ശമ്പളം കൂടും, പക്ഷേ പേരിന് മാത്രം; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 'കഷ്ടകാലം', ഡിഎ വര്‍ധനവ് വരുന്നു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ എട്ടാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് വരുന്നതും കാത്തിരിപ്പാണ്. ഏകദേശം രണ്ടു വര്‍ഷമാകും പുതിയ കമ്മീഷന് നിര്‍ദേശിക്കുന്നത് പ്രകാരമുള്ള ശമ്പളം കൈയ്യിലെത്താന്‍ എന്നാണ് വിവരം. അതിനിടെ ആശ്വാസമാകുന്നത് ക്ഷാമബത്ത (ഡിഎ) വര്‍ധനവാണ്. എന്നാല്‍ ഇക്കാര്യത്തിലും പുതിയ വാര്‍ത്തകള്‍ ആശയ്ക്ക് വകയില്ല.
ശമ്പള വര്‍ധനവ് പത്ത് വര്‍ഷത്തില്‍ ഒരിക്കലാണ് നടപ്പാക്കുക. മുമ്പ് നടപ്പാക്കിയ ശമ്പള വര്‍ധനവ് പ്രകാരം ഓരോ ശമ്പള കമ്മീഷന് വന്നതും പത്ത് വര്‍ഷത്തിലൊരിക്കലാണ്. എന്നാല്‍ ഓരോ ആറ് മാസത്തിലും ക്ഷാമ ബത്ത പുതുക്കും. വില നിലവാര സൂചികയും വിപണി സാഹചര്യം പരിശോധിച്ചുമാണ് ബത്ത കൂട്ടുക. ഇതുപ്രകാരം പുതിയ ബത്ത സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്.

ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലും ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലുമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത വര്‍ധിപ്പിക്കുന്നത്. ഹോളി ആഘോഷങ്ങള്‍ക്ക് തൊട്ടുമുമ്പായി മാര്‍ച്ചിലും ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നവംബറിലുമാണ് വര്‍ധനവ് പ്രഖ്യാപിക്കാറുള്ളത്. ഈ വര്‍ഷത്തെ ആദ്യ ഡിഎ വര്‍ധനവാണ് അടുത്ത മാസം പ്രഖ്യാപിക്കാന്‍ പോകുന്നത്.
ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി കഴിഞ്ഞ ഡിസംബര്‍ 31ന് പൂര്‍ത്തിയായി. എന്നാല്‍ എട്ടാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ പ്രത്യേക ശമ്പള കമ്മീഷന്റെ അടിസ്ഥാനത്തില്‍ അല്ല പുതിയ ഡിഎ വര്‍ധനവ് വരാന്‍ പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ എത്രത്തോളം വര്‍ധനവ് പ്രഖ്യാപിക്കുമെന്ന് ഉറ്റുനോക്കുകയാണ് ജീവനക്കാര്‍.
ഡിഎ വര്‍ധനവ് പ്രതീക്ഷ 2%
ഏറ്റവും ഒടുവില്‍ ഡിഎ വര്‍ധിപ്പിച്ചത് കഴിഞ്ഞ നവംബറിലാണ്. മൂന്ന് ശതമാനമാണ് ഡിഎ വര്‍ധിപ്പിച്ചത്. ഇതോടെ നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഡിഎ 58 ശതമാനമായി ഉയര്‍ന്നിരുന്നു. എന്നാല്‍ പുതിയ ഡിഎ വര്‍ധനവ് രണ്ട് ശതമാനം മാത്രമേ ഉണ്ടാകൂ എന്നാണ് വാര്‍ത്തകള്‍. അതായത്, ഡിഎ 60 ശതമാനമായി ഉയരും. ഇത് ശരിയാണെങ്കില്‍ ജനുവരി-ജൂണ്‍ കാലയളവില്‍ നടപ്പാക്കി വരുന്ന ഡിഎ വര്‍ധനവില്‍ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നാകുമിത്.
2000ത്തിന് ശേഷം ജനുവരിയിലെ ഡിഎ വര്‍ധനവ് 2 ശതമാനത്തില്‍ ഒതുങ്ങിയത് മൂന്ന് തവണയാണ്. 2007, 2018, 2025 എന്നീ വര്‍ഷങ്ങളില്‍ മാത്രം. ബാക്കിയുള്ള ഡിഎ വര്‍ധനവുകള്‍ ഇതിനേക്കാള്‍ അധികമായിരുന്നു. അവശ്യ വസ്തുക്കളുടെ വില കുതിക്കുന്ന വേളയില്‍ ഡിഎ വര്‍ധനവില്‍ കാര്യമായ ഉയര്‍ച്ച വേണം എന്നാണ് ജീവനക്കാരുടെ താല്‍പ്പര്യം. എന്നാല്‍ രണ്ട് ശതമാനം മാത്രം പ്രതീക്ഷിച്ചാല്‍ മതിയാകും.
2000 ജനുവരിയില്‍ ഒരു ശതമാനം മാത്രമാണ് ഡിഎ വര്‍ധിപ്പിച്ചത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പഠനം നടത്തുകയാണ് എട്ടാം ശമ്പള കമ്മീഷന്. 18 മാസമാണ് കാലാവധി. അതായത്, അടുത്ത വര്‍ഷം പകുതിക്ക് ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. 2028 ആദ്യത്തില്‍ മുതല്‍ പുതിയ ശമ്പളം കൈയ്യിലെത്തുമെന്ന് കരുതാം. എങ്കിലും 2026 ജനുവരി മുതലുള്ള മുന്‍കാല പ്രാബല്യമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതീക്ഷ.
-
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications