വഖഫ് കേസുകള്‍ കുന്നുകൂടുന്നു; കോഴിക്കോട് പുതിയ ട്രിബ്യൂണല്‍ പ്രവര്‍ത്തനം തുടങ്ങി
കോഴിക്കോട്: സംസ്ഥാനത്തെ വഖഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കേസുകളും തീര്‍പ്പാക്കുന്നതിനുള്ള മൂന്നംഗ വഖ്ഫ് ട്രിബ്യൂണല്‍ കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി. എരഞ്ഞിപ്പാലം പാസ്പോര്‍ട്ട് ഓഫീസിനു സമീപം ഹൗസ് ഫെഡ് ബില്‍ഡിംഗില്‍ ട്രിബ്യൂണലിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- ന്യൂനപക്ഷക്ഷേമ- വഖ്ഫ്- ഹജ്ജ് വകുപ്പു മന്ത്രി കെ.ടി ജലീല്‍ നിര്‍വ്വഹിച്ചു. കേരള ഹൈക്കോടി ജഡ്ജ് ജസ്റ്റിസ് സി.കെ അബ്ദുറഹീം അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ വഖ്ഫ് സ്ഥാപനങ്ങളുടെ സര്‍വ്വെ ത്വരിതപ്പെടുത്തുന്നതിനായി ഒരു മുഴുവന്‍ സമയ ജോയിന്റ് സര്‍വ്വെ കമ്മീഷണറെ നിയമിക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും നിയമനം ഉടനെ ഉണ്ടാകുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ജലീല്‍ പറഞ്ഞു. 1960 ല്‍ രൂപീകൃതമായ കേരള വഖ്ഫ് ബോര്‍ഡിന് 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കാന്‍ തുടങ്ങിയതെന്നും നമ്മുടെ നാടിന്റെ മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും പ്രതീകമാണ് വഖ്ഫ് ബോര്‍ഡെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 72 ലക്ഷം രൂപയായിരുന്ന ഗ്രാന്റ് രണ്ട് കോടി രൂപയായി വര്‍ധിപ്പിച്ചെന്നും ബോര്‍ഡിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളിലും സര്‍ക്കാര്‍ വിഹിതമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

1995 ലെ വഖ്ഫ് നിയമ പ്രകാരം കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളിലായി മൂന്ന് ഏകാംഗ ട്രിബ്യൂണലുകളാണ് വഖ്ഫ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് നിലവിലുണ്ടായിരുന്നത്. ഇതാണ് 2013 ലെ ഭേദഗതി പ്രകാരം മൂന്നംഗ ട്രിബ്യൂണലായി മാറുന്നത്. നിലവില്‍ 700 ഓളം കേസുകളാണ് ഏകാംഗ ട്രിബ്യൂണലുകളുടെ മുമ്പിലുള്ളത്. പുതിയ ട്രിബ്യൂണല്‍ കേസുകള്‍ കൂടാനല്ലെന്നും തര്‍ക്കങ്ങള്‍ കുറക്കാന്‍ പ്രയോജനപ്പെടണമെന്നും മന്ത്രി പറഞ്ഞു. വിശ്വാസികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ കൂടുന്നതും വിശ്വാസികള്‍ക്കിടയില്‍ കുറ്റവാളികള്‍ കൂടുന്നതും ആശാസ്യമല്ല. വിശ്വാസം സ്വാധീനിക്കുമ്പോള്‍ തര്‍ക്കം കുറയുകയാണ് വേണ്ടതന്നും താത്പര്യം സ്വാധീനിക്കുമ്പോഴാണ് തര്‍ക്കങ്ങള്‍ കൂടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ജില്ലാ ജഡ്ജ് കെ. സോമന് ചെയര്‍മാനും അഡ്വ. ടി.കെ ഹസന്, ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി എ.സി ഉബൈദുള്ള എന്നിവര്‍ അംഗങ്ങളുമായ ട്രിബ്യൂണലിന്റെ ആസ്ഥാനം കൂടുതല്‍ വഖ്ഫ് കേസുകള്‍ നിലവിലുള്ള കോഴിക്കോട് മേഖലയിലാണ്. ആവശ്യാനുസരണം ജില്ലകളില്‍ സിറ്റിങ് നടത്തിയും കേസുകള്‍ തീര്‍പ്പാക്കും.
ഉദ്ഘാടന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് എം.ആര് അനിത, പൊതുവിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പു സെക്രട്ടറി എ. ഷാജഹാന്, കേരള ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി, ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ചെയര്മാന് എ.പി അബ്ദുല്‍ വഹാബ്, മദ്റസാ ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എം.പി അബ്ദുല്‍ ഗഫൂര്‍, കാലിക്കറ്റ് ബാര്‍ അസോസിയേഷന് പ്രസിഡന്റ് ജഗജിത്ത് എം.പി, കോര്പറേഷന് കൗണ്‍സിലര്‍ ബിജുരാജ് ടി.സി, കേരള കോപറേറ്റീവ് ഹൗസിങ് ഫെഡറേഷന് റീജ്യനല്‍ മാനേജര്‍ പി.കെ ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജഡ്ജും വഖ്ഫ് ട്രിബ്യൂണല്‍ ചെയര്‍മാനുമായ കെ. സോമന് സ്വാഗതവും കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.എം ജമാല്‍ നന്ദിയും പറഞ്ഞു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications