കൂടുതൽ തീരുവ വരുന്നു? ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള 16 രാജ്യങ്ങൾക്കെതിരെ യുഎസ് വ്യാപാര അന്വേഷണം
ന്യൂയോർക്ക്: ഇന്ത്യക്കും ചൈനയ്ക്കും മറ്റ് 16 പ്രമുഖ രാജ്യങ്ങൾക്കുമെതിരെ ഡൊണാൾഡ് ട്രംപ് ഭരണകൂടം വ്യാപാര അന്വേഷണങ്ങൾക്ക് തുടക്കമിട്ടുവെന്ന് റിപ്പോർട്ട്. അമേരിക്കൻ ഉൽപ്പാദകർക്ക് ദോഷകരമാവുന്ന വിധത്തിൽ വ്യാവസായിക നയങ്ങൾ അമിത ഉൽപ്പാദന ശേഷിക്ക് കാരണമായി എന്നാരോപിച്ച് കൊണ്ടാണ് അന്വേഷണം. ഇത് പുതിയ ഇറക്കുമതി തീരുവകൾക്ക് വഴിയൊരുക്കിയേക്കുമെന്നാണ് വിലയിരുത്തൽ.
യുഎസ് വ്യാപാര പ്രതിനിധി കാര്യാലയം 1974-ലെ വ്യാപാര നിയമത്തിലെ സെക്ഷൻ 301 പ്രകാരം രണ്ട് പ്രത്യേക അന്വേഷണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന വ്യാപാര പങ്കാളികൾക്കിടയിലെ, ഇന്ത്യ ഉൾപ്പെടെയുള്ള, അധിക വ്യാവസായിക ശേഷിയെക്കുറിച്ച് ഒരു അന്വേഷണം നടത്തുമ്പോൾ, നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമ്മിച്ച സാധനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മറ്റൊന്ന്.

യുഎസ് ബിസിനസുകൾക്ക് ദോഷകരമാവുന്ന മറ്റ് രാജ്യങ്ങളുടെ അന്യായമായ വ്യാപാര രീതികൾ അന്വേഷിക്കാനും പ്രതികരിക്കാനും യുഎസ് ഭരണകൂടത്തെ അനുവദിക്കുന്ന സെക്ഷൻ 301, വാഷിംഗ്ടണിന്റെ ഏറ്റവും ശക്തമായ ഏകപക്ഷീയ വ്യാപാര നിർവഹണ ഉപകരണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഇത് ലോക വ്യാപാര സംഘടനയുടെ അനുമതിയില്ലാതെ തന്നെ വ്യാപാര നടപടികൾ ഏർപ്പെടുത്താൻ യുഎസിനെ പ്രാപ്തമാക്കുന്നു.
സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് തീരുവകൾ ഏർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി ട്രംപിന്റെ മുൻ തീരുവ പരിപാടി റദ്ദാക്കിയതിന് ശേഷവും ആഗോള തീരുവ തന്ത്രം പുനരുജ്ജീവിപ്പിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ തുടർ ശ്രമങ്ങളുമായി ഈ നീക്കം യോജിച്ചു പോവുന്നു എന്നതാണ് കാര്യം.
'നയം പഴയതുതന്നെയാണ്, കോടതികളുടെ താൽപ്പര്യങ്ങൾക്കും മറ്റ് കാര്യങ്ങൾക്കും അനുസരിച്ച് ഉപകരണങ്ങൾ മാറിയേക്കാം' എന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ ഉൾപ്പെടെ അഭിപ്രായപ്പെട്ടു. അമേരിക്കൻ തൊഴിലുകൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം ഈ വാർത്തയ്ക്ക് പിന്നാലെ സൂചിപ്പിച്ചു.
നിരവധി രാജ്യങ്ങൾ അന്വേഷണ പരിധിയിൽ വരുന്നുണ്ട്. ഇന്ത്യക്കും ചൈനയ്ക്കും പുറമെ യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, തായ്വാൻ, വിയറ്റ്നാം, തായ്ലൻഡ്, മലേഷ്യ, കംബോഡിയ, സിംഗപ്പൂർ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, സ്വിറ്റ്സർലൻഡ്, നോർവേ എന്നിവയും യുഎസ് ഭരണകൂടത്തിന്റെ അന്വേഷണത്തിന് വിധേയമാണ്.
ഉൽപ്പാദനം യഥാർത്ഥ വിപണി ആവശ്യകതയുമായി ബന്ധമില്ലാത്ത രാജ്യങ്ങളിൽ അന്വേഷണം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഗ്രീർ പറഞ്ഞു. 'തുടർച്ചയായ വ്യാപാര മിച്ചത്തിലൂടെയോ ഉപയോഗിക്കപ്പെടാത്ത ശേഷിയിലൂടെയോ ഘടനപരമായ അമിത ഉൽപ്പാദന ശേഷി കാണിക്കുന്ന സമ്പദ്വ്യവസ്ഥകളിൽ ഈ അന്വേഷണങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും' ഗ്രീറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, 2016 മുതൽ 2020 വരെയുള്ള തന്റെ ആദ്യ ഭരണ കാലയളവിൽ, ട്രംപ് സെക്ഷൻ 301 അന്വേഷണം ഉപയോഗിച്ച് നിരവധി ചൈനീസ് ഇറക്കുമതികൾക്ക് ഏകദേശം 25 ശതമാനം തീരുവ ചുമത്തിയിരുന്നു. അതേ രീതിയിൽ ഇക്കുറി കൂടുതൽ രാജ്യങ്ങളെ ലക്ഷ്യമിടുമോ എന്നതാണ് ഏറ്റവും പ്രധാനമായി ഉയരുന്ന ചോദ്യം.
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത്












Click it and Unblock the Notifications