ദുബായില്‍ സൈക്കിള്‍ ട്രാക്ക് റെഡി
ദുബായ്: ദുബായിലെ സൈക്കിള്‍ സവാരിക്കാര്‍ക്ക് ഇനി പേടികൂടൂതെ സൈക്കിള്‍ ചവിട്ടാം. സൈക്കിളുകള്‍ക്ക് മാത്രമായുള്ള പ്രത്യേക ട്രാക്ക് നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ തന്നെ സൈക്കിള്‍ ഉപയോഗം കൂട്ടാന്‍ നടപടികളെടുത്തിരുന്നു.
ആദ്യ ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. മറ്റ് വാഹനങ്ങളെ ഭയക്കാതെ ധൈര്യമായി സൈക്കില്‍ ചവിട്ടാം എന്നുള്ളത് ദുബായിലെ സൈക്കിള്‍ പ്രേമികളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. സുരക്ഷിതമായ സൈക്കിള്‍ ട്രാക് വരുന്നതോടെ കൂടുതല്‍ ആളുകള്‍ സൈക്കിള്‍ , വ്യായാമത്തിന്റെ ഭാഗമാക്കി മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുബായില്‍ മാത്രം സൈക്കിളിങ് ഹരമാക്കിയ രണ്ടായിരത്തോളം പേര് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവര്‍ക്ക് സന്തോഷം പകരുന്നതാണ് പുതിയ ട്രാക്ക്.
ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ്(ആര്‍ടിഎ) സൈക്കിള്‍ ട്രാക് നിര്‍മ്മിക്കുന്നത്. ആദ്യഘട്ടമായി 104 കിലോമീറ്റര്‍ ട്രാക്ക് ആണ് നിര്‍മിച്ചിരിക്കുന്നത്. ദുബായ് സൈക്കിള്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് 850 കിലോമീറ്റര്‍ നീളത്തില്‍ സൈക്കിള്‍ ട്രാക്ക് ആണ് നിര്‍മ്മിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.
ട്രാക്ക് നിര്‍മാണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയ വിവരം ആര്‍ടിഎയുടെ ട്രാഫിക് ആന്‍ഡ് റോഡ് ഏജന്‍സി സിഇഓ മായിത ബിന്‍ ഉദായ് ആണ് പ്രഖ്യാപിച്ചത്. സൈക്കിളിങ് ട്രാക്കില്‍ ദുബായ് സൈക്കിളിങ് ട്രാക്ക് ഗേറ്റ്, സൈക്കിളുകളും മറ്റ് ആക്സസറീസും വാടകക്കെടുന്നതിനുള്ള കേന്ദ്രങ്ങള്‍, സകല സൗകര്യങ്ങളുമുള്ള മെഡിക്കല്‍ ക്ലിനിക്കുകള്‍ എന്നിവയും ഉള്‍പ്പെടുമെന്ന് അദ്ദേഹം അറിയിച്ചു.
ആരോഗ്യം കാത്ത് സൂക്ഷിക്കാന്‍ സൈക്കിള്‍ സവാരി മികച്ചതാണെന്ന വിലയിരുത്തലില്‍ പാര്‍ക്കുകളിലും ജനവാസ കേന്ദ്രങ്ങളിലും കൂടുതല്‍ സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് ഐര്ടിഎ.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications