ബിഎസ്പി വോട്ടുകള്‍ സഹായിച്ചു, യുപി പിടിച്ചതിന് കാരണങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ച് ബിജെപി
ദില്ലി: ഉത്തര്‍പ്രദേശില്‍ ജയിക്കാനുണ്ടായ സാഹചര്യം ഓരോന്നായി വിശദീകരിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് നേതൃത്വം. ബിഎസ്പിയില് നിന്ന് അവരുടെ വോട്ടുകള്‍ ബിജെപിയിലേക്ക് ഇത്തവണ മാറിയത് വലിയ രീതിയില്‍ ഗുണം ചെയ്തുവെന്ന് നേതൃത്വം പറയുന്നു. ഒപ്പം ബിജെപി വോട്ട് ചെയ്യാത്തവര്‍ ഇത്തവണ ബിജെപിക്കൊപ്പമെത്തിയതും ജയത്തിന് പ്രധാന കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഒബിസി വോട്ടുകള്‍ ബിജെപിയില്‍ നിന്ന് അകന്ന് തുടങ്ങിയെന്ന മുന്നറിയിപ്പും ഈ റിപ്പോര്‍ട്ടിലുണ്ട്. ഒബിസി വോട്ടുകള്‍ക്കായി ബിജെപിയുണ്ടാക്കിയ സഖ്യങ്ങളെ കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. അവരുടെ വോട്ടും സീറ്റും കുറഞ്ഞ് വരികയാണെന്നും സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തുന്നു.

യുപി രണ്ടാമതും പിടിച്ചിരുന്നെങ്കിലും ബിജെപിയുടെ സീറ്റുകളുടെ എണ്ണം കുറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തില്‍ ആവശ്യപ്പെട്ടിരുന്നു. അപ്നാദള്‍, നിഷാദ് പാര്‍ട്ടി എന്നിവരാണ് ബിജെപിയുടെ പ്രധാന സഖ്യകക്ഷികള്‍. ഇതോടൊപ്പം പ്രമുഖ മണ്ഡലങ്ങള്‍ പ്രതീക്ഷ തെറ്റിച്ച് പരാജയപ്പെട്ടതും ഈ റിപ്പോര്‍ട്ടില്‍പറയുന്നുണ്ട്. അപ്നാദളിന്റെയും നിഷാദ് പാര്‍ട്ടിയുടെ പ്രാഥമി വോട്ടുബാങ്ക് ബിജെപി പിന്തുണച്ചില്ലെന്ന് ബിജെപി നേതൃത്വം പറയുന്നു. കുര്‍മി വിഭാഗത്തിന്റെ വോട്ട് നഷ്ടം ചൂണ്ടിക്കാണിച്ചായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനം.
ബിജെപിയുടെ വോട്ടുബാങ്ക് കൊണ്ട് അപ്നാദളിനും നിഷാദ് പാര്‍ട്ടിക്കും നേട്ടമുണ്ടായെന്നാണ് സംസംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്. 2017നെ അപേക്ഷിച്ച് ഇവരുടെ വോട്ടുശതമാനം വര്‍ധിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് ബിജെപി ഇക്കാര്യം അവകാശപ്പെട്ടത്. ഒബിസി വിഭാഗങ്ങള്‍ കൈയ്യൊഴിഞ്ഞതും ഈ വിഭാഗങ്ങളുടെ പിന്തുണ കിട്ടാത്തതും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ തോല്‍വിക്ക് പ്രധാന കാരണമായതായി ബിജെപി പറയുന്നു. കുശ്വാഹ, മൗര്യ, സെയ്നി, കുര്‍മി, നിഷാദ്, പാല്, ശാക്യ, രാജ്ബര്‍, എന്നിവര്‍ വന്‍ തോതിലാണ് ബിജെപിക്ക് വോട്ട് ചെയ്യാതിരുന്നത്. ഇവര്‍ എസ്പിക്ക് സഖ്യത്തിനാണ് വോട്ട് ചെയ്തത്. ഈ വിഭാഗം വന്‍ തോതില്‍ കഴിഞ്ഞ തവണ ബിജെപിയെ പിന്തുണച്ചിരുന്നു.
മുസ്ലീം വിഭാഗത്തിന്റെ വോട്ട് ഭിന്നിച്ചത് എസ്പിക്ക് അനുകൂലമായി മാറുകയായിരുന്നു. ഇത് ബിജെപിക്ക് ചില നിര്‍ണായക സീറ്റുകള്‍ നഷ്ടപ്പെടുന്നതിനും കാരണമായി. രണ്ട് മാസം നീണ്ട അംഗത്വ ക്യാമ്പയിന് നടത്തിയിട്ടും ബിജെപിക്ക് സീറ്റ് കുറഞ്ഞതില്‍ നേതൃത്വം ആശങ്കയിലാണ്. 80 ലക്ഷം പുതിയ.അംഗങ്ങളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നു എന്നാണ് ബിജെപി അവകാശവാദമുന്നയിച്ചത്. 2.9 കോടി അംഗങ്ങളുള്ള പാര്‍ട്ടിയായും ബിജെപി യുപിയില്‍ മാറിയിരുന്നു. ബിജെപിയുടെ ക്ഷേമ പദ്ധതികള്‍ വലിയ രീതിയില്‍ ക്ലിക്കായെന്ന് നേതൃത്വം പറയുന്നു. രാഷ്ട്രീയമായി ബിജെപിയെ പിന്തുണയ്ക്കാത്തവരാണ് ഇവര്‍. എന്നാല്‍ ക്ഷേമ പദ്ധതികളെ ഇവര്‍ തുറന്ന് അംഗീകരിക്കുന്നുണ്ടെന്നും ഒരു പ്രമുഖ നേതാവ് പറഞ്ഞു.
ബിജെപിയുടെ മോശം പ്രകടനം ഗാസിപൂര്‍, അംബേദ്കര്‍ നഗര്‍, അസംഗഡ് ജില്ലകളിലാണ്. ഇവിടങ്ങളിലായുള്ള 22 സീറ്റുകളില്‍ ഒന്ന് പോലും ജയിക്കാന്‍ ബിജെപിക്കായില്ല. അസംഗഡിലെയും അംബേദ്കര്‍ നഗറിലെയും എല്ലാ സീറ്റുകളും എസ്പി വിജയിച്ചു. ഗാസിപൂരിലെ അഞ്ച് സീറ്റിലും എസ്പി വിജയിച്ചു. ബാക്കി രണ്ട് സീറ്റ് എസ്ബിഎസ്പിയും സ്വന്തമാക്കി. ഈ മൂന്ന് ജില്ലകളിലായി ബിജെപി സഖ്യം എട്ട് സീറ്റ് 2017ല്‍ നേടിയിരുന്നു. എസ്പിക്ക് എന്തുകൊണ്ട് കൂടുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ കിട്ടി എന്നതും ബിജെപി പരിശോധിക്കുന്നുണ്ട്. 4.42 ലക്ഷം പോസ്റ്റല്‍ വോട്ടുകളില്‍ എസ്പിക്ക് 2.25 ലക്ഷം പോസ്റ്റല്‍ വോട്ട് കിട്ടി. ബിജെപിക്കും സഖ്യത്തിനും 1.48 ലക്ഷം പോസ്റ്റല്‍ വോട്ടാണ് കിട്ടിയത്.
പെന്ഷന് പദ്ധതി പുനരാരംഭിക്കുമെന്ന എസ്പിയുടെ വാഗ്ദാനമാണ് കൂടുതല്‍ പോസ്റ്റല്‍ വോട്ടിന് എസ്പിയെ സഹായിച്ചത്. പല ജില്ലകളിലും ഉദ്യോഗസ്ഥര്‍ എസ്പിയെ പിന്തുണയ്ക്കുന്നുണ്ട്. ഇതെല്ലാം പ്രധാനമന്ത്രിക്കുള്ള റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും ഇതിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ഇതിനനുസരിച്ചാണ് 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രം ബിജെപി തയ്യാറാക്കുക.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications