കോഴിക്കോട്ട് നിന്ന് ബീഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെ വെടിവെപ്പ്
കോഴിക്കോട്: കേരളത്തില്‍ നിന്ന് ബീഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെ വെടിവെപ്പ്. കോഴിക്കോട് നിന്ന് ബിഹാര്‍ സ്വദേശിയുടെ മൃതദേഹവുമായി പുറപ്പെട്ട ആംബുലന്‍സിന് നേരെ മധ്യപ്രദേശിലെ ജബല്‍പൂര്‍ കഴിഞ്ഞതോടെ ആണ് ആക്രമണം ഉണ്ടായത്. ജബല്‍പൂര്‍ കഴിഞ്ഞ് 20 കിലോമീറ്റര്‍ പിന്നിട്ട ശേഷം വാരാണസി റോഡില്‍ വെച്ചായിരുന്നു ആക്രമണം.
ആംബുലന്‍സില്‍ ഡ്രൈവര്‍മാരും മലയാളികളുമായ കോഴിക്കോട് സ്വദേശികളായ ഫഹദ്, രാഹുല്‍ എന്നിവരും രണ്ട് ബീഹാര്‍ സ്വദേശികളും ആണ് ഉള്ളത്. കോഴിക്കോട് വെച്ച് ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹവും വഹിച്ചുള്ള യാത്രയിലായിരുന്നു ഇവര്‍.

പ്രതീകാത്മക ചിത്രം
ആംബുലന്‍സിന്റെ മുന്നില്‍നിന്ന് എയര്‍ഗണ്‍ ഉപയോഗിച്ച് ആണ് വെടി വെച്ചത് എന്നാണ് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നവംബര്‍ 23ന് രാത്രി ഏഴ് മണിയോടെയാണ് ആംബുലന്‍സ് ബീഹാറിലേക്ക് പുറപ്പെട്ടത്. ആക്രമണം നടന്ന ഉടന്‍ ബീഹാര്‍ പൊലീസിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല എന്ന് ഫഹദ് പറയുന്നു.
ഇപ്പോള്‍ ആംബുലന്‍സും മൃതദേഹവും ബിഹാറില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നും 700 കിലോമീറ്റര്‍ കൂടി യാത്ര ഇനിയും ബാക്കിയുണ്ട് എന്നുമാണ് ഫഹദ് പറയുന്നത്. ഇവര്‍ കേരള പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. ബീഹാര്‍ പൂര്‍ണിയ സ്വദേശിയുടേത് ആണ് മൃതദേഹം.
ആക്രമണം ദേശീയപാതയുടെ ഇടത് വശത്ത് നിന്നായിരുന്നു എന്നാണ് ഫഹദ് മനോരമ ന്യൂസിനോട് പറഞ്ഞത്. പെല്ലറ്റ് ആംബുലന്‍സിന്റെ ചില്ല് തകര്‍ത്തെങ്കിലും അകത്തേക്ക് കടന്നിട്ടില്ല. അതിനാലാണ് എയര്‍ഗണ്‍ കൊണ്ടുള്ള ആക്രമണമാണ് എന്ന് സംശയിക്കാന്‍ കാരണം.
വിജനമായ സ്ഥലത്ത് വെച്ചായിരുന്നു ആക്രമണം എന്നും റോഡില്‍ ആ സമയം വാഹനങ്ങള്‍ കുറവായിരുന്നു എന്നും ഫഹദ് പറയുന്നു. പെട്ടെന്നാണ് വാഹനത്തിന്റെ ചില്ല് പൊട്ടിയത്. ഇങ്ങനെ ദൂരയാത്രക്ക് പോകുമ്പോള്‍ അപരിചിതമായ സ്ഥലത്ത് വെച്ച് വണ്ടി നിര്‍ത്തരുത് എന്ന് പറയാറുണ്ട്. അതിനാല്‍ ഒരു 20 കിലോമീറ്റര്‍ കഴിഞ്ഞ ശേഷമാണ് വാഹനം നിര്‍ത്തിയത് എന്ന് ഫഹദ് പറയുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications