'മെസ്സിയെ ഇസ്ലാം മതത്തിലേക്ക് ക്ഷണിച്ച് സൗദി താരം': വൈറല്‍ വീഡിയോ-സത്യാവസ്ഥയെന്ത്
ദോഹ: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ടൂർണ്ണമെന്റിലെ അർജന്റീന തങ്ങളുടെ ആദ്യ മത്സരത്തില്‍ സൌദി അറേബ്യയോട് 2-1 ന് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തില്‍ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സൗദി അറേബ്യയുടെ ഡിഫൻഡർ അലി അൽ ബുലൈഹി അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ഇസ്‌ലാം മതം സ്വീകരിക്കാൻ ശ്രമിച്ചുവെന്ന പേരിലാണ് കളിക്കിടേയുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചത്.

ഇസ്ലാം മതം സ്വീകരിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അൽ-ബുലൈഹി മെസ്സിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണെന്നായിരുന്നു ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ചില അവകാശപ്പെട്ടത്. ഡിഫൻഡർ അലി അൽ-ബുലൈഹിയും മെസ്സിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.

"നിങ്ങൾ അമുസ്‌ലിം ആണെങ്കിലും മുസ്ലീമായി മാറുകയാണെങ്കിൽ ജീവിതത്തിൽ എന്ത് ചെയ്താലും നിങ്ങള്‍ നേരെ സ്വർഗ്ഗത്തിലേക്ക് പോകും" എന്ന് അൽ-ബുലൈഹി മെസിയോട് പറയുന്നു എന്ന നിലയിലായിരുന്നു ക്ലിപ്പിന്റെ പ്രചരണം. "മെസിയുടെയും സൗദി കളിക്കാരന്റെയും സംഭാഷണം ചോർന്നു" എന്ന അടിക്കുറിപ്പോടെയാണ് 10 സെക്കൻഡ് ദൈർഘ്യമുള്ള ഈ ക്ലിപ്പ്, ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.

എന്നാല്‍ വിശദമായ പരിശോധനയില്‍ ഇത് തികച്ചും തെറ്റാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. 2014 മധ്യത്തിൽ പാകിസ്ഥാൻ ശ്രീലങ്കയിൽ പര്യടനം നടത്തുമ്പോൾ ദാംബുള്ളയിൽ നടന്ന ഏകദിന മത്സരത്തിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് താരം അഹമ്മദ് ഷെഹ്‌സാദും ശ്രീലങ്കൻ ക്രിക്കറ്റ് താരം തിലകരത്‌നെ ദിൽഷനും തമ്മിലുള്ള സംഭാഷണമാണ് വൈറൽ ക്ലിപ്പിലെ ഓഡിയോ എന്നാണ് ബൂം ലൈവ് റിപ്പോർട്ട് ചെയ്യുന്നത്.

രണ്ട് ക്രിക്കറ്റ് താരങ്ങൾ തമ്മിലുള്ള സംഭാഷണം അന്ന് ക്യാമറയില്‍ പതിയുകയും വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ശ്രീലങ്കൻ ക്രിക്കറ്റ് താരത്തോട് മതപരമായ പരാമർശം നടത്തിയതിന് അഹമ്മദ് ഷെഹ്‌സാദിന് വലിയ വിമർശനം നേരിടേണ്ടി വരികയും ചെയ്തു. സംഭവം വിവാദമായതോടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു.

ലോകകപ്പ് മത്സരത്തിനിടെ അലി അൽ ബുലൈഹിയുമായി ലയണൽ മെസ്സി നടത്തിയ ഹ്രസ്വമായ സംഭാഷണത്തിനിടെ ക്രിക്കറ്റ് മത്സരത്തിനിടേയുള്ള സംഭാഷണം എഡിറ്റ് ചെയ്ത് ചേർക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള യഥാർത്ഥ സംഭാഷണം മത്സരത്തെക്കുറിച്ചായിരുന്നു. മത്സരത്തിന് ശേഷം ഗോളിന് നൽകിയ പ്രസ്താവനയിൽ, "നിങ്ങൾ വിജയിക്കില്ല" എന്ന് മെസ്സിയോട് പറഞ്ഞതായി അൽ-ബുലൈഹി വെളിപ്പെടുത്തി.

അർജന്റീനയ്‌ക്കെതിരെ അൽ ദൗസരി നേടിയ ഗോളിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന് മതവുമായും ഇസ്ലാമുമായോ യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം. അൽ-ബുലൈഹിയും മെസ്സിയും തമ്മിൽ നടന്ന യഥാർത്ഥ സംഭാഷണത്തിന്റെ ഓഡിയോ ലഭ്യമല്ലെങ്കിലും വൈറൽ വീഡിയോയിലെ ഓഡിയോ ഒരു ക്രിക്കറ്റ് മത്സരത്തിനിടെ റെക്കോർഡുചെയ്‌ത മറ്റൊരു വീഡിയോയിൽ നിന്ന് എടുത്തതാണെന്ന് ബും ലൈവ് സ്ഥിരീകരിക്കുന്നു.

Fact Check
വാദം
സൗദി അറേബ്യയുടെ ഡിഫൻഡർ അലി അൽ ബുലൈഹി അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ഇസ്‌ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിച്ചു
നിജസ്ഥിതി
പാകിസ്ഥാൻ ക്രിക്കറ്റ് താരം അഹമ്മദ് ഷെഹ്‌സാദും ശ്രീലങ്കൻ ക്രിക്കറ്റ് താരം തിലകരത്‌നെ ദിൽഷനും തമ്മിലുള്ള സംഭാഷണം വീഡിയോയിലേക്ക് എഡിറ്റ് ചെയ്ത് ചേർത്തു
റേറ്റിങ്
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications