കോഴിക്കോട്ട് നിന്ന് ബീഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെ വെടിവെപ്പ്
കോഴിക്കോട്: കേരളത്തില്‍ നിന്ന് ബീഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെ വെടിവെപ്പ്. കോഴിക്കോട് നിന്ന് ബിഹാര്‍ സ്വദേശിയുടെ മൃതദേഹവുമായി പുറപ്പെട്ട ആംബുലന്‍സിന് നേരെ മധ്യപ്രദേശിലെ ജബല്‍പൂര്‍ കഴിഞ്ഞതോടെ ആണ് ആക്രമണം ഉണ്ടായത്. ജബല്‍പൂര്‍ കഴിഞ്ഞ് 20 കിലോമീറ്റര്‍ പിന്നിട്ട ശേഷം വാരാണസി റോഡില്‍ വെച്ചായിരുന്നു ആക്രമണം.
ആംബുലന്‍സില്‍ ഡ്രൈവര്‍മാരും മലയാളികളുമായ കോഴിക്കോട് സ്വദേശികളായ ഫഹദ്, രാഹുല്‍ എന്നിവരും രണ്ട് ബീഹാര്‍ സ്വദേശികളും ആണ് ഉള്ളത്. കോഴിക്കോട് വെച്ച് ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹവും വഹിച്ചുള്ള യാത്രയിലായിരുന്നു ഇവര്‍.

പ്രതീകാത്മക ചിത്രം
ആംബുലന്‍സിന്റെ മുന്നില്‍നിന്ന് എയര്‍ഗണ്‍ ഉപയോഗിച്ച് ആണ് വെടി വെച്ചത് എന്നാണ് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നവംബര്‍ 23ന് രാത്രി ഏഴ് മണിയോടെയാണ് ആംബുലന്‍സ് ബീഹാറിലേക്ക് പുറപ്പെട്ടത്. ആക്രമണം നടന്ന ഉടന്‍ ബീഹാര്‍ പൊലീസിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല എന്ന് ഫഹദ് പറയുന്നു.
ഇപ്പോള്‍ ആംബുലന്‍സും മൃതദേഹവും ബിഹാറില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നും 700 കിലോമീറ്റര്‍ കൂടി യാത്ര ഇനിയും ബാക്കിയുണ്ട് എന്നുമാണ് ഫഹദ് പറയുന്നത്. ഇവര്‍ കേരള പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. ബീഹാര്‍ പൂര്‍ണിയ സ്വദേശിയുടേത് ആണ് മൃതദേഹം.
ആക്രമണം ദേശീയപാതയുടെ ഇടത് വശത്ത് നിന്നായിരുന്നു എന്നാണ് ഫഹദ് മനോരമ ന്യൂസിനോട് പറഞ്ഞത്. പെല്ലറ്റ് ആംബുലന്‍സിന്റെ ചില്ല് തകര്‍ത്തെങ്കിലും അകത്തേക്ക് കടന്നിട്ടില്ല. അതിനാലാണ് എയര്‍ഗണ്‍ കൊണ്ടുള്ള ആക്രമണമാണ് എന്ന് സംശയിക്കാന്‍ കാരണം.
വിജനമായ സ്ഥലത്ത് വെച്ചായിരുന്നു ആക്രമണം എന്നും റോഡില്‍ ആ സമയം വാഹനങ്ങള്‍ കുറവായിരുന്നു എന്നും ഫഹദ് പറയുന്നു. പെട്ടെന്നാണ് വാഹനത്തിന്റെ ചില്ല് പൊട്ടിയത്. ഇങ്ങനെ ദൂരയാത്രക്ക് പോകുമ്പോള്‍ അപരിചിതമായ സ്ഥലത്ത് വെച്ച് വണ്ടി നിര്‍ത്തരുത് എന്ന് പറയാറുണ്ട്. അതിനാല്‍ ഒരു 20 കിലോമീറ്റര്‍ കഴിഞ്ഞ ശേഷമാണ് വാഹനം നിര്‍ത്തിയത് എന്ന് ഫഹദ് പറയുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications