കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഷോ ആശ്രമത്തില്‍ 300 കോടിയുടെ തട്ടിപ്പെന്ന് പരാതി

Google Oneindia Malayalam News

osho asram
മുംബൈ: ഓഷോ ആശ്രമത്തില്‍നിന്നും ട്രസ്റ്റികള്‍ പണം സ്വന്തം അക്കൗണ്ടുകളിലേക്ക് കടത്തുന്നതായി ആരോപണം. 300 കോടിയോളം രൂപയുടെ അഴിമതി നടന്നതായി കാണിച്ച് രണ്ട് ഓഷോ ശിഷ്യന്മാര്‍ ബോംബെ ഹൈക്കോടതിയില്‍ പരാതി നല്‍കി. പുനെയിലെ ഓഷോ ആശ്രമവാസികളായ യോഗേഷ് തക്കാര്‍, കിഷോര്‍ രാവല്‍ എന്നിവരാണ് പരാതിക്കാരെന്ന് ഇംഗ്ലീഷ് ദിനപ്പത്രമായ ഡി എന്‍ എയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആശ്രമത്തിലെ വിവിധ പദ്ധതികളിലെ തുക സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റിയതിന്റെ രേഖകളും ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ചിണ്ടുണ്ട് എ്ന്നാണ് റിപ്പോര്‍ട്ട്. ഓഷോ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍, നിയോ സന്യാസ് ഫൗണ്ടേഷന്‍ എന്നിവയുടെ അക്കൗണ്ടില്‍ നിന്നുമാണ് 300 കോടിയുടെ തട്ടിപ്പ് നടന്നത്.

ചാരിറ്റി കമ്മീഷണറുട അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇന്ത്യയില്‍ നടന്ന തട്ടിപ്പുകളുടെ കണക്കുകള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും കുടതല്‍ അന്വേഷണം നടത്തിയാല്‍ വിദേശങ്ങളിലുള്ള തട്ടിപ്പുകളും മനസിലാക്കാം എന്നാണ് ഇവരുടെ പരാതിയിലുള്ളത്. 1.24 ലക്ഷം രൂപയാണത്രെ പുനെ ഓഷോ ആശ്രമത്തിലെ ഒരു ദിവസത്തെ വരുമാനം.

എന്നാല്‍ പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ ഓഷോ മെഡിറ്റേഷന്‍ റിസോര്‍ട്ട് തയ്യാറായില്ല. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയാനില്ലെന്ന് മാ അമൃത് സാധന പ്രതികരിച്ചു. മൈക്കല്‍ ഓബ്രിയാന്‍ (സ്വാമി ആനന്ദ് ജയേഷ്). ജോണ്‍ ആന്‍ഡ്രൂസ് (സ്വാമി അമൃത് റാവു). ഡാര്‍സി ഒബ്രിയാന്‍ (സ്വാമി യോഗേന്ദ്ര) തുടങ്ങിയവരുടെ പേരിലാണ് പരാതി.

English summary
Two disciples of Osho Ashram in Pune have alleged that funds to tune of Rs. 300 crore have been swindled by trustees of the Pune-based ashram. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X