തന്നെ പിന്തുണച്ചാൽ മാധ്യമങ്ങൾക്ക് കൊള്ളാം... ഇല്ലെങ്കിൽ കച്ചവടം പൂട്ടും! മുന്നറിയിപ്പുമായി ട്രംപ്
തന്നെ പിന്തുണച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് റേറ്റിങ് ലഭിക്കില്ലെന്നും അത് അവര്‍ക്ക് തിരിച്ചടിയാകുമെന്നും ട്രംപ് പറഞ്ഞു.
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മാധ്യമങ്ങളും തമ്മിൽ തിരഞ്ഞെടുപ്പ് കാലം മുതലെ പ്രശ്നങ്ങളാണ്. അതുകൊണ്ട് തന്നെ പ്രസിഡന്റിനെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്യാൻ ഇവർക്കും പ്രത്യേക ഉത്സാഹവുണ്. പല അവസരങ്ങളിലും മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ് രംഗത്തെത്താറുമുണ്ട്.

ഇപ്പോൾ മാധ്യമങ്ങൾക്കെതിരെ വീണ്ടും ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണ മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായാണ് ട്രംപ് രംഗത്തെത്തുന്നത്. തന്നെ പിന്തുണച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് റേറ്റിങ് ലഭിക്കില്ലെന്നും അത് അവര്‍ക്ക് തിരിച്ചടിയാകുമെന്നും ട്രംപ് പറഞ്ഞു. അതുകൊണ്ട് മാധ്യമങ്ങള്‍ തന്നെ തീര്‍ച്ചയായും പിന്തുണയ്ക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. തന്റെ മന്ത്രിസഭയിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് മാധ്യമ റേറ്റിങിനെ കുറിച്ച് പറഞ്ഞത്.

കൂടുതൽ റേറ്റിങ് ലഭിച്ചു
കുടിയേറ്റവുമായി ബന്ധപ്പെട്ട ചർച്ച നടക്കുമ്പോൾ പാർലമെന്റിൽ മാധ്യമങ്ങൾക്ക് പ്രവേശനം നൽകിയിരുന്നു. ഇതിനെ തുടർന്ന് മാധ്യമങ്ങൾക്ക് കൂടുതൽ റേറ്റിങ് ലഭിച്ചിരുന്നു . ഇതിന്റെ ഭാഗമായി തനിക്ക് മാധ്യമ പ്രവർത്തകരിൽ നിന്ന് അഭിനന്ദനം ലഭിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. അതുകൊണ്ട് മാധ്യമങ്ങൾ അവസാനം വരെ തന്നെ പിന്തുണക്കുമെന്നും ട്രംപ് പറഞ്ഞു. കാരണെം താൻ വിജയിച്ചില്ലെങ്കിൽ മാധ്യമങ്ങൾക്ക് കച്ചവടം ഇല്ലാതെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിനെതിരെ നിരന്തരം ആക്രമണം
യുഎസിലെ മുൻനിര മാധ്യമങ്ങളെല്ലാം ട്രംപിനെതിരായിരുന്നു. മുഖ്യാധാര മാധ്യമങ്ങളായ സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയവയ്‌ക്കെതിരെ ട്രംപ് നിരന്തരം ആക്രമണം നടത്തിയിരുന്നു. ട്രംപിന്റെ സ്ത്രീ വിഷയങ്ങളെ കുറിച്ചും മുൻകാല ചരിത്രങ്ങളും മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. ട്രംപിന്റെ ഭാഗത്തു നിന്നുള്ള പിഴവുകൾ എല്ലാം തന്നെ മാധ്യമങ്ങൾ വലിയ വാർത്തകളായിരുന്നു. എന്നാൽ മാധ്യമങ്ങളുടെ ഭാഗത്തു നിന്നുളള സമീപനം ട്രംപിനെതിരെ ട്രംപ് പല അവസരത്തിലും രംഗത്തെത്തിയിരുന്നു.

മാധ്യമങ്ങളിൽ വ്യാജ വാർത്ത
മാധ്യമങ്ങൾ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നുണ്ടെന്നു ആരോപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ മാധ്യമങ്ങളിൽ പുറത്തു വരുന്ന മികച്ച മാധ്യമ വാർത്തകൾക്ക് പുരസ്കാരം നൽകുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. തന്നെ മാത്രം ലക്ഷ്യമിട്ട് ചിലർ രംഗത്തുന്നുണ്ടെന്നും അവർ കഥ പടച്ചു വിടുകയാണെന്നും യൂയോര്‍ക്ക് ടൈംസിൽ പുതിയതായി ചുമതലയേറ്റ എജി സള്‍സ്‌ബെര്‍ഗറിനെ പരിഹസിച്ചുകൊണ്ട് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
ഏറ്റവും ഒടുവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ സിഎൻഎൻ മാധ്യമ പ്രവർത്തകൻ മൈക്കൽ വോൾഫിൻ രംഗത്തെത്തിയിരുന്നു. അതിൽ ട്രംപിന്റെ തിരഞ്ഞെടുപ്പു കാലത്തെ ജീവിതത്തെപ്പറ്റിയും തിരഞ്ഞെടുപ്പിനെ നേരിടട്ടതിനെ കുറിച്ചു വ്യക്തമായി പറയുന്നുണ്ട്. ട്രംപ് പ്രശസ്തനാകാൻ വേണ്ടിയാണ് തിരിഞഞെടുപ്പിൽ പങ്കെടുത്തതെന്നും അല്ലാതെ ജനങ്ങളെ സേവിക്കാനാല്ലായിരുന്നെന്നും വോൾഫിൻ പുസ്തകത്തിൽ പറയുന്നുണ്ട്. ട്രംപിന്റെ വിജയത്തിൽ സ്വന്തം ഭാര്യയ്ക്ക് പോലും സന്തോഷമുണ്ടായിരുന്നില്ല. കൂടാതെ പുസ്തകത്തിൽ ട്രംപിനെ കുറിച്ചു ഒട്ടനവധി വെളിപ്പെടുത്തലുകളാണുള്ളത്. കൂടാതെ യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെ കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
-
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും












Click it and Unblock the Notifications