പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു..മരിക്കുന്നതിനു മുന്‍പ് വിനായകന് അച്ഛനോട് പറഞ്ഞത്..
കടുത്ത ശരീര വേദനയുമായാണ് മകന് അന്ന് വീട്ടിലെത്തിയതെന്ന് വിനായകന്റെ അമ്മ മൊഴി നല്‍കിയിട്ടുണ്ട്.
തൃശ്ശൂര്‍ : പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ജീവനൊടുക്കിയ തൃശ്ശൂര്‍ ഏങ്ങണ്ടിയൂരിലെവിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. തന്നെ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് മരിക്കുന്നതിന് മുന്‍പ് വിനായകന് പറഞ്ഞിരുന്നുവെന്ന് മാതാപിതാക്കള്‍ ക്രൈ ബ്രാഞ്ചിന് മൊഴി നല്കി.
ക്രൈം ബ്രാഞ്ച് സംഘം വിനായകന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. വിനായകന്റെ അച്ഛന് കൃഷ്ണന്‍കുട്ടി, അമ്മ ഓമന, അച്ഛന്റെ സഹോദരങ്ങള്‍ തുടങ്ങിയവരില്‍ നിന്നായി കാര്യങ്ങള്‍ സംഘം ചോദിച്ചറിഞ്ഞു. ജൂലൈ 17 നായിരുന്നു വിനായകനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്.

ക്രൂരമായി മര്‍ദിച്ചിരുന്നു
പോലീസുകാര്‍ തന്നെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് വിനായകന് പറഞ്ഞിരുന്നതായി മാതാപിതാക്കള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്കി. ബുട്ട് ഇട്ട് ചവിട്ടിയ പാടുകള്‍ വിനായകന്റെ ദേഹത്തുണ്ടായിരുന്നു.

ശരീര വേദനയുമായാണ് വീട്ടിലെത്തിയത്
കടുത്ത വേദനയുമായാണ് മകന് അന്നു രാത്രി വീട്ടിലെത്തിയതെന്ന് വിനായകന്റെ മാതാവ് ഓമനയും ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. ജൂലൈ 17 നായിരുന്നു വിനായകനെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്.

മുടി മുറിക്കാന്‍ ആവശ്യപ്പെട്ടിരുന്നു
മുടി നീട്ടി വളര്‍ത്തിയ വിനായകനോട് മുടി മുറിച്ചതിന് ശേഷം അടുത്തയാഴ്ച വീണ്ടും പോലീസ് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് അച്ഛന് മൊഴി നല്‍കിയിട്ടുണ്ട്.

കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയും
നാല് മണിക്കൂറോളം വിനായകന്റെ വീട്ടില്‍ ചെലവഴിച്ച ക്രൈം ബ്രാഞ്ച് സംഘം കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അടുത്തയാഴ്ച വീണ്ടും വിനായകന്റെ വീട്ടിലെത്തും.

അറസ്റ്റിനെ ന്യായീകരിച്ച പോലീസ്
മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണോയെന്നു കരുതിയാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പോലീസ് വിശദീകരിച്ചത്. ഒരു പെണ്‍കുട്ടിയുമായി സംസാരിച്ച് നില്‍ക്കുന്നതിനിടയിലാണ് വിനായകനെയും സുഹൃത്ത് ശരത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

കഞ്ചാവ് ഉപയോഗിക്കുന്നതിന് തെളിവ്
മകനെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയ പിതാവിനോട് മകന് കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നായിരുന്നു പോലീസ് പറഞ്ഞത്. തെളിവായി മുടി നീട്ടി വളര്‍ത്തിയതാണ് ചൂണ്ടിക്കാട്ടിയതെന്നും ബന്ധുക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications