'വിഷം തന്നു കൊന്നൂടെ'..'മോദി ജനങ്ങളുടെ മേക്കിട്ട് കയറുകയാണ്';രൂക്ഷവിമർശനവുമായി എംവി ജയരാജൻ
കണ്ണൂർ; രാജ്യത്താകെ വിലക്കയറ്റവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിച്ചുവരികയാണെന്നും പരിഹരിക്കാൻ യാതൊരു നടപടിയും ബിജെപി സർക്കാർ സ്വീകരിക്കുന്നില്ലെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ദുരിതത്തിന്റെ തീമഴയ്ക്ക് കാരണം കോൺഗ്രസ്സ് തുടങ്ങിയതും ബിജെപി തുടരുന്നതുമായ ജനവിരുദ്ധ സാമ്പത്തിക നയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദുരിതമനുഭവിക്കുന്ന ജനങ്ങൾ ശ്രീലങ്കയിൽ കലാപം നടത്തി. കർഫ്യൂ കൊണ്ടൊന്നും ജനവികാരത്തെ നിയന്ത്രിക്കാനായില്ല. അത്തരമൊരു കലാപം ഇന്ത്യയിലാരും ആഗ്രഹിക്കുന്നില്ല. അതൊരു ദൗർബല്യമായി കണ്ടുകൊണ്ട് മോദി ജനങ്ങളുടെ മേക്കിട്ട് കയറുകയാണ്. ഇനിയും ജനങ്ങൾക്ക് സഹിക്കാനാവില്ല. ജനങ്ങൾ തെരുവിലിറങ്ങേണ്ടിവരും, എംവി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

''വിഷം തന്നു കൊന്നൂടെ'' ഈ തലക്കെട്ട് ഒരു വീട്ടമ്മയുടെ പ്രതികരണമാണ്. മക്കളോടോ ഭർത്താവിനോടോ അതിർത്തി തർക്കമുള്ളതുകൊണ്ട് അയൽക്കാരോടോ അല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയോടാണ് ഈ ചോദ്യം. പാചക വാതകമടക്കം എല്ലാറ്റിന്റെയും വിലകയറ്റി ജനങ്ങളെ കൊള്ളയടിക്കുന്ന മോഡിസർക്കാർ നടപടിക്കെതിരെ നടത്തിയ ഈ പ്രതികരണം ഒരാളുടേത് മാത്രമല്ല, സാധാരണക്കാരായ എല്ലാവരുടേതുമാണ്. രാജ്യത്താകെ വിലക്കയറ്റവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിച്ചുവരികയാണ്. പരിഹരിക്കാൻ യാതൊരു നടപടിയും ബിജെപി സർക്കാർ സ്വീകരിക്കുന്നില്ല.
'മാങ്ങ വേണോ മാങ്ങ', 'അനുശ്രീ മാങ്ങാ കച്ചവടം തുടങ്ങിയോ?'..'മാമ്പഴക്കാലം' ഫോട്ടോ വൈറൽ
ദുരിതമനുഭവിക്കുന്ന ജനങ്ങൾ ശ്രീലങ്കയിൽ കലാപം നടത്തി. കർഫ്യൂ കൊണ്ടൊന്നും ജനവികാരത്തെ നിയന്ത്രിക്കാനായില്ല. അത്തരമൊരു കലാപം ഇന്ത്യയിലാരും ആഗ്രഹിക്കുന്നില്ല. അതൊരു ദൗർബല്യമായി കണ്ടുകൊണ്ട് മോഡി ജനങ്ങളുടെ മേക്കിട്ട് കയറുകയാണ്. ഇനിയും ജനങ്ങൾക്ക് സഹിക്കാനാവില്ല. ജനങ്ങൾ തെരുവിലിറങ്ങേണ്ടിവരും.
തകർന്ന സമ്പദ് വ്യവസ്ഥയെ നേരെയാക്കാൻ 12 വർഷമെടുക്കുമെന്നാണ് റിസർവ്വ് ബേങ്കിലെ വിദഗ്ദ്ധന്മാർ പറയുന്നത്. മഹാമാരിയുടെ മൂന്നുവർഷത്തിനിടയിൽ 52 ലക്ഷം കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടായി. ഏഴര കോടിയിലധികം പേർക്ക് തൊഴിൽ നഷ്ടമായി. തൊഴിലില്ലായ്മ 20.5 കോടിയായി ഉയർന്നു. ആഫ്രിക്കൻ രാജ്യങ്ങളേക്കാൾ കൂടുതൽ പട്ടിണിയുള്ള രാജ്യമായി ഇന്ത്യ മാറി. ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാറ്റിന്റെയും വില കയറി. തൊഴിലുറപ്പ് പദ്ധതിയിൽ പോലും 25000 കോടി വെട്ടിക്കുറച്ചു.
Recommended Video
പട്ടിണിയായ ജനങ്ങൾക്ക് ഒരു കുടുംബത്തിന് 7500 രൂപ വീതം പ്രതിമാസം നൽകണമെന്ന ആവശ്യം ബിജെപി സർക്കാർ പരിഗണിച്ചില്ല. എന്നാൽ കോർപ്പറേറ്റുകൾക്ക് 1.45 ലക്ഷം കോടിയുടെ നികുതിയിളവാണ് നൽകിയത്. ഇന്ധന നികുതിവർദ്ധനവിലൂടെ ജനങ്ങളെ കൊള്ളചെയ്ത് 3.4 ലക്ഷം കോടി ഉണ്ടാക്കി. ദുരിതത്തിന്റെ ഈ തീമഴയ്ക്ക് കാരണം കോൺഗ്രസ്സ് തുടങ്ങിയതും ബിജെപി തുടരുന്നതുമായ ജനവിരുദ്ധ സാമ്പത്തിക നയമാണ്. വീട്ടമ്മയുടെ ശാപവാക്കിന്റെ അടിസ്ഥാനം, ജനങ്ങളെ ദ്രോഹിക്കുന്നതും കോർപ്പറേറ്റുകളെ സഹായിക്കുന്നതുമായ മോഡി സർക്കാർ നയമാണ്. എന്നാൽ, മരിക്കുകയല്ല പൊരുതുകയാണ് നമ്മുടെ മുമ്പിലുള്ള ഏക മാർഗ്ഗം.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications