കുര്‍ദുകള്‍ തീരുമാനം പ്രഖ്യാപിച്ചു; 'യെസ്', ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം
ഇര്‍ബില്‍: സംശയങ്ങള്‍ക്കിട നല്‍കാത്ത വിധം ഇറാഖി കുര്‍ദുകള്‍ തങ്ങളുടെ ഹിതമെന്തെന്ന് വ്യക്തമാക്കി- ഞങ്ങള്‍ക്ക് ഇറാഖില്‍ നിന്ന് വിട്ടുപോവണം, ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം. തിങ്കളാഴ്ച നടന്ന ഹിതപ്പരിശോധനാ ഫലം പുറത്തുവന്നപ്പോള്‍ 92.73 ശതമാനം കുര്‍ദുകളും സ്വാതന്ത്ര്യത്തിനനുകൂലമായി വോട്ട് ചെയ്തതായി വ്യക്തമായി. വോട്ട് ചെയ്ത 33 ലക്ഷം പേരില്‍ 30 ലക്ഷത്തിലേറെ പേരും യെസ് എന്ന് വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
കുര്‍ദിസ്താന്‍ റീജ്യനും അതിനു പുറത്തുള്ള കുര്‍ദ് പ്രദേശങ്ങളും സ്വതന്ത്ര രാഷ്ട്രമാവണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നതായിരുന്നു ബാലറ്റ് പേപ്പറിലെ ഏക ചോദ്യം. ചോദ്യത്തിന് ഉണ്ട് /ഇല്ല എന്നീ രണ്ടിലേതെങ്കിലും ഉത്തരമായിരുന്നു നല്‍കേണ്ടത്. 93 ശതമാനം പേരും അനുകൂലമായി പ്രതികരിച്ചതോടെ തികഞ്ഞ ആഹ്ലാദത്തിലാണ് കുര്‍ദ് ജനത. ആകെ വോട്ടര്‍മാരില്‍ 72.61 ശതമാനം പേരും വോട്ട് ചെയ്യാനെത്തിയിരുന്നു.

അതേസമയം, ഹിതപ്പരിശോധനയെ തുടര്‍ന്ന് കുര്‍ദ് ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഹിതപ്പരിശോധനാ നീക്കം ഉപേക്ഷിക്കാന്‍ ഇറാഖ് പാര്‍ലമെന്റ് നേരത്തേ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇറാഖ് സുപ്രിംകോടതിയും ഇതേ ആവശ്യമുന്നയിക്കുകയുണ്ടായി. യു.എന്നിനു പുറമെ, അമേരിക്ക, ബ്രിട്ടന്, സൗദി അറേബ്യ തുടങ്ങി വിദേശ രാജ്യങ്ങളും തുര്‍ക്കി, ഇറാന്, സിറിയ തുടങ്ങിയ അയല്‍ രാജ്യങ്ങളും ഹിതപ്പരിശോധനയ്ക്കെതിരാണ്.
എന്നാല്‍ ഹിതപ്പരിശോധന സ്വാതന്ത്ര്യ പ്രഖ്യാപനമല്ലെന്നും കേന്ദ്ര ഭരണകൂടവുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അടിസ്ഥാനം മാത്രമാണെന്നും കുര്‍ദ് ഗവണ്മെന്റ് പ്രസിഡന്റ് മസൂദ് ബര്‍സാനി പറഞ്ഞിരുന്നു. എന്നാല്‍, ഹിതപ്പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടവുമായി ഒരു വിധത്തിലുള്ള ചര്‍ച്ചയ്ക്കും തങ്ങള്‍ ഒരുക്കമല്ലെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചു. ഹിതപ്പരിശോധനയെ തള്ളിപ്പറഞ്ഞാല്‍ ഇറാഖ് ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചയാകാം. അല്ലാത്ത പക്ഷം കുര്‍ദ് പ്രദേശങ്ങള്‍ മുഴുവനും ഇറാഖിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടത്തിനു കീഴിലുള്ള മൂന്ന് ഗവര്‍ണറേറ്റുകളിലും കിര്‍ക്കുക്ക്, നിനേവെ പ്രവിശ്യകളിലുമായിരുന്നു വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിനെ തുടര്‍ന്ന് കിര്‍ക്കുക്കിലെ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇറാഖ് സേനയെ വിന്യസിച്ചിരുന്നു. കുര്‍ദ് മേഖലയിലുള്ള ഇര്‍ബില്‍, സുലൈമാനിയ്യ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഇറാഖ് മറ്റ് രാജ്യങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications