദ്ധീകരിച്ചത്.
ഗര്‍ഭച്ഛിദ്ര വിവരങ്ങള്‍ നെറ്റില്‍ വന്നതോടെ ആന്റി അബോര്ഷന് പ്രവര്‍ത്തകരില്‍ നിന്ന് ആയിരക്കണക്കിന് വിമര്‍ശനങ്ങളാണ് ആന്‍ജിയെത്തേടിയെത്തിയത്.
പലരും ഇവരെ കൊല്ലുമെന്ന് വരെ ട്വീറ്റുകളിലൂടെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സന്ദേശങ്ങളില്‍ പലരും അവരെ ബേബി കില്ലര്‍' എന്നും മറ്റുമാണ് സംബോധന ചെയ്തിരിക്കുന്നത്.
പലരും ബൈബിളിലെ വരികള്‍ അവര്‍ക്ക് അയച്ചുകൊടുക്കുകയും അവരുടെ നാലു വയസ്സുള്ള കുഞ്ഞിനെ ദത്തെടുക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ പ്രസവ സമയത്ത് കഷ്ടിച്ചാണ് ജാക്സണ് ജീവന് തിരിച്ചുകിട്ടിയതത്രെ. ഇനി കൂടുതല്‍ കുഞ്ഞുങ്ങള്‍ വേണ്ടെന്ന് അന്ന് ഡോക്ടര്‍മാര്‍ ഉപദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, മൂന്നാഴ്ചകള്‍ക്ക് ശേഷം താന്‍ വീണ്ടും ഗര്‍ഭിണിയാണെന്ന് ജാക്സണും അവരുടെ സുഹൃത്തും തിരിച്ചറിയുന്നു. ഗര്‍ഭം വളരെ നേരത്തെ കണ്ടെത്തിയതിനാല്‍ ഗര്‍ഭച്ഛിദ്രം നടത്താനായി സര്‍ജറി നടത്തേണ്ടതില്ലെന്നും ഗുളിക രൂപത്തിലുള്ള മരുന്ന് കഴിച്ചാല്‍ മതിയെന്നുമായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം.
ഗര്‍ഭച്ഛിദ്രത്തെ കുറിച്ച് മറ്റ് സ്ത്രീകള്‍ക്ക് മനസ്സിലാകാന്‍ വേണ്ടിയാണ് താനിത് ട്വിറ്ററിലും യൂട്യൂബിലും പ്രസിദ്ധീകരിച്ചതെന്ന് പറഞ്ഞാണ് അവര്‍ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചത്. ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച പോസ്റ്റിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
അബോര്ഷന് ശിശുഹത്യയാണെന്നും ആന്‍ജി പറയുന്നു.എനിക്ക് സുഹൃത്തുക്കളുടെ പിന്തുണയുണ്ടായിരുന്നു. പക്ഷേ ജനങ്ങള്‍ ഇപ്പോള്‍ എന്നെ കൊലയാളി എന്നു വിളിക്കുന്നു, എനിക്കെതിരെ ഭീഷണി മുഴക്കുന്നു. അവര്‍ വൃത്തികെട്ട രീതിയില്‍ കാര്യങ്ങളെ നോക്കിക്കാണുന്നതിനാലാണിത്. ഒരു സാംസ്കാരിക യുദ്ധം സൃഷ്ടിക്കാനാല്ല, ഒരാളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ മാത്രമാണ് താന്‍ ആഗ്രഹിച്ചത്- അവര്‍ വിശദീകരിച്ചുയ
ഏറെക്കാലമായി വര്‍ധിച്ചുവരുന്ന ഗര്‍ഭച്ഛിത്രം അമേരിക്കയില്‍ ചൂടേറിയ ഒരു ചര്‍ച്ചാവിഷയമാണ്. ഗര്‍ഭച്ഛിദ്രം നടത്തികൊടുക്കുന്നുവെന്ന പേരില്‍ ഒട്ടേറെ ക്ലിനിക്കുകള്‍ ഇവിടെ ആക്രമിക്കപ്പെട്ടിരുന്നു
കാര്യമെന്തൊക്കെയായാലും ഗര്‍ഭച്ഛിദ്രട്വീറ്റോടെ ഇവരെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടായത്. ഇത് വിവാദമായശേഷം പിന്തുടരുന്നവരുടെ എണ്ണം 800ല്‍ നിന്ന് അതിന്റെ ഇരട്ടിയായി ഉയര്‍ന്നു.
-
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്; നിരവധി ജോലി ഒഴിവുകൾ..24,000 രൂപ വരെ ശമ്പളം;അപേക്ഷിക്കാം -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ












Click it and Unblock the Notifications