പാക് മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ;രാജ്യം ഒറ്റപ്പെടുന്നു,മുന്നറിയിപ്പ് സുരക്ഷാ ഏജന്‍സികള്‍ക്കും
ഇസ്ലാമാബാദ്: പാകിസ്താന് സര്‍ക്കാരിനും സുരക്ഷാ സുരക്ഷാ ഏജന്‍സികള്‍ക്കും മുന്നറിയിപ്പുമായി പാക് മാധ്യമങ്ങള്‍. പാക് മാധ്യമമായ ദി നാഷന് ടുഡേയാണ് ഒരാഴ്ചയായി മുഖപ്രസംഗത്തില്‍ സര്‍ക്കാരിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്.
ഉറി ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെതിരെ ആഞ്ഞടിച്ച ഇന്ത്യ സൈനിക ബ്രിഗേഡ് ആക്രമിച്ചവരില്‍ നിന്ന് കണ്ടെടുത്തത് പാക് നിര്‍മ്മിത ആയുധങ്ങളുടെ തെളിവുകള്‍ പാകിസ്താന് അംബാസഡര്‍ക്ക് കൈമാറിയിരുന്നു. ഇന്ത്യ നല്കിയ തെളിവുകള്‍ മുഖവിലയ്ക്കെടുക്കാന്‍ തയ്യാറാവാത്ത പാകിസ്താന് പാക് മണ്ണില്‍ വേരുറച്ചിട്ടുള്ള ഭീകരവാദത്തിനെതിരെ നടപടിയെടുക്കാനും തയ്യാറായിരുന്നില്ല.

തിരിച്ചടി ലോകരാജ്യങ്ങളില്‍ നിന്നുതന്നെ
ഭീകരവാദത്തോട് പാകിസ്താന് സ്വീകരിക്കുന്ന ഉദാസീന മനോഭാവം ആഗോളതലത്തില്‍ രാജ്യത്തെ ഒറ്റപ്പെടുത്തുന്നതിന് ഇടയാക്കുമെന്നാണ് പാക് മാധ്യമങ്ങളുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.

മദര്‍ഷിപ്പ് ഓഫ് ടെറര്‍
പാക് സര്‍ക്കാരിനോടും പാക് സൈന്യത്തോടും അടുത്ത ബന്ധം പുലര്‍ത്തുന്ന ദി നാഷനാണ് പാകിസ്താനെതിരെ സംസാരിക്കാന്‍ ആരംഭിച്ചിട്ടുള്ളത്. ബ്രിക് ഉച്ചകോടിയ്ക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്താനെതിരെ നടത്തിയ ' മദര്‍ഷിപ്പ് ഓഫ് ടെറര്‍' എന്ന പരാമര്‍ശവും ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള വിയോജിപ്പുകളും പാകിസ്താനുള്ള മുന്നറിയിപ്പാണെന്നാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

പാക്- ചൈന കൂട്ടുകെട്ട്
ഭീകരവാദത്തോട് പാകിസ്താന് പുലര്‍ത്തുന്ന ഉദാസീനതയുടെ ഉദാഹരണമാണ് പാകിസ്താനും ചൈനയും തമ്മിലുള്ള കൂട്ടുകെട്ടെന്നും പാകിസ്താന് ശ്രമിക്കേണ്ടത് പാകിസ്താന്റെ മണ്ണിലുള്ള ഭീകരവാദത്തെ ഇല്ലാതാക്കണമെന്നും ദി നാഷന് ഓര്‍മ്മിപ്പിക്കുന്നു.

പാകിസ്താനില്‍ നവംബറില്‍ നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചതും പാക് താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും ഇന്ത്യ പാകിസ്താന് നല്‍കിയിട്ടുള്ള മുന്നറിയിപ്പുകളാണെന്നും പാക് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

പാക് സൈന്യവും സര്‍ക്കാരും
ഭീകരവാദത്തെ അമര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ പാക് സര്‍ക്കാരും പാക് സൈന്യവും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് പാക് ദിനപത്രം ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് സിറില്‍ അല്‍മെയ്ദ എന്ന മാധ്യമപ്രവര്ത്തകന് രാജ്യത്തിന് പുറത്തേയ്ക്ക് സഞ്ചരിക്കുന്നതിന് പാകിസ്താന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

മസൂര്‍ അസദിനെതിരെ
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെ പാകിസ്താന് നടപടി സ്വീകരിക്കാത്തതിനെയും ദി ഡോണ്‍ ചോദ്യം ചെയ്തിരുന്നു. പാകിസ്താന്റെ സുരക്ഷയ്ക്കും മസൂദ് അസര്‍ ഭീഷണിയാണെന്നായിരുന്നു മാധ്യമം ഉന്നയിച്ച വാദം.

പാകിസ്താന്റെ പ്രതിച്ഛായ
ഉറി ഭീകരാക്രമണവും ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക് നിലപാടുകളും വിദേശ രാജ്യങ്ങള്‍ക്ക് മുമ്പില്‍ പാകിസ്താന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും ദി നാഷന്റെ മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത












Click it and Unblock the Notifications