ആപ് എംഎല്‍എ തൊമാറിന്റെ ബിഎസ് സി ബിരുദം വ്യാജം
ദില്ലി: ആം ആദ്മി എംഎല്‍എ ജിതേന്ദര്‍ സിങ് തൊമാറിന്റെ നിയമബിരുദം സംശയത്തിന്റെ നിഴലിലാണെങ്കില്‍ ബി എസ് സി ബിരുദം വ്യാജമാണെന്നുറപ്പിച്ച് പോലീസ്. അവാധ് സര്‍വകലാശാലയില്‍ നടന്ന തെളിവെടുപ്പില്‍ തൊമാര്‍ പഠിച്ചതായുള്ള രേഖകളൊന്നും കണ്ടെടുക്കാനായില്ല. തൊമാര്‍ സര്‍വകലാശാലയുടെ കീഴിലെ വിദ്യാര്‍ഥിയല്ലെന്ന് നേരത്തെ സത്യവാങ്മൂലവും ഉണ്ടായിരുന്നു.
നാലോളം സ്ഥലങ്ങളിലാണ് തൊമാറിനെ അന്വേഷണസംഘം തെളിവെടുപ്പിനെത്തിച്ചത്. എന്നാല്‍, നാലു സ്ഥലങ്ങളില്‍ നിന്നും തൊമാര്‍ ബിരുദ വിദ്യാര്‍ഥിയാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും കണ്ടെത്തിയില്ല. 1986-87 കാലഘട്ടത്തില്‍ തോമര്‍ അദ്ദേഹത്തിന്റെ ബിഎസ്സി പഠനം പൂര്‍ത്തിയാക്കിയെന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാല്‍, ഇതുസംബന്ധിച്ച് അരവിന്ദ് കെജ് രിവാളിന് തൊമാര്‍ സമര്‍പ്പിച്ചത് വ്യാജ വിവരാവകാശ രേഖയാണെന്ന് സംശയം ഉണ്ടായിട്ടുണ്ട്. മാത്രമല്ല, താന്‍ മൂന്നുവര്‍ഷം പഠിച്ചെന്ന് പറയുന്ന കോളേജിലേക്കുള്ള വഴിയോ, കോളേജിലെ ക്ലാസോ ചൂണ്ടിക്കാട്ടാന്‍ തൊമാറിന് കഴിഞ്ഞില്ല. ബിഎസ് സി ബിരുദ സര്‍ട്ടിഫിക്കറ്റ് തൊമാര്‍ എങ്ങിനെ സംഘടിപ്പിച്ചു എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.
കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ കോടതിയില്‍ ഹാജരാക്കിയ തൊമാറിനെ രണ്ടുദിവസത്തേക്കു കൂടി പോലീസിന് വിട്ടുനല്‍കി. 11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്. അതിനിടെ, തൊമാറിനെതിരെ നടപടിയെടുക്കണമെന്ന് ആം ആദ്മി പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. മുന്‍ മന്ത്രിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications