സൈനികരുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടു, അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍, അപലപിച്ച് മുഖ്യമന്ത്രി
കൊഹിമ: നാഗാലാന്റില്‍ ഗ്രാമീണര്‍ക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു. 13 പേര് കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. സൈനികരെ ഗ്രാമീണര്‍ ആക്രമിച്ചപ്പോള്‍ തിരിച്ചടിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. നാഗാലാന്റിലെ മോന് ജില്ലയിലുള്ള ഒട്ടിങിലാണ് ശനിയാഴ്ച രാത്രിയാണ് സംഭവം. നാഗാലാന്റ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം അപലപനീയമാണെന്ന് മുഖ്യമന്ത്രി നിഫിയു റിയോ പറഞ്ഞു. സിവിലിയന്മാരെ കൊലപ്പെടുത്തുന്നത് അത്യന്തം അപലപനീയമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. പ്രത്യേക ഉന്നതതല സംഘം അന്വേഷണം നടത്തും. നീതിയും നിയമവും നടപ്പാക്കും. എല്ലാ വിഭാഗം ആളുകളും സമാധാനം കാത്തുസൂക്ഷിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

വെടിവയ്പ്പ് നടന്നതോടെ ജനങ്ങള്‍ ക്ഷുഭിരായി. അവര്‍ സൈനികരുടെ വാഹനങ്ങള്‍ കൂട്ടത്തോടെ കത്തിച്ചു. സൈനികര്‍ക്ക് നേരെ ആക്രമണം നടത്തി. സൈനികര്‍ക്ക് അബദ്ധം സംഭവിച്ചതാണ് എന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. മ്യാന്മര് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണിത്. ഇവിടെ മ്യാന്മര് അതിര്‍ത്തി കടന്നെത്തുന്ന സായുധ സംഘങ്ങള്‍ സജീവമാണ്. ഇവിരെ നേരിടാനാണ് സൈനികരെ നിയോഗിച്ചിരുന്നത്. എന്നാല്‍ അബദ്ധത്തില്‍ ഗ്രാമീണര്‍ക്ക് നേരെ വെടിവയ്പ് നടത്തുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഒരു സൈനികരും കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് സായുധ സംഘങ്ങള്‍ എത്തി എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈനികര്‍ ദൗത്യം തുടങ്ങിയത്. ഗ്രാമീണര്‍ സായുധസംഘാംഗങ്ങളാണ് എന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയത്. ഇതോടെ സൈനികരെ ഗ്രാമീണര്‍ വളയുകയായിരുന്നു. വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. രക്ഷപ്പെടാന്‍ വേണ്ടിയാണ് പിന്നീട് വെടിവച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി ഗ്രാമീണര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നും മരണ സംഖ്യ ഉയരാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു.
ജഗജില്ലി സ്റ്റൈലില്‍ ഗ്രേസ് ആന്റണി!! റേഷന്‍ അരി വാങ്ങാനെത്തിയതാണോ ചേച്ചി എന്ന് കമന്റ്
മിനി ട്രക്കില്‍ കല്‍ക്കരി ഖനിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നുവര്‍ക്ക് നേരെയാണ് ആദ്യം വെടിവയ്പുണ്ടായതത്രെ. ഇവരെ കാണാതായതോടെ ഗ്രാമത്തിലുള്ളവര്‍ തിരച്ചില്‍ നടത്തി. ഈ വേളയിലാണ് ട്രക്കില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിന്നീടാണ് സാഹചര്യം കൈവിട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.
സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. സിവിലിയന്മാര്ക്ക് നേരെ വെടിവയ്ക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാട്. സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് ഒരു ആദിവാസി നേതാവ് പ്രതികരിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിരവധി സായുധസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ മ്യാന്മറിലേക്ക് കടക്കുന്നത് മോന് ജില്ലയിലൂടെയാണ് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications