ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപാനം; മാപ്പ് പറഞ്ഞെങ്കിലും തടിയൂരാനായില്ല, രണ്ടുപേർ അറസ്റ്റില്‍
പട്‌ന: വിമാനത്തിനകത്ത് വെച്ച് മദ്യപിച്ച രണ്ട് യാത്രക്കാരെ പാറ്റ്‌ന എയർപോർട്ട് പോലീസ് പിടികൂടി. ഡൽഹി-പാറ്റ്‌ന ഇൻഡിഗോ വിമാനത്തില്‍വെച്ച് മദ്യപിച്ചവരെയാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്‌എഫ്) സഹായത്തോടെ ഞായറാഴ്ച വൈകുന്നേരം പൊലീസ് പിടികൂടിയത്. വിമാനത്തിൽ ബഹളമൊന്നും ഉണ്ടായില്ലെന്നും ഒരു ക്രൂ അംഗം ഇടപെട്ടപ്പോൾ ഇരുവരും മദ്യാപനം നിർത്തി ക്ഷമാപണം നടത്തിയെന്നും എയർപോർട്ട് അധികൃതർ വ്യക്തമാക്കി.
പ്രോട്ടോക്കോൾ അനുസരിച്ച്, എയർലൈൻ എയർ ട്രാഫിക് കൺട്രോളറെ വിവരമറിയിക്കുകയും വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ അവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നും വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിൽ നിന്ന് വിമാനത്തിൽ കയറുമ്പോൾ തന്നെ രണ്ട് യാത്രക്കാരും മദ്യപിച്ചിരുന്നു. ഇതിന് ശേഷമാണ് വിമാനത്തിന് അകത്ത് വെച്ചും മദ്യപിക്കാന്‍ ആരംഭിച്ചത്. ഇരുവരേയും കസ്റ്റഡിയിലെടുത്ത സി ഐ എസ് എഫ് പിന്നീട് എയർപോർട്ട് പൊലീസിന് കൈമാറി. വിമാനത്തിൽ തർക്കമൊന്നും ഉണ്ടായിട്ടില്ലെന്ന് ഇൻഡിഗോയും ട്വീറ്റിൽ വ്യക്തമാക്കി.

"ഡൽഹിയിൽ നിന്ന് പട്‌നയിലേക്ക് പുറപ്പെട്ട 6E 6383 വിമാനത്തിൽ നടന്ന സംഭവത്തെക്കുറിച്ച് അറിയിക്കുന്നത്, വിഷയം അധികാരികളുടെ അന്വേഷണത്തിലാണ്. ചില സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ റിപ്പോർട്ട് ചെയ്യുന്നത് പോലെ വിമാനത്തിൽ ഒരു തർക്കവും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. " ഇന്‍ഡിഗോ ട്വീറ്റിലൂടെ വ്യക്തമാക്കി.
ചിലർ വിമാനത്തിനുള്ളിൽ ബിയർ കുടിക്കുന്നതായി ഒരു യാത്രക്കാരൻ ജീവനക്കാരെ അറിയിക്കുകയായിരുന്നുവെന്നാണ് സിവിൽ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍ഡിഗോ റിപ്പോർട്ട് ചെയ്യുന്നത്. ആറ് പേരടങ്ങുന്ന സംഘമായിരുന്നു ഇവർ. ജോലിക്കാർ ഇടപെട്ട് നടത്തി പരിശോധനയില്‍ സീറ്റ് പോക്കറ്റിൽ കാലിയായ ക്യാനുകൾ കണ്ടതോടെ പൈലറ്റിനെ വിവരമറിയിക്കുകയായിരുന്നു. രണ്ട് യാത്രക്കാർ കുറ്റസമ്മതം നടത്തിയെങ്കിലും ബന്ധപ്പെട്ട രേഖകൾ സഹിതം പൊലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ മാസം എയർ ഇന്ത്യ ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ യുവതിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തില്‍ ശങ്കർ മിശ്രയെന്ന യുവാവ് അറസ്റ്റിലായതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവം. മദ്യലഹരിയിലായിരുന്നു ശങ്കർ മിശ്രയും. സംഭവം എയർലൈൻ കൈകാര്യം ചെയ്ത രീതിക്കെതിരെ വലിയ വിമർശനമായിരുന്നു ഉയർന്നത്. എയർ ഇന്ത്യയുടെ പ്രതികരണം വേഗത്തിലാകേണ്ടതായിരുന്നുവെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പിന്നീട് സമ്മതിക്കുകയും ചെയ്തു. "ഈ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിയിരുന്ന രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു," എന്നായിരുന്നു ചന്ദ്രശേഖരന്റെ പ്രതികരണം.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications