കാത്തിരിപ്പിന് അവസാനം.. വിംഗ് കമാൻഡർ അഭിനന്ദൻ വര്‍ധമാൻ ഇന്ത്യൻ മണ്ണിൽ!!
India
oi-Jisha A S
By Desk
Mar 02, 2019, 12:39 am IST
ഇന്ത്യ-പാക് സംഘർഷം കണക്കിലെടുത്ത് ചീഫ് എയർ മാർഷൽ ബിഎസ് ദാന്യോ, നേവ് ചീഫ് അഢ്മിറൽ സുനിൽ ലാൻബ എന്നിവർക്ക് സെഡ് കാറ്റഗറി സുരക്ഷ നൽകാൻ അഭ്യന്തര മന്ത്രാലയം ഉത്തരവായി. സൈനീക മേധാവിക്ക് നേരത്തെ തന്നെ സെഡ് കാറ്റഗറി സുരക്ഷ നൽകി വരുനന്നുണ്ട്.
Mar 02, 2019, 12:23 am IST
ഒരു ഹീറോ എന്ന് പറയുന്നത് കേവലം നാല് അക്ഷരങ്ങള്‍ മാത്രമല്ല. തന്റെ ധൈര്യം, നിസ്വാര്‍ഥത, സ്ഥിര പരിശ്രമം എന്നിവയിലൂടെ നമ്മുടെ ഹീറോ നമ്മളില്‍ സ്വയം വിശ്വിസിക്കാനാണ് പഠിപ്പിക്കുന്നതെന്ന് അഭിനന്ദൻ വർധന് സ്വാഗതമോതി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുക്കൽ ട്വിറ്ററിൽ കുറിച്ചു.
A hero is more than just four letters. Through his courage, selflessness and perseverance, OUR HERO teaches us to have faith in ourselves.#WelcomeHomeAbhinandan
വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന് സ്വാഗതം.. നിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഞങ്ങളുടെ ഹീറോ ആണ്. നിങ്ങളുടെ ധൈര്യത്തിനും നിങ്ങള്‍ കാണിച്ച മാന്യതയ്ക്കും ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു’ എന്ന് ടെന്നീസ് താരം സാനിയ മിര്‍സ ട്വീറ്റിൽ കുറിച്ചു.
Welcome back Wing Commander Abhinandan .. you are our HERO in the truest sense.. The country salutes you and the bravery and dignity you have shown 🇮🇳 #Respect#WelcomeBackAbinandan Jai Hind
ഇന്ത്യയിലേക്ക് തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദ് വർധനെ സ്വാഗതം ചെയ്ത് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ' താങ്കളുടെ ധൈര്യത്തെയും കർമ്മബോധത്തെയും ഇന്ത്യ ബഹുമാനിക്കുന്നു. ഭാവിയിൽ വ്യാമസേനയ്ക്ക് വിജയങ്ങൾ ഉണ്ടാകട്ടെ'യെന്ന് ആശംസിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
President Ram Nath Kovind tweets, "Welcome home Wing Commander #AbhinandanVarthaman ! India is proud of your courage and sense of duty, and above all your dignity. Wishing you and our entire Air Force every success in the future." pic.twitter.com/RwiL1CHuAp
അഭിനന്ദ് വർധനെ സ്വാഗം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
'ഒടുവിൽ ഹീറോ തിരിച്ചെത്തി. വിങ് കമാൻഡർ അഭിനന്ദനെ രാജ്യം സല്യൂട്ട് ചെയ്യുന്നു. നിങ്ങളാണ് എല്ലാവർക്കും പ്രചോദനം' എന്നദ്ദേഹം ട്വീറ്റ് ചെയ്തു.
The hero finally walks back. A grateful nation salutes Wing Commander Abhinandan. You are an inspiration for all of us
അഭിനന്ദന്‍ വര്‍ധമാനെ സ്വാഗതം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ‘അദ്ദേഹം തിരികെയെത്തും വരെ എനിക്ക് പേടിയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യക്ക് തന്റെ മകനെ തിരികെ ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട് ‘ എന്ന് അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയും അഭിനന്ദൻ വര്‍ധമാനെ സ്വാഗതം ചെയ്ത് ട്വിറ്റ് ചെയ്തു . നിങ്ങളുടെ സ്ഥൈര്യം ഇന്ത്യയെ അഭിമാനിതരാക്കുന്നു. ഒരുപാട് സ്നേഹത്തോടെ സ്വാഗതമെന്ന് രാഹുൽ.
🇮🇳 Wing Cdr. Abhinandan, your dignity, poise and bravery made us all proud. Welcome back and much love. 🇮🇳
ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വിംഗ് കമാൻഡർ അഭിനന്ദ് വർധമാനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു.
Mar 01, 2019, 10:27 pm IST
വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ സ്വാഗതം ചെയ്ത് ബി ജെ പി പ്രസിഡണ്ട് അമിത് ഷാ. അഭിനന്ദ് വർധമാന് ഇനിയും ഇന്ത്യന്‍ സേനയെ സേവിക്കാനാകട്ടേ എന്നും അമിത് ഷാ പറഞ്ഞു.
Mar 01, 2019, 10:11 pm IST
അഭിനന്ദൻ വർധമാനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്
Welcome Home Wing Commander Abhinandan!
The nation is proud of your exemplary courage.
Our armed forces are an inspiration for 130 crore Indians.
വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങളുടെ സ്ഥൈര്യത്തെ ഓർത്ത് രാജ്യം അഭിമാനം കൊള്ളുന്നു. 130 കോടി ജനങ്ങൾക്ക് പ്രചോദനമാണ് നമ്മുടെ സേന. വന്ദേമാതരം - മോദി ട്വിറ്ററിൽ കുറിച്ചു.
Mar 01, 2019, 9:54 pm IST
നിങ്ങളെ ഓർത്ത് രാജ്യം അഭിമാനിക്കുന്നു അഭിനന്ദൻ വർധമാൻ. വന്ദേമാതരം. - നിർമല സീതാരാമന്റെ അടുത്ത ട്വീറ്റ് ഇങ്ങനെയായിരുന്നു.
Proud of you Wing Commander #AbhinandanVarthaman. The entire nation appreciates your valour and grit. You held your calm in the face of adversity. You are an inspiration to our youth. Salute. Vande Mataram.
അഭിനന്ദന് വര്‍ധമാനെ ഇന്ത്യയിലെത്തിയെന്നും വിശദമായ പരിശോധനകള്‍ക്കായി അദ്ദേഹത്തെ ഇനി കൊണ്ടുപോകുമെന്നും വ്യോമസേനാ മേധാവി സ്ഥിരീകരിച്ചു.
Mar 01, 2019, 9:46 pm IST
നാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷമെന്ന് അഭിനന്ദ് വർധമാൻ. അഭിനന്ദിനെ വിശമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.
Mar 01, 2019, 9:21 pm IST
അഭിനന്ദൻ ഇന്ത്യയിൽ കാലുകുത്തി. കൈമാറ്റം ആറ് മണിക്കൂർ നീണ്ട നടപടിക്രമങ്ങൾക്ക് ശേഷം. വാഗ അതിർത്തിയിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ അഭിനന്ദൻ വർധമാനെ സ്വീകരിച്ചു.
Air Vice Marshal RGK Kapoor at Attari-Wagah border: Wing Commander #AbhinandanVarthaman has been handed over to us. He will now be taken for a detailed medical checkup because he had to eject from an aircraft. IAF is happy to have him back. pic.twitter.com/ZaaafjUQ90
അഭിനന്ദനെ പാകിസ്താന്‍ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറി. രണ്ട് തവണ ഇന്ത്യക്ക് കൈമാറുന്ന സമയം പാകിസ്താന്‍ മാറ്റിയതിന് ശേഷമാണ് നടപടി
Mar 01, 2019, 6:18 pm IST
എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ മാധ്യങ്ങളെ കാണും. ഇതിനുള്ള ഒരുക്കങ്ങളാണ് വാഗാ അതിര്‍ത്തിയില്‍ നടന്നുവരുന്നത്.
Mar 01, 2019, 6:11 pm IST
ഒരു ഒഐസി അംഗരാജ്യവും ഇന്ത്യ- പാക് പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനം നല്‍കിയിട്ടില്ല. സുഷമാ സ്വരാജ് കോണ്‍ക്ലേവില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. യുഎഇയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സുഷമാ സ്വരാജ് പങ്കെടുക്കുന്നതിനാല്‍ പാക് പ്രധാനമന്ത്രി പരിപാടി ബഹിഷ്കരിച്ചിരുന്നു.
Mar 01, 2019, 6:06 pm IST
അഭിനന്ദനെ സ്വീകരിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിരോധ പ്രോട്ടോക്കോള്‍ ലംഘിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഉന്നത വ്യോമസേന ദില്ലിയില്‍ നിന്നെത്തി അദ്ദേഹത്തെ സ്വീകരിച്ചത്.
Mar 01, 2019, 5:58 pm IST
അഭിനന്ദന്റെ ഇമിഗ്രേഷന്‍ നടപടികള്‍ ക്രമങ്ങള്‍ പൂര്‍ത്തിയായി. ഇതോടെ വിംഗ് കമാന്‍ഡറെ സാധാരണ ഇന്ത്യന്‍ പൗരനായി കണക്കാക്കും. ഒരു പേജ് വിസ നല്‍കി വാഗാ-അഠാരി അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടക്കാന്‍ അനുവദിക്കും.
Mar 01, 2019, 5:56 pm IST
വാഗാ അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്ത് റിട്രീറ്റ് പരേഡ്. ജനങ്ങള്‍ അതിര്‍ത്തിയില്‍ നിന്ന് പിരിഞ്ഞു പോകുന്നു. അഭിനന്ദനെ അതിര്‍ത്തിയിലെത്തിച്ച ശേഷം ജനങ്ങളെ ഇവിടെ നീക്കുമെന്നാണ് കരുതിയിരുന്നത്.
Mar 01, 2019, 5:37 pm IST
അഭിനന്ദനെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കൊണ്ടുവന്ന വാഹന വ്യൂഹത്തിന് പിറകില്‍ ഒരു ജാമര്‍ വാഹനവും ഉണ്ടായിരുന്നു.
Mar 01, 2019, 5:36 pm IST
പാക് റേഞ്ചര്‍മാര്‍ ബിഎസ്എഫിന് കൈമാറിയ ഉദ്യോഗസ്ഥനെ ബിഎസ്എഫ് ആണ് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.
Mar 01, 2019, 5:34 pm IST
എയര്‍ വൈസ് മാര്‍ഷല്‍ രവി കപൂര്‍ വാഗാ അതിര്‍ത്തിയില്‍ വെച്ച് പ്രസ്താവന പുറപ്പെടുവിക്കും.
Mar 01, 2019, 5:28 pm IST
അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറി.
READ MORE
9:18 AM, 1 Mar
വാഗാ അതിര്‍ത്തിയില്‍ നിന്നുള്ള ചിത്രങ്ങള്‍. വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ഇവിടെ പൂര്‍ത്തിയായിട്ടുണ്ട്.
9:22 AM, 1 Mar
ജമ്മു കശ്മീരിലെ ഉറിയില്‍ പാക് സൈന്യം വെടിയുതിര്‍ത്തു. രാവിലെ കശ്മീരിലെ കുപ് വാരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു.പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
Jammu and Kashmir: Visuals from Kupwara district's Handwara area where an encounter took place between terrorists and security forces earlier this morning; search operation is underway. (Visuals deferred by unspecified time) pic.twitter.com/Y35hCeo1i9
ഇന്ത്യ- പാക് സംഘര്‍ഷം അവസാനിക്കുന്നത് വരെ സുഷമാ സ്വരാജിനൊപ്പം ഇരിക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രി മഹ്മൂദ് ഖുറേഷി.
9:25 AM, 1 Mar
പുല്‍വാമ ഭീകരാക്രമണത്തില്‍ സംയുക്ത അന്വേഷണം നടത്താമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച് പാകിസ്താന്‍.
9:27 AM, 1 Mar
പുല്‍വാമ ഭീകരാക്രമണത്തില്‍ സംയുക്ത അന്വേഷണം നടത്താമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച് പാകിസ്താന്‍. ജെയ്ഷെ തലവനെ അറസ്റ്റ് ചെയ്യാന്‍ കൃത്യമായ തെളിവുകള്‍ ലഭിക്കണമെന്ന് പാക് മന്ത്രി.
9:33 AM, 1 Mar
അഭിനന്ദനെ മോചിപ്പിക്കാനുള്ള പാക് നീക്കത്തിന് പിന്നില്‍ വിദേശ രാജ്യങ്ങളുടെ സമ്മര്‍ദ്ദം. യുഎഇ, സൗദി അറേബ്യ, അമേരിക്ക എന്നീ രാജ്യങ്ങളാണ് പാകിസ്താന്‍ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുള്ളത്. എന്നാല്‍ ഇതേക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
9:37 AM, 1 Mar
ഇന്ത്യ- പാക് സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ദില്ലിയിലെ സൗദി അംബാസിഡര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡോ. സൗദ് മുഹമ്മദ് അല്‍- സത്തിയാണ് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഭീകരവാദത്തില്‍ പാകിസ്താനെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച എല്ലാക്കാര്യങ്ങള്‍ക്കും സൗദിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.
9:39 AM, 1 Mar
ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകരരുടെ താവളം ആക്രമിച്ചതിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ബാലക്കോട്ട് ആക്രമണത്തില്‍ ഇന്ത്യന്‍ വാദങ്ങള്‍ തള്ളിക്കൊണ്ട് ചില വിദേശമാധ്യമങ്ങളും രംഗത്തെത്തിയിരുന്നു.
9:42 AM, 1 Mar
അഭിനന്ദനെ വെള്ളിയാഴ്ച മോചിപ്പിക്കുമെന്ന പാക് പ്രഖ്യാപനത്തിന് പിന്നാലെ തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തിന്റെ പിതാവിനെ സന്ദര്‍ശിച്ചിരുന്നു.
ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദനെ ഉച്ചക്ക് 2 മണിക്ക് ശേഷം ജെസിപിയിലേക്ക് കൊണ്ടുവന്നേക്കും.
9:52 AM, 1 Mar
ഇന്ത്യന്‍ പൈലറ്റിനെ മോചിപ്പിക്കാനുള്ള പാകിസ്താന്റെ നീക്കം സ്വാഗം ചെയ്ത് യുഎന്‍ തലവന്‍
9:56 AM, 1 Mar
പാക് ചാരന് പഞ്ചാബിലെ ഫിറോസ് പൂരില്‍ അറസ്റ്റിലായി. അതിര്‍ത്തിക്ക് സമീപത്തെ മബോക്കില് നിന്നാണ് ഇന്ത്യന്‍ പൗരനെ ബിഎസ്എഫ് പിടികൂടിയത്. ഇയാളില്‍ നിന്ന് പാകിസ്താനി സിം കാര്‍ഡുള്ള മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. എട്ട് പാക് ഗ്രൂപ്പുകളില്‍ ഇയാളുടെ നമ്പര്‍ ആഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ആറ് പാക് മൊബൈല്‍ നമ്പറുകളും ബിഎസ്എഫിന് ലഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മൊറാബാദ് സ്വദേശിയാണ് ഇയാള്‍.
Punjab: BSF in Ferozepur has arrested an Indian national near border out post, Maboke&seized a mobile phone with Pakistani SIM card, in use, from his possession. The number is added to 8 Pak groups. 6 other Pak phone numbers also retrieved from him. The man is from Moradabad (UP)
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ പാകിസ്താനിലുണ്ടെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. അസര്‍ അസുഖം മൂലം വീട്ടില്‍ നിന്ന് ഇറങ്ങാന്‍ കഴിയാതെ ഇരിക്കുകയാണെന്ന വിവരമാണ് തനിക്കുള്ളതെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്ക് തെളിവുകള്‍ ഉണ്ടെങ്കില്‍ ജനങ്ങളെയും നിയമ വ്യവസ്ഥയെയും ബോധ്യപ്പെടുത്താമെന്നാണ് ഷായുടെ വാദം.
Masood Azhar is in Pakistan, he is very unwell, he's unwell to the extent that he can't leave house because he is really unwell. That's the information I have. If they have evidence share with us so that we can convince the people and the judiciary: Shah Mahmood Qureshi. pic.twitter.com/kngJB5x1BT
— Naila Inayat नायला इनायत (@nailainayat) March 1, 2019
10:17 AM, 1 Mar
ഇന്ത്യയിലേയും പാകിസ്താനിലെയും സ്ഥിതിഗതികളെക്കുറിച്ച് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് പ്രതികരിക്കുന്നു.
#WATCH: Ex-PM Manmohan Singh, "On a day when our country is grappling with another crisis of mad rush of mutual self destruction played b/w India-Pak. Our basic problem is to get rid of chronic poverty, ignorance&disease which still afflicts citizens in our 2 countries... (27.02) pic.twitter.com/H1OJcyi3Rk
വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധന്റെ മാതാപിതാക്കളെ സ്വാഗതം ചെയ്ത് അമൃത്സര്‍ വിമാനത്താവളം. നിരവധി പേരാണ് ഇവരെ സ്വാഗതം ചെയ്യാന്‍ അമൃത്സര്‍ വിമാനത്താവളത്തിലെത്തിയത്.
10:22 AM, 1 Mar
ജമ്മു കശ്മീരിലെ കുപ് വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു
10:28 AM, 1 Mar
ഇന്ത്യന്‍ പൈലറ്റിനെ മോചിപ്പിക്കാനുള്ള ഇമ്രാന്‍ഖാന്റെ തീരുമാനത്തെ പുകഴ്ത്തി മുന്‍ ഭാര്യമാര്‍. ജെമീമ ഗോള്‍ഡ്സ്മിത്തും റെഹം ഖാനുമാണ് ഇന്ത്യയുമായി തുടരുന്ന സംഘര്‍ഷത്തില്‍ അയവുവരുത്തിക്കൊണ്ടുള്ള ഇമ്രാന്‍ ഖാന്റെ നീക്കത്തെ പ്രശംസിച്ചിട്ടുള്ളത്.
ഇന്ത്യന്‍ വ്യോമസേന സംഘം വാഗാ- അഠാരി അതിര്‍ത്തിയിലെത്തി.
11:18 AM, 1 Mar
വാഗാ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അഭിനന്ദനെ വരവേല്‍ക്കാന്‍ എത്തുന്ന ജനങ്ങള്‍ക്കും ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തും.
11:28 AM, 1 Mar
അഭിനന്ദന്റെ മോചനത്തിന് ആവശ്യമായ രേഖഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ ഹൈക്കമ്മീഷന്.
11:43 AM, 1 Mar
കൗണ്‍സില്‍ ഓഫ് ഫോറിന് മിനിസ്റ്റേഴ്സിന്റെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതിനെ തുടര്‍ന്നാണിത്.
Pakistan Foreign Minister Shah Mehmood Qureshi: I will not attend Council of Foreign Ministers as a matter of principle for having extended invitation as a Guest of Honour to Sushma Swaraj. (file pic) pic.twitter.com/eRIiSVkox7
സുഷമാ സ്വരാജ് വരുന്നതിനാല്‍ ഒഐസി മീറ്റില്‍ പങ്കെടുക്കുന്നില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി.
12:21 PM, 1 Mar
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി പറഞ്ഞ് ഷാ മഹ്മൂദ് ഷുറേഷി. ഇന്ത്യ- പാക് സംഘര്‍ഷത്തിന് അയവുവരുത്താന്‍ പ്രസ്താവന പുറത്തിറക്കിയ സംഭവത്തിലാണ് പ്രതികരണം. സമാധാനത്തിനുള്ള സഹായഹസ്തത്തെ സ്വാഗതം ചെയ്യുന്നതായും മന്ത്രി വ്യക്തമാക്കി.
12:24 PM, 1 Mar
അഭിനനന്ദന് പ്രത്യേക പ്രാര്‍ത്ഥന നടത്തി ചെന്നൈയിലെ ക്ഷേത്രം.
Tamil Nadu: A special thanks giving prayer was organised today by state Home Guards at Kalikambal Temple in Chennai ahead of Wing Commander #AbhinandanVarthaman's release by Pakistan. pic.twitter.com/Dz3F24vaxn
അഭിനന്ദനെ വാഗാ അതിര്‍ത്തിയില്‍ നിന്ന് ദില്ലിയിലേക്ക് കൊണ്ടുവരും.
12:39 PM, 1 Mar
അഭിനന്ദന് വിമാനമാര്‍ഗ്ഗം ലാഹോറിലേക്ക് തിരിച്ചു.
READ MORE
ദില്ലി: ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കുമെന്ന പാക് പ്രഖ്യാപനം വ്യാഴാഴ്ചയാണ് ഉണ്ടായത്. വെള്ളിയാഴ്ച അഭിനന്ദനെ മോചിപ്പിക്കുമെന്ന് പാക് പാര്‍ലമെന്റില്‍ വെച്ചാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് പാക് നീക്കം.
അമൃത്സറിലെ വാഗാ- അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റില്‍ വെച്ചായിരിക്കും അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുക. റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറിലെത്തിച്ച ശേഷം ജനീവ ഉടമ്പടി പ്രകാരം ആദ്യം അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മറ്റിയ്ക്ക് കൈമാറും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് അഠാരി അതിര്‍ത്തിയിലെത്തി അഭിനന്ദനെ സ്വീകരിക്കുക. പിന്നീട് ഉച്ചക്ക് 12നും 2നും ഇടയില്‍ ഇന്ത്യയിലേക്ക് മടങ്ങാനും സാധിക്കും. ഇന്ത്യയിലെത്തിയ ശേഷം വര്‍ദ്ധമാന്‍ പ്രതിരോധ- സുരക്ഷാ ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ വിശദീകരിക്കും.നിയന്ത്രണ രേഖയില്‍ ഇന്ത്യയിലേക്ക് കടന്ന പാക് വിമാനത്തെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം വെടിവെച്ചിട്ട പാകിസ്താന്‍ ഇന്ത്യന്‍ വ്യോമസേന പൈലറ്റിനെ പിടികൂടുന്നത്.
Recommended Video
അഭിനന്ദന്‍ ഇന്ന് ഇന്ത്യയിലേക്ക് | Oneindia Malayalam