ട്രെയിന്‍ അട്ടിമറി ശ്രമം,പ്രത്യേക സംഘം അന്വേഷിക്കും
കോഴിക്കോട്: കോഴിക്കോട് ട്രെയിന്‍ അട്ടിമറി ശ്രമം പ്രത്യേക സംഘം അന്വേഷിക്കും. ചെറുവണ്ണൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം അന്വേഷിക്കുക. ആറു മാസം മുന്‍പ് ഇതേസ്ഥലത്ത് റെയില്‍വെ ട്രാക്കില്‍ 34 സുഷിരങ്ങള്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ അട്ടിമറി ശ്രമം തള്ളികളയാന്‍ കഴിയില്ലെന്നാണ് റെയില്‍വെ പോലീസിന്റെ വിലയിരുത്തല്‍.
കോഴിക്കോട് കുണ്ടായിത്തോടില്‍ റെയില്‍വെ ട്രാക്കിന് കുറുകെയാണ് ഇരുമ്പ് കമ്പി കണ്ടെത്തിയത്. ആറടി നീളമുള്ള പൈപ്പാണ് രാവിലെ കണ്ടെത്തിയത്. ഇതുവഴി ലൈറ്റ് എന്ജിന് കടന്നുപോകുന്നതിനിടെയാണ് പൈപ്പ് കണ്ടെത്തിയത്. പൈപ്പ് ലോക്കോപൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്.

ആറ് അടി നീളമുള്ള ഇരുപത് ഇഞ്ച് പൈപ്പ് ലോക്കോപൈലറ്റ് റെയില്‍വെ പോലീസിന് കൈമാറിയിട്ടുണ്ട്. ആരോ മനഃപൂര്‍വ്വം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. വേഗതയില്‍ ചീറി പാഞ്ഞ് വരുന്ന ട്രെയിനിന് ഇതുമൂലം എന്തും സംഭവിക്കാം. സമ്പര്‍ക്ക കാന്തി എക്സ്പ്രസായിരുന്നു ആ സമയം അതുവഴി കടന്നു വരേണ്ടത്.
പൈപ്പ് കണ്ട ലോക്കോ പൈലറ്റ് സമ്പര്‍ക്ക കാന്തി എക്സ്പ്രസിലെ ഡ്രൈവറെ വിവരം അറിയിക്കുകയും, ട്രെയിന്‍ വേഗത കുറച്ചുവരികയുമാണ് ഉണ്ടായത്. ഭാവിയില്‍ അട്ടിമറിക്കാനുള്ള സൂചനകളാണ് ഇവയെന്ന് റെയില്‍വെ അധികൃതര്‍ പറയുന്നു. കാരണം, മുന്‍പ് ഇതേസ്ഥലത്ത് റെയില്‍വെ ട്രാക്കില്‍ 34 സുഷിരങ്ങള്‍ കണ്ടെത്തിയിരുന്നു.

ട്രാക്കിലിട്ട ഇരുമ്പ് പൈപ്പ് മോഷ്ടിച്ചതാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. സാമൂഹ്യ വിരുദ്ധരാകാം ഇതിനു പിന്നില്ലെന്നും സംശയമുണ്ട്. സംഭവത്തില്‍ ദുരൂഹത നിഴലിക്കുന്നതു കൊണ്ട് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications