കണ്ണൂരിലെ ആദിവാസി യുവതിയുടെ കൊലപാതകം: പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്തി!!
കണ്ണുർ: ആദിവാസി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർ നടത്തിയത് ആസൂത്രിത കൊലപാതകമെന്ന് പോലീസ്. കാമുകിയായിരുന്ന യുവതിയെ കൊന്ന് കെട്ടി തൂക്കി രണ്ട് ദിവസത്തിന് ശേഷം യുവാവ് മറ്റൊരു വിവാഹം കഴിക്കുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.
കേസിലെ പ്രതിയായ യുവാവിനെയും കൊണ്ടു കൊല നടത്തിയ മാലൂർ തോലമ്പ്ര ഭാഗങ്ങളിൽ കേളകം പോലീസ് തെളിവെടുപ്പ് നടത്തി. നേരത്തെ ബന്ധമുണ്ടായിരുന്ന 37 വയസുകാരിയെ ഒഴിവാക്കുകയും പുതുതായി പ്രണയത്തിലേർപ്പെട്ട 20 വയസുകാരിയെ വിവാഹം കഴിച്ചു സ്വന്തമാക്കുന്നതിനുമാണ് ഓട്ടോ ഡ്രൈവറായ 24 വയസുകാരനായ യുവാവ് അരുംകൊല നടത്തിയത്.

ഇരിട്ടി നഗരത്തിൽ ഓട്ടോ ഡ്രൈവറായ കോളയാട്ടെ കെ വിപിൻ (35) കാമുകിയായ ശോഭയെ വിളിച്ചു വരുത്തി കൈയ്യിൽ കരുതിയ ഷാൾ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ മരിച്ച യുവതിയെ കെട്ടി തൂക്കിയപ്പോൾ കാൽനിലത്തു മുട്ടിയതാണ് സംശയത്തിനിടയാക്കിയത്. ഇതിനിടെയിൽ ബലപ്രയോഗത്തിനിടയിൽ യുവതിയുടെ ദേഹത്തുണ്ടായ അസ്വാഭാവിക മുറിവുകളും ഉടുത്തിരുന്ന വസ്ത്രത്തിലുണ്ടായ കീറലുകളും പൊലിസിൽ സംശയം ജനിപ്പിച്ചിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകത്തിന്റെ സാധ്യതകൾ കൃത്യമായി രേഖപ്പെടുത്തിയതോടെയാണ് പോലീസ് യുവതിയുമായി അടുപ്പമുള്ളവരിലേക്ക് അന്വേഷണവുമായെത്തിയത്. ഇതിനിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നുവെങ്കിലും ടവർ ലൊക്കെഷനും നമ്പറും കേന്ദ്രീകരിച്ചുള്ള അന്വേഷണം കേസിൽ തുമ്പുണ്ടാക്കി. ഇതോടെയാണ് വിപിനുമായുള്ള യുവതിക്കുള്ള ബന്ധം പുറത്താവുന്നത്.
കൊട്ടിയൂര്‍ താഴെ മന്ദംചേരി കോളനിയിലെ ആദിവാസി യുവതിയായ ശോഭയുടെ മരണത്തിൽ ഇതോടെയാണ് കോളയാട് സ്വദേശിയായ യുവാവിനെ കേളകം പോലീസ് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് കൊലപാതക കുറ്റം ചുമത്തി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തു ദിവസം മുൻപാണ് 37 കാരിയായ ശോഭയെ തോലമ്പ്ര വനമേഖലയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണവും മൊബൈലും വിപിൻ കൈക്കലാക്കിയിരുന്നു.
വിപിനും ശോഭയും ഇയാളുടെ മറ്റൊരു ബന്ധത്തിനെ തുടർന്ന് തർക്കമുണ്ടാവുകയായിരുന്നു.
ഇതിനിടെയിൽ വഴക്കു തീർക്കാനെന്ന വ്യാജേനെ ഒത്തുതീർപ്പാക്കി സംസാരിക്കാനെന്ന് പറഞ്ഞാണ് കഴിഞ്ഞ 24-ന് ശോഭയെ പ്രതി മാലൂരിലെ തോലമ്പ്രയിൽ ആളൊഴിഞ്ഞ പറമ്പില്‍ വിളിച്ചു വരുത്തിയത്. പിന്നീട് ഇവിടെ നടന്ന വാക്കു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞ് വിപിൻ ഒന്നുമറിയാത്തതുപോലെ പുതിയ പ്രണയിനിയെ വിവാഹം ചെയ്യുകയും ചെയ്തു. കൊലപാതകം നടന്ന വേളയിൽ ഇയാൾ കൈക്കലാക്കിയ സ്വർണവും മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications