Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്‌തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്

മലയാള സിനിമയുടെ അഭിമാനമാണ് മോഹൻലാൽ. നിരവധി സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങൾ തേടിയെത്തിയിട്ടുള്ള മോഹൻലാലിന്റെ പേരിൽ പല പുസ്‌തകങ്ങളും അച്ചടിച്ച് വന്നിരുന്നു. അത്തരത്തിൽ അദ്ദേഹത്തിന്റെ ആദ്യ സിനിമയായ 'തിരനോട്ടം' എന്ന പേരിൽ ഇറക്കിയ പുസ്‌തകത്തിനെ കുറിച്ച് സംസാരിക്കുകയാണ് ശാന്തിവിള ദിനേശ്. ആ പുസ്‌തക പ്രകാശന വേദിയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് അദ്ദേഹം പറയുന്നു.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

സിനിമാ മംഗളത്തിൽ ഞാൻ എഴുതിയത് അടിച്ചുമാറ്റി പിന്നീട് മോഹൻലാലിനെ സ്‌തുതിച്ചു ജീവിക്കുന്ന പലരും പുസ്‌തകങ്ങൾ എഴുതി കാശുണ്ടാക്കിയത് ചരിത്രം. അത് ഞാൻ ഉറപ്പിച്ചു പറയാൻ കാരണം എന്താണെന്ന് പറഞ്ഞാൽ ഞാൻ എഴുതിയപ്പോൾ വന്ന ചില പിശകുകൾ ഉണ്ട്, ചില തെറ്റുകൾ, അത് അതുപോലെ തന്നെ ഈ മഹാന്മാർ എഴുതിയതിലും വന്നപ്പഴാണ് ഇവർ എന്റെ ചുരണ്ടിയാണ് ഈ പുസ്‌തകം എഴുതുന്നതെന്ന് എനിക്ക് മനസിലായത്.

mohanlal

ഞാൻ ആരോടും ചോദിച്ചിട്ടില്ല, ആ എഴുതിയ ആളുകളെ ഒക്കെ എനിക്ക് നല്ല പരിചയമാണ്. ഒരു 100 പേജിൽ ഇറക്കുന്ന പുസ്‌തകത്തിൽ ചിത്രങ്ങൾ ഒക്കെ വച്ച് ഈ തിരനോട്ടം എന്ന പേരിൽ ഇറക്കാൻ തീരുമാനിച്ചു. ഇതിനായി ഒരു ലാൽ ചരിത്രം എഴുതാമോ എന്ന് ഗോപാലകൃഷ്‌ണൻ എന്നോട് ചോദിച്ചു. ഞാൻ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്‌തു. സൗജന്യമായി കൊടുക്കുന്ന പുസ്‌തകം ആയതിനാൽ തന്നെ പ്രതിഫലം ഒന്നും അധികം ലഭിക്കില്ലെന്ന് ആമുഖമായി പറഞ്ഞിരുന്നു.

എനിക്ക് അത് സമ്മതമായിരുന്നു. പറഞ്ഞ സമയത്തിന് തന്നെ അത് ഞാൻ തീർത്തു കൊടുത്തു. പിന്നെ പേജ് ലേഔട്ട് ചെയ്‌ത്‌ കൊടുക്കുന്നതിനും ഒപ്പം നിന്നും. ഓരോ ഫോട്ടോ ഒക്കെ പ്ലേസ് ചെയ്യുന്നതിലൊക്കെ നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. തിരനോട്ടം എന്ന ഈ പ്രോഗ്രാമിനായി വഴുതക്കാട് കലാഭവനിൽ ഒരു ആഘോഷ കമ്മിറ്റി ഓഫീസ് ഉണ്ടാക്കി. വമ്പന്മാരെ ഒക്കെ പരിപാടിയിൽ എത്തിക്കാനുള്ള ആലോചനകൾ ഒക്കെ നടന്നു.

പണ്ട് മോഹൻലാൽ ഉൾപ്പെടെയുള്ള യുവതലമുറയ്ക്ക് മദ്രാസിൽ അഭയം നൽകിയിട്ടുള്ള, കലാസംവിധായകനും പോസ്‌റ്റർ ഡിസൈനറും ഒക്കെയായി ആർകെ എന്ന രാധാകൃഷ്‌ണൻ ചേട്ടൻ ഈ തിരനോട്ടം കമ്മിറ്റി ഓഫീസിന് മുന്നിലൂടെ പോവുകയായിരുന്നു. ആർകെയുടെ വീട്ടിൽ വച്ച് നമ്പ്യാതിരി അഞ്ചാറു പടമെടുത്തു. അതിലൊന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയ്ക്ക് വേണ്ടി സുരേഷ് കുമാർ അയച്ചു കൊടുത്തത്.

ആ ആർകെയെ വരെ അവരോട് വിട്ടുപോയി. അവിടെ അദ്ദേഹം നിൽക്കുന്നത് കണ്ട ആരോ സംഗതി പറഞ്ഞു. അപ്പൊ തന്നെ അദ്ദേഹത്തെ തൂക്കി ഓഫീസിൽ കൊണ്ട് ചെന്നു. മറന്നുപോയി അണ്ണാ, ഒന്ന് മണ്ണിച്ചിടുങ്കോ എന്നാണ് പറഞ്ഞത്. അല്ലെങ്കിലും അവരുടെ പരിപാടികൾ ഒക്കെ അങ്ങനെയാണ്. പലരെയും ഓർക്കുമ്പോൾ ആണ് വിളിക്കാറുള്ളത്.

ഞാൻ വെറും ഡാറ്റ മാത്രം കൊടുത്തു എന്നുള്ള നിലയിലാണ് പുസ്‌തകത്തിൽ വച്ചിട്ടുള്ളത്. അത് ഗോപാലകൃഷ്‌ണൻ ചെയ്‌ത പണി ആയിരിക്കും. ഞാൻ മോഹൻലാലിന്റെ ഡാറ്റ ഒന്നുമല്ല കൊടുത്തത്. കൃത്യമായ വിവരങ്ങളാണ് കൊടുത്തത്. പക്ഷേ എന്റെ പേര് വച്ചത് അങ്ങനെയായിരുന്നു. ഞാൻ അതൊന്നും കണക്കിൽ എടുക്കാത്ത ഒരാൾ ആയിരുന്നത് കൊണ്ട് കുഴപ്പമില്ല.

തിരനോട്ടം പ്രോഗ്രാം നടക്കുന്നതിന്റെ തലേന്ന്, ആരോ ഓർക്കുന്നു പുസ്‌തകം എഴുതിയ ദിനേശിനെ ക്ഷണിച്ചിട്ടില്ല എന്ന്. വൈകിയ വേളയിൽ ആര് വിളിക്കുമെന്നായി. വൈകുന്നേരം ആയപ്പോൾ ലാലിന്റെ അക്കൗണ്ടന്റ് സനൽ എന്നെ വിളിച്ചു. എന്നെ സംഘാടക സമിതിയുടെ പേരിൽ ക്ഷണിച്ചു. ഞാൻ വരില്ലെന്ന് ഉത്തരം പറഞ്ഞു. നിങ്ങൾ ആ പ്രോഗ്രാം നടത്തൂ, കഴിയുമെങ്കിൽ ഒരു പുസ്‌തകം തരണം എന്ന് ഞാൻ പറഞ്ഞു, പ്രതിഫലം വേണ്ട എന്നും.

എന്റെ അടുത്ത സുഹൃത്തായ ഗോപാലകൃഷ്‌ണൻ പോലും എന്നെ ഓർത്തില്ലല്ലോ എന്നതാണ് എനിക്ക് വിഷമം ഉണ്ടാക്കിയത്. സുരേഷ് കുമാർ പോലും ക്ഷണിച്ചില്ല. മനസിനേറ്റ നൊമ്പരവുമായി ഞാൻ വീട്ടിൽ കിടന്നു. പറഞ്ഞുവച്ചത് പോലെ എംജി കോളേജിൽ തുള്ളിക്ക് ഒരുകുടം മഴയായിരുന്നു. അതോടെ പരിപാടി അലങ്കോലമായി. പിന്നെ പിറ്റേന്ന് അതെ പോലെ റിക്രിയേറ്റ് ചെയ്‌താണ് ചാനലിനായി പരിപാടി ഷൂട്ട് ചെയ്‌ത്‌ കൊടുത്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+