സൗദിയില്‍ 24 വര്‍ഷത്തെ ആടുജീവിതം; ദുരിത ശേഷിപ്പുകളുമായി ഇന്ത്യക്കാരന് മടങ്ങുന്നു
റിയാദ്: മലയാളി എഴുത്തുകാരന് ബെന്യാമിന്റെ ആടുജീവിതമെന്ന നോവലിന് സമാനമായി 24 വര്‍ഷത്തോളംകാലം സൗദി അറേബ്യയിലെ മരുഭൂമിയില്‍ ദുരിതമനുഭവിച്ച ഇന്ത്യക്കാരന് ഒടുവില്‍ പൊതുമാപ്പിന്റെ പിന്‍ബലത്തില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നു. കന്യാകുമാരി സ്വദേശി ഗന പ്രകാശം രാജാമരിയനാണ് സ്വദേശത്തേക്ക് തിരികെയെത്തുന്നതെന്ന് സൗദി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
1994ല്‍ സൗദിയില്‍ എത്തിയശേഷം ഇന്നേവരെ ഇയാള്‍ നാട്ടില്‍ പോയിട്ടില്ല. താന്‍ സൗദിയിലെത്തുമ്പോള്‍ വിവാഹപ്രായമെത്തിയ നാല് പെണ്‍കുട്ടികള്‍ തനിക്കുണ്ടായിരുന്നെന്ന് രാജാമരിയന്‍ പറഞ്ഞു. ഇപ്പോളവര്‍ക്ക് അതേ പ്രായത്തിലുള്ള മക്കളുണ്ടാകും. തന്നെ കണ്ടാല്‍ അവര്‍ തിരിച്ചറിയുമോ എന്നുപോലും ഇദ്ദേഹത്തിന് സംശയമുണ്ട്.

100 സൗദി റിയാലിനായിരുന്നു ജോലി ആരംഭിച്ചത്. പല സ്പോണ്‍സര്‍മാര്‍ കൈമാറിയിട്ടും ദുരിത മോചനമോ കാര്യമായ ശമ്പളമോ ലഭിച്ചില്ല. തുച്ഛമായ വേതനം ഉപയോഗിച്ച് മൂന്ന് പെണ്മക്കളെ വിവാഹം നടത്താന്‍ കഴിഞ്ഞെങ്കിലും വീടുണ്ടാക്കുക സ്വപ്നം മാത്രമായി. വര്‍ഷങ്ങളായി നിയമവിരുദ്ധമായിട്ടായിരുന്നു സൗദിയിലെ താമസം.
2015ലാണ് ഭാര്യയെ അവസാനമായി ഫോണ്‍ ചെയ്തത്. പിന്നീടവര്‍ ആശുപത്രിയിലായി. ഒരുവര്‍ഷത്തിനുശേഷം ഭാര്യ മരിച്ചതായും രാജാമരിയന്‍ പറഞ്ഞു. നാട്ടിലേക്ക് പൊതുമാപ്പില്‍ തിരിച്ചുപോകുന്നതിനുള്ള രാജാമരിന്റെ കടലാസുകളെല്ലാം തയ്യാറായിക്കഴിഞ്ഞു. 25,000ത്തോളം ഇന്ത്യക്കാരാണ് ഇത്തവണ പൊതുമാപ്പിന്റെ പിന്‍ബലത്തില്‍ സൗദിയില്‍ നിന്നും മടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക്












Click it and Unblock the Notifications