'അന്ന് ഗിരീഷ് പുത്തഞ്ചേരി ആശുപത്രി മുറിയിൽ ചോര ശർദ്ദിച്ചു, 22 ദിവസങ്ങളാണ് ഐസിയുവിൽ കിടന്നത്'; ആലപ്പി അഷ്റഫ്
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട, പ്രത്യേകിച്ച് തൊണ്ണൂറുകളിൽ സംഗീതം ആസ്വദിച്ചവരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനരചയിതാവ് ആരെന്ന് ചോദിച്ചാൽ ഗിരീഷ് പുത്തഞ്ചേരി എന്നായിരിക്കും ഭൂരിഭാഗം പേരുടെയും മറുപടി. ഇപ്പോഴിതാ ഗിരീഷ് പുത്തഞ്ചേരിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചും രോഗത്തെ കുറിച്ചുമൊക്കെ സംവിധായകൻ തുറന്ന് സംസാരിച്ചു.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ
പ്രണയവും വിരഹവും ജീവിതവും സന്തോഷവും ഒക്കെ അക്ഷരങ്ങളിലൂടെ ചാലിച്ചെടുത്ത് സിനിമാ പാട്ടുകളിലൂടെ മനുഷ്യ മനസുകളിൽ നിറച്ച കഴിവുറ്റ പ്രതിഭാശാലി ആയിരുന്നു ഗിരീഷ് പുത്തഞ്ചേരി. അദ്ദേഹം വിടവാങ്ങിയിട്ട് പതിനാറ് വർഷങ്ങൾ തികയുകയാണ്. ഇനിയും എഴുതി തീർക്കാനുള്ള ഒരായിരം വരികൾ ആ തൂലിക തുമ്പിൽ ബാക്കി വച്ചിട്ട് അദ്ദേഹം യാത്രയായത് 2010ലായിരുന്നു. അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ആ സൃഷ്ടികൾ എന്നും നമ്മോടൊപ്പമുണ്ട്.
വയലാറും പി ഭാസ്കരനും അടിസ്ഥാനമിട്ട് ശ്രീകുമാരൻ തമ്പിയും യൂസഫലി കേച്ചേരിയും മങ്കൊമ്പ് ഗോപാലകൃഷ്ണനും ഒക്കെ ചേർന്ന് പണിതുയർത്തിയ മലയാള ചലച്ചിത്ര കാവ്യ ലോകത്ത് തിളങ്ങുന്ന താരമായിരുന്നു ഈ പുത്തഞ്ചേരിക്കാരൻ. അദ്ദേഹം സിനിമയിലേക്ക് വരുന്ന സമയം മുതൽ എനിക്ക് അടുപ്പമുണ്ടായിരുന്നു. അന്നൊക്കെ ചില ദിവസങ്ങളിൽ മദ്രാസിലുള്ള എന്റെ ഫ്ലാറ്റിൽ അദ്ദേഹം താമസിക്കുകയും ചെയ്യാറുണ്ടായിരുന്നു.

ജയരാജ് സംവിധാനം ചെയ്ത ജോണി വാക്കർ എന്ന ചിത്രത്തിലെ ശാന്തമീ രാത്രിയിൽ എന്ന ഗാനം ഹിറ്റായത് മുതലാണ് ഗിരീഷ് ശ്രദ്ധിക്കപ്പെട്ടത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എസ്പി വെങ്കിടേഷിന്റെ സംഗീതവും ദാസേട്ടന്റെ ആലാപനവും കൂടി ചേർന്നപ്പോൾ എവർഗ്രീൻ സോങ്ങായി മാറിയിരുന്നു. കൃഷ്ണ ഗുഡിയിലെ പ്രണയകാലത്ത് എന്ന ചിത്രത്തിലെ പിന്നെയും പിന്നെയും എന്ന ഗാനം ഹൃദയത്തിൽ തങ്ങി നിൽക്കുന്ന ഓർമ്മകളെ ഉണർത്തുന്നതാണ്.
ബാലേട്ടനിലെ ഇന്നലെ എന്ന പാട്ടും നൊമ്പരം ഉണർത്തുന്നതായിരുന്നു. പിതാവിനെ നഷ്ടപ്പെടുന്ന ഒരാളുടെ വേദന നിറഞ്ഞ ഗാനമായിരുന്നു അത്. ഉസ്താദ് എന്ന ചിത്രത്തിലെ വെണ്ണിലാ കൊമ്പിലെ രാപ്പാടി എന്ന പാട്ടും അതുപോലെ ആയിരുന്നു. വടക്കുംനാഥൻ എന്ന ചിത്രത്തിലെ കളഭം തരാം എന്ന ഗാനം അതിമനോഹരമായിരുന്നു. ആയിരക്കണക്കിന് മനോഹര ഗാനങ്ങൾ ആ തൂലികയിൽ നിന്ന് പിറന്നിരുന്നു.
അടുത്തിടെ മനോരമയിൽ ഞാൻ ഒരു ആർട്ടിക്കിൾ വായിച്ചിരുന്നു, ഗിരീഷ് പുത്തഞ്ചേരി ആവർത്തിച്ച് ഉപയോഗിച്ച വാക്കുകൾ എന്നിട്ടും മനോഹാരിത ചോരാതെ ഗാനങ്ങൾ. പല ഗാന രചയിതാക്കളും അവരുടെ പാട്ടുകളിൽ ചില വാക്കുകൾ ആവർത്തിച്ച് ഉപയോഗിക്കാറുണ്ട്. ഗിരീഷ് പുത്തഞ്ചേരിക്ക് ഇഷ്ടമുള്ള വാക്കാണ് പ്രാവ്. ഞാനും പിന്നെയാണ് അത് ശ്രദ്ധിച്ചത്. സിനിമാ പാട്ടുകൾ മാത്രമല്ല കഥയും അദ്ദേഹം എഴുതിയിട്ടുണ്ട്.
ഏഴ് തവണയാണ് ഈ കലാകാരനെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തിയത്. ഒരു ചിത്രം സംവിധാനം ചെയ്യാനും അദ്ദേഹം തയ്യാറെടുത്തിരുന്നു. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെയും കരുതലോടെയും കൈകാര്യം ചെയ്ത ഗിരീഷിന് ആരോഗ്യ കാര്യത്തിൽ മാത്രം ശ്രദ്ധയില്ലായിരുന്നു. അദ്ദേഹത്തിന് ബിപിയും ഷുഗറും ഒക്കെ ഉണ്ടായിരുന്നിട്ടും ആ അസുഖങ്ങളെ വലിയ കാര്യമാക്കാതെ മദ്യപാനം ശീലമാക്കിയിരുന്നു.
അദ്ദേഹത്തെ അസുഖബാധിതനായി മാറ്റിയതും അകാല മരണത്തിൽ എത്തിച്ചതും ഒരുപക്ഷേ ആ ശീലമായിരിക്കും. അസുഖ ബാധിതനായി നിൽക്കുമ്പോഴാണ് കമലിന്റെ ചിത്രത്തിൽ പാട്ടെഴുതാനായി അദ്ദേഹം കൊടുങ്ങല്ലൂരിൽ എത്തുന്നത്. ഒരു ദിവസം പെട്ടെന്ന് കമലിനെ വിളിച്ച് ഹോട്ടലിലേക്ക് വരുത്തുകയായിരുന്നു. റിസപ്ഷനിൽ ചോര പുരണ്ട ചുണ്ടുമായി സംസാരിക്കാൻ പോലും കഴിയാതെ നിൽക്കുകയായിരുന്നു ഗിരീഷ്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞു. ആശുപത്രിയിലെ കാഷ്വാലിറ്റിയുടെ തൊട്ടടുത്തുള്ള മുറിയിൽ വച്ച് ഗിരീഷ് ചോര ശർദ്ദിച്ചു. പെട്ടെന്ന് തന്നെ ഐസിയുവിലേക്ക് മാറ്റി. 22 ദിവസം അവിടെ കിടന്നു. അത്യാവശ്യം നല്ല പിടിവാശി ഉള്ളയാളാണ് ഗിരീഷെന്ന് ഡോക്ടർ പറയുന്നു. ആത്മാർത്ഥ സുഹൃത്തുക്കളായി അവർ മാറി, ഡോക്ടറുടെ മകളുടെ വിവാഹത്തിന് ഗിരീഷ് പങ്കെടുത്തു. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം കോഴിക്കോട് മിംസ് ആശുപത്രിയിൽ വച്ചാണ് ഗിരീഷ് മരണത്തിന് കീഴടങ്ങുന്നത്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications