മണിപ്പൂരിൽ കോൺഗ്രസ് വിഘടനവാദം പ്രോത്സാഹിപ്പിച്ചു; കോൺഗ്രസിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി
ഇംഫാൽ; മണിപ്പൂരിൽ കോൺഗ്രസ് വിഘടനവാദം പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിഘടനാവാദം പ്രോത്സാഹിപ്പിക്കാനാണ് കോൺ ഗ്രസ് ശ്രമിച്ചത്. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മണിപ്പൂരിലെ ജനങ്ങളെ വെർച്വൽ പ്രസം ഗത്തിൽ അഭിസംഭോദന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. മണിപ്പൂരിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടന്നിരുന്നു.
"കോൺഗ്രസ് പാർട്ടി മണിപ്പൂരിനെ കൊള്ളയടിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആളുകൾക്ക് വേണ്ടി പ്രവർത്തിക്കാൻ അവർക്ക് ഒരിക്കലും സമയമില്ല. കോൺഗ്രസ് മണിപ്പൂരിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിച്ചില്ല, വിഘടനവാദത്തെ പ്രോത്സാഹിപ്പിച്ചു. മണിപ്പൂരിന്റെ വികസനത്തിനായി ഭാരതീയ ജനതാ പാർട്ടി പ്രവർത്തിക്കുന്നു. ഇത് അവരുടെ (കോൺഗ്രസ്) ഭിന്നിപ്പിച്ച് ഭരിക്കാനുള്ള പദ്ധതികളെ തകർക്കുകയാണ്" പ്രധാനമന്ത്രി പറഞ്ഞു.

ബിജെപി മണിപ്പൂരിൽ എയിംസും കായിക സർവ്വകലാശാലയും നിർമ്മിക്കാൻ പദ്ധതിയിടുകയാണെന്നും സംസ്ഥാനത്തെ ജനങ്ങൾക്ക് 100 കോടി രൂപയുടെ സ്റ്റാർട്ടപ്പ് ഫണ്ട് അനുവദിക്കാൻ പദ്ധതിയുണ്ടെന്നും മോദി പറഞ്ഞു. "ഇത് ആത്മനിർഭർ ഭാരതത്തിന്റെ കാലമാണ്. ഈ ദശകം വികസനത്തിന്റെയും പുരോഗതിയുടെയും ദശകമാണ്, മണിപ്പൂർ ഇന്ന് ഈ ദിശയിലേക്ക് അതിവേഗം നീങ്ങുകയാണ്," പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ ട്രെയിനിനായി മണിപ്പൂർ വർഷങ്ങളോളം കാത്തിരിക്കുകയായിരുന്നു. ബിജെപി സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ ആരംഭിക്കുകയും മണിപ്പൂരിനെ ഇന്ത്യയുടെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തുടനീളം പുതിയ റെയിൽവേ ലൈനുകളും ഉടൻ നിർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി വാ ഗ്ദാനം നൽകി.
മണിപ്പൂരിൽ തിങ്കളാഴ്ച നടന്ന ആദ്യഘട്ടത്തിൽ 78.03% പോളിംഗ് രേഖപ്പെടുത്തി, 173 സ്ഥാനാർത്ഥികളാണ് ഇവിടെ ജനവിധി തേടുന്നത്. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, കാങ്പോക്പി എന്നീ അഞ്ച് ജില്ലകളിലെ 38 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് ആകെ 60 നിയമസഭാ സീറ്റുകളാണുള്ളത്. ബാക്കിയുള്ള സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മാർച്ച് 5 ന് നടക്കും. മാർച്ച് 10 നാണ് വോട്ടെണ്ണൽ നടക്കുക.
അതേ സമയം മണിപ്പൂരിലെ ആദ്യഘട്ട പോളിംഗ് ദിനത്തിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയതോടെ ഒരു പോളിംഗ് സ്‌റ്റേഷനിൽ തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. കീതേൽമാൻ ബിയിലാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന തീരുമാനത്തിലേക്ക് കമ്മീഷൻ എത്തിയത്. തലസ്ഥാന നഗരമായ ഇംഫാലിന് പടിഞ്ഞാറുള്ള ജില്ലയിലാണ് സംഘർഷമുണ്ടായത്.
Recommended Video
-
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം












Click it and Unblock the Notifications