Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ

തിരുവനന്തപുരം: മന്ത്രി കെബി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ വഴിത്തിരിവ്. ഭാര്യ ബിന്ദു മേനോനെ ഫോണില്‍ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തിയതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രി ബിന്ദു മേനോനുമായി സംസാരിച്ച് കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് എത്തിച്ചു എന്നാണ് വിവരം. ആദ്യം ഗണേഷ് കുമാര്‍ വിളിച്ചപ്പോള്‍ ഭാര്യ ഫോണ്‍ എടുക്കാനോ സംസാരിക്കാനോ കൂട്ടാക്കിയിരുന്നില്ല. അതിന് ശേഷം ബിന്ദു മേനോന്റെ സഹോദരിയുടെ ഫോണിലേക്ക് വിളിക്കുകയും തുടര്‍ന്ന് ഗണേഷ് കുമാര്‍ ഭാര്യയോട് സംസാരിക്കുകയുമായിരുന്നു.

തെറ്റ് പറ്റിപ്പോയെന്ന് മന്ത്രി തന്നെ വിളിച്ച് പറഞ്ഞുവെന്നും മാപ്പ് ചോദിച്ചുവെന്നും ബിന്ദു മേനോൻ വ്യക്തമാക്കി. ഭർത്താവിൽ നിന്ന് ഇതാണ് പ്രതീക്ഷിച്ചതെന്നും ഇനി ഈ വിഷയത്തിൽ മറ്റ് ഇടപെടലുകൾ വേണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിക്കെതിരെ പരാതി നല്‍കാനില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ബിന്ദു മേനോന്‍ വ്യക്തമാക്കിയിരുന്നു. താന്‍ പോലീസിനെ വിളിച്ചത് വട്ടായത് കൊണ്ടാണ് എന്നുളള മന്ത്രിയുടെ പ്രകോപനപരമായ വാക്കുകള്‍ കാരണമാണ് ചില കാര്യങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറായത് എന്നും അവര്‍ പ്രതികരിച്ചിരുന്നു. മന്ത്രി ക്ഷമ പറയാന്‍ തയ്യാറായിരുന്നുവെങ്കില്‍ താന്‍ ഇത്തരത്തില്‍ പരസ്യമായി രംഗത്ത് വരില്ലായിരുന്നുവെന്നും ബിന്ദു മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇപ്പോള്‍ പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിയതോടെ ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദം കുടുംബപ്രശ്‌നമായി അവസാനിച്ചേക്കും എന്ന് വേണം കരുതാന്‍. കഴിഞ്ഞ ദിവസമാണ് മന്ത്രിയെ വാളകത്തുളള വീട്ടില്‍ മറ്റൊരു സ്ത്രീക്കൊപ്പം വളരെ മോശമായ സാഹചര്യത്തില്‍ കണ്ടതായി ബിന്ദു മേനോന്‍ വെളിപ്പെടുത്തിയത്. ഫോണില്‍ ഫോട്ടോകള്‍ തെളിവായി ഉണ്ടെന്നും ഫോണ്‍ പിടിച്ച് വാങ്ങാന്‍ മന്ത്രിയുടെ സ്റ്റാഫ് കയ്യേറ്റം ചെയ്തുവെന്നും പോലീസ് സഹായിച്ചില്ലെന്നും അവര്‍ ആരോപിച്ചിരുന്നു.

KB Ganesh Kumar

വിഷയം പ്രതിപക്ഷം ഏറ്റെടുക്കുകയും മുഖ്യമന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു. ഇതോടെ ഇന്ന് മന്ത്രിസഭാ യോഗത്തില്‍ ഗണേഷ് കുമാറിന്റെ രാജിക്കാര്യത്തില്‍ തീരുമാനമായേക്കും എന്നും സൂചനകളുണ്ടായിരുന്നു. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തന്നെ വിളിച്ച് സംസാരിച്ചുവെന്നുളള മാധ്യമവാര്‍ത്തകള്‍ ഗണേഷ് കുമാര്‍ തളളിക്കളഞ്ഞു.

എല്ലാ തവണയും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നും ഇത്തവണയും അത് മാത്രമാണ് എന്നും മന്ത്രി പറഞ്ഞു. തനിക്ക് എതിരെയുളള ആരോപണങ്ങള്‍ കെട്ടുകഥകളാണെന്നും പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും മന്ത്രി കുറ്റപ്പെടുത്തി. തന്നെ കാണാന്‍ ഒരു ബന്ധുവായ സ്ത്രീയും അവരുടെ പത്ത് വയസ്സുളള മകളുമാണ് വീട്ടില്‍ വന്നത്. അവരോട് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ബിന്ദു മേനോന്‍ പെട്ടെന്ന് കടന്ന് വന്ന് ഫോട്ടോകള്‍ എടുത്തത്. തന്റെ കയ്യിലും അതിനുളള തെളിവുകള്‍ ഉണ്ടെന്നും രാജി ആവശ്യമില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+