അധ്യാപകരുടെ ക്രൂരത അതിരുകടന്നു; വിദ്യാര്‍ത്ഥികളെ രക്ഷിച്ചത് പോലീസെത്തി!!
ഹൈദരാബാദ്: ഫീസ് അടയ്ക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളെ സ്കൂള്‍ പരിസരത്ത് പൂട്ടിയിട്ടു. ശനിയാഴ്ച വാര്‍ഷിക പരീക്ഷ എഴുതുന്നത് തടയുന്നതിനായാണ് 19 വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ രണ്ട് മണിക്കൂറിലധികം പൂട്ടിയിട്ടത്. ഹൈദരാബാദിലെ ഹയാത്ത് നഗറിലുള്ള സരിത വിദ്യാ നികേതനിലാണ് സംഭവം. രക്ഷിതാക്കളില്‍ ഒരാള്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രശ്നം മാധ്യമശ്രദ്ധ നേടുന്നത്.
സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റിനെതിരെ ജുവസനൈല് ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂളിലെത്തിയ കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങിച്ചാണ് ഫീസ് നല്‍കാത്തതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ അനുവദിക്കാതെ മുറിയില്‍ പൂട്ടിയിട്ടതായി കുട്ടികള്‍ രക്ഷിതാക്കളെ അറിയിച്ചത്. എന്നാല്‍ ഫോണില്‍ സംസാരിക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്നും രക്ഷിതാക്കള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂളിലെത്തിയപ്പോഴാണ് അഞ്ചുവയസ്സ് മുതല്‍ പ്രായമുള്ള കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.

ഫീസ് കുടിശ്ശിക ഏപ്രിലില്‍ തീര്‍ക്കാമെന്നും കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും പ്രിന്‍സിപ്പലിനെ നേരില്‍ക്കണ്ട് അറിയിച്ചിരുന്നതായും ചില രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സാമൂഹിക പ്രവര്‍ത്തകരും രക്ഷിതാക്കളും പോലീസും സ്ഥലത്തെത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത്. സ്കൂള്‍ അധികൃതരുടെ നടപടിയില്‍ അപലപിച്ച ബാലാവകാശ പ്രവര്‍ത്തകര്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications