പൊലീസ് അതിക്രമം കൂടിവരുന്നു
കൊച്ചി: സംസ്ഥാനത്ത് പൊലീസ് നടത്തുന്ന അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും കൂടിവരികയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
മുത്തങ്ങ സംഭവത്തെ തുടര്‍ന്ന് സി. കെ. ജാനുവിനും ഗീതാനന്ദനും കെ. കെ. സുരേന്ദ്രനുമേറ്റ ക്രൂരമായ മര്‍ദനം പൊലീസ് നടത്തുന്ന നമായ മനുഷ്യാവകാശ ലംഘനത്തിന്റെ ചിത്രമാണ് തരുന്നതെന്ന് അവര്‍ പറഞ്ഞു.
മരിച്ചവരുടെയും കാണാതായവരുടെയും കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാവാമെങ്കില് പോലും ആദിവാസികള്‍ക്ക് നേരെ നടത്തിയ പീഡനവും അവരോടുള്ള ക്രൂരമായ പെരുമാറ്റവും നീതികരിക്കാനാവില്ലെന്ന് ബി. ആര്. പി. ഭാസ്കര്‍ പറഞ്ഞു.
പൊലീസിന്റെ അതിക്രമങ്ങള്‍ കേരളത്തില്‍ സ്വീകാര്യമാവുന്ന പ്രവണതയുണ്ട്. സി. കെ. ജാനുവിനെയും ഗീതാനന്ദനുെം അതിക്രൂരമായാണ് മര്ദിച്ചതെന്നതിന് തെളിവുകളുണ്ടായിട്ടും കാര്യമായ ജനപ്രതികരണം ഇക്കാര്യത്തിലുണ്ടായില്ല.
ശാരീരികവും മാനസികവുമായ പീഡനമാണ് മുത്തങ്ങ സംഭവത്തിലും അതേത്തുടര്‍ന്നും ആദിവാസികള്‍ നേരിടേണ്ടിവന്നതെന്ന് ടോര്‍ച്ചര്‍ പ്രിവന്‍ഷന്‍ സെന്റര്‍ ഇന്ത്യാ സെക്രട്ടറി ഡോ. എസ്. ഡി. സിംഗ് പറഞ്ഞു. പീഡനത്തിനിരയായ ആദിവാസികള്‍ക്ക് സെന്റര്‍ കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പൊലീസ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറച്ച് പരാതികള്‍ കൂടിവരികയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് തലവന്‍ ജേക്കബ് പുന്നൂസ് പറഞ്ഞു. ഒരു വര്‍ഷം ഇത്തരം നാനൂറോളം പരാതികളാണ് കിട്ടുന്നത്. ഇതില്‍ അമ്പത് ശതമാനം പരാതികള്‍ക്കും കൃത്യമായ തെളിവുണ്ട്.
യഥാര്‍ഥത്തില്‍ പൊലീസ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഇതില്‍ കൂടാനാണ് സാധ്യത. കാരണം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്ന് മാത്രമാണ് കമ്മിഷന് ഏറെ പരാതികളും ലഭിക്കുന്നത്.
കേരളത്തിലെ പൊലീസ് സ്റേഷനുകളില്‍ നടക്കുന്ന പീഡനങ്ങളെ ഭീകരമെന്നേ വിശേഷിപ്പിക്കാനാവൂവെന്ന് മനുഷ്യാവകാശ കമ്മിഷന് അംഗം എസ്. ബാലരാമന് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന 30 അന്വേഷണ റിപ്പോര്‍ട്ടുകള്‍ കമ്മിഷന്റെ പക്കല്‍ ഇപ്പോഴുണ്ട്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications