ഭീകരത: വിട്ടുവീഴ്ചയില്ലെന്ന് മന്മോഹന്
ദില്ലി: ഭീകരത നേരിടുന്ന കാര്യത്തില്‍ ഇന്ത്യ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ലോക്സഭയില്‍ പറഞ്ഞു. പാകിസ്താനുമായുള്ള സംയുക്ത പ്രസ്താവന സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്കിക്കൊണ്ടു നടത്തിയ പ്രസ്താവനയിലാണ് മന്മോഹന് ഭീകരതസംബന്ധിച്ച രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
മുംബൈ ആക്രമണത്തില്‍ ബന്ധമുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയവരെ അറസ്റ്റ് ചെയ്തെന്നും അവര്‍ തങ്ങളുടെ പൗരന്മാരാണെന്നും പാകിസ്താന് സമ്മതിക്കുന്ന രേഖകള്‍ ലഭിച്ചശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച തുടരാമെന്ന ധാരണയിലെത്തിയതെന്നും മന്മോഹന് വ്യക്തമാക്കി.
ഇത്തരമൊരു നീക്കം ഇന്ത്യ-പാക് ചര്‍ച്ചകളുടെ ചരിത്രത്തില്‍ ആദ്യവും ഭീകരതസംബന്ധിച്ച ഇന്ത്യന്‍ നിലപാടിനെ ന്യായീകരിക്കുന്നതുമാണന്നും ബുധനാഴ്ച നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. ഭീകരത തങ്ങളെ വിഴുങ്ങും മമ്പ് അതിനെതിരെ നടപടികളെടുക്കണമെന്ന് വിശ്വസിക്കുന്ന നേതൃത്വമാണ് പാകിസ്താനിലിപ്പോഴുള്ളത്.
ഭീകരതയ്ക്കെതിരായ രാഷ്ട്രീയ സമവായം അവിടെ ഉയര്‍ന്നിട്ടുണ്ട്. പാകിസ്താനും ഇന്ത്യയും നല്ല അയല്ക്കാരായിരുന്നാല് നമ്മുടെ ഊര്‍ജ്ജം വാണിജ്യത്തിനും വികസനത്തിനും ഉപയോഗിക്കാം. ഭീകരപ്രവര്‍ത്തനം നേരിടുന്ന കാര്യത്തില്‍ ഇന്ത്യ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അതേമസയം സമഗ്രസംഭാഷണങ്ങള്ക്ക് ഇന്ത്യ തയ്യാറാണ്- ഇതാണ് സംയുക്തപ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്- മന്മോഹന് വിശദീകരിച്ചു.
ബലൂചിസ്താനിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് പാകിസ്താനില്‍ പലരും കരുതുന്നതായി ഗീലാനി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് ഒന്നും ഒളിക്കാനില്ല. ഇതേക്കുറിച്ചും ചര്‍ച്ച നടത്താന്‍ തയ്യാറാണ്. ഇരുരാജ്യങ്ങളുടെയും വിദേശ സെക്രട്ടറിമാരും പിന്നീട് വിദേശമന്ത്രിമാരും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നുള്ള ധാരണയില്‍ പുതുതായി ഒന്നുമില്ല. ഇത് നേരത്തേ നടന്നുവരുന്ന കാര്യമാണ്- സിങ് പറഞ്ഞു.
ആണവനിര്‍വ്യാപനക്കരാറില്‍ ഇന്ത്യ ഒപ്പിടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അമേരിക്കയില്‍ നിന്നും ലഭിക്കുന്ന പ്രതിരോധ സാമഗ്രികള്‍ക്കുള്ള എന്‍ഡ് യൂസ് വെരിഫിക്കേഷന് കരാറിലും അപകടകരമായൊന്നുമില്ല എന്ന് സിങ് വ്യക്തമാക്കി. നേരത്തേ അനുവാദം വാങ്ങി പരസ്പരം അംഗീകരിക്കുന്ന സ്ഥലത്തും സമയത്തും മാത്രമേ പരിശോധനയുണ്ടാകൂ.
ഇതാകട്ടെ നേരത്തേ ഓരോരോ ഉപകരണത്തിന്റെ കാര്യത്തില്‍ വേണ്ടിയിരുന്നു. ഇവ ഒന്നിച്ചൊരു കരാറിന്റെ കീഴിലാക്കുകമാത്രമേ ചെയ്തിട്ടിള്ളു. പ്രതിപക്ഷ കകക്ഷികളുടെ ആരോപണങ്ങള്‍ക്കെല്ലാം മറുപിടി നല്‍കുകയും ഇന്ത്യയുടെ നിലപാടിനെ ന്യായീകരിക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ മറുപടി പ്രസംഗം 45 മിനിറ്റ് നീണ്ടു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications