കണ്ണൂരിലെ ആദിവാസി യുവതിയുടെ കൊലപാതകം: പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്തി!!
കണ്ണുർ: ആദിവാസി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർ നടത്തിയത് ആസൂത്രിത കൊലപാതകമെന്ന് പോലീസ്. കാമുകിയായിരുന്ന യുവതിയെ കൊന്ന് കെട്ടി തൂക്കി രണ്ട് ദിവസത്തിന് ശേഷം യുവാവ് മറ്റൊരു വിവാഹം കഴിക്കുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.
കേസിലെ പ്രതിയായ യുവാവിനെയും കൊണ്ടു കൊല നടത്തിയ മാലൂർ തോലമ്പ്ര ഭാഗങ്ങളിൽ കേളകം പോലീസ് തെളിവെടുപ്പ് നടത്തി. നേരത്തെ ബന്ധമുണ്ടായിരുന്ന 37 വയസുകാരിയെ ഒഴിവാക്കുകയും പുതുതായി പ്രണയത്തിലേർപ്പെട്ട 20 വയസുകാരിയെ വിവാഹം കഴിച്ചു സ്വന്തമാക്കുന്നതിനുമാണ് ഓട്ടോ ഡ്രൈവറായ 24 വയസുകാരനായ യുവാവ് അരുംകൊല നടത്തിയത്.

ഇരിട്ടി നഗരത്തിൽ ഓട്ടോ ഡ്രൈവറായ കോളയാട്ടെ കെ വിപിൻ (35) കാമുകിയായ ശോഭയെ വിളിച്ചു വരുത്തി കൈയ്യിൽ കരുതിയ ഷാൾ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ മരിച്ച യുവതിയെ കെട്ടി തൂക്കിയപ്പോൾ കാൽനിലത്തു മുട്ടിയതാണ് സംശയത്തിനിടയാക്കിയത്. ഇതിനിടെയിൽ ബലപ്രയോഗത്തിനിടയിൽ യുവതിയുടെ ദേഹത്തുണ്ടായ അസ്വാഭാവിക മുറിവുകളും ഉടുത്തിരുന്ന വസ്ത്രത്തിലുണ്ടായ കീറലുകളും പൊലിസിൽ സംശയം ജനിപ്പിച്ചിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകത്തിന്റെ സാധ്യതകൾ കൃത്യമായി രേഖപ്പെടുത്തിയതോടെയാണ് പോലീസ് യുവതിയുമായി അടുപ്പമുള്ളവരിലേക്ക് അന്വേഷണവുമായെത്തിയത്. ഇതിനിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നുവെങ്കിലും ടവർ ലൊക്കെഷനും നമ്പറും കേന്ദ്രീകരിച്ചുള്ള അന്വേഷണം കേസിൽ തുമ്പുണ്ടാക്കി. ഇതോടെയാണ് വിപിനുമായുള്ള യുവതിക്കുള്ള ബന്ധം പുറത്താവുന്നത്.
കൊട്ടിയൂര്‍ താഴെ മന്ദംചേരി കോളനിയിലെ ആദിവാസി യുവതിയായ ശോഭയുടെ മരണത്തിൽ ഇതോടെയാണ് കോളയാട് സ്വദേശിയായ യുവാവിനെ കേളകം പോലീസ് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് കൊലപാതക കുറ്റം ചുമത്തി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തു ദിവസം മുൻപാണ് 37 കാരിയായ ശോഭയെ തോലമ്പ്ര വനമേഖലയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണവും മൊബൈലും വിപിൻ കൈക്കലാക്കിയിരുന്നു.
വിപിനും ശോഭയും ഇയാളുടെ മറ്റൊരു ബന്ധത്തിനെ തുടർന്ന് തർക്കമുണ്ടാവുകയായിരുന്നു.
ഇതിനിടെയിൽ വഴക്കു തീർക്കാനെന്ന വ്യാജേനെ ഒത്തുതീർപ്പാക്കി സംസാരിക്കാനെന്ന് പറഞ്ഞാണ് കഴിഞ്ഞ 24-ന് ശോഭയെ പ്രതി മാലൂരിലെ തോലമ്പ്രയിൽ ആളൊഴിഞ്ഞ പറമ്പില്‍ വിളിച്ചു വരുത്തിയത്. പിന്നീട് ഇവിടെ നടന്ന വാക്കു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞ് വിപിൻ ഒന്നുമറിയാത്തതുപോലെ പുതിയ പ്രണയിനിയെ വിവാഹം ചെയ്യുകയും ചെയ്തു. കൊലപാതകം നടന്ന വേളയിൽ ഇയാൾ കൈക്കലാക്കിയ സ്വർണവും മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications