മുകേഷ് അംബാനിക്കും കുടുംബത്തിനും വീണ്ടും വധഭീഷണി; ഒരാള്‍ അറസ്റ്റില്‍
മുംബൈ: ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ( ആര് ഐ എല്‍ ) ചെയര്‍മാനുമായ മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി. സംഭവത്തില്‍ ഒരാളെ മുംബൈ പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു.
ഇന്ന് രാവിലെ മുംബൈയിലെ ഗിര്‍ഗാവിലെ റിലയന്‍സ് ഫൗണ്ടേഷന് ഹോസ്പിറ്റലിലെ ലാന്‍ഡ്ലൈന്‍ നമ്പറിലേക്ക് അഫ്സല് എന്നയാള്‍ നിരവധി തവണ ഭീഷണി കോളുകള്‍ വിളിച്ചതായി അധികൃതര്‍ അറിയിച്ചു.

'അതെ, ഞങ്ങളുടെ ചെയര്മാന് മുകേഷ് അംബാനിക്ക് വധഭീഷണിയുമായി ചില അജ്ഞാതരില്‍ നിന്ന് ഒന്നിന് പുറകെ ഒന്നായി എട്ട് കോളുകള്‍ ലഭിച്ചു. ഞങ്ങള്‍ ഉടന്‍ തന്നെ പോലീസില്‍ പരാതിപ്പെട്ടു. ഞങ്ങള്‍ സ്വന്തം ആഭ്യന്തര സുരക്ഷാ നടപടികളും ആരംഭിച്ചു, മുംബൈ പോലീസില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്,' ആശുപത്രി സി ഇ ഒ ഡോ. തരംഗ് ഗിയാന്‍ ചന്ദാനി പറഞ്ഞു.
ഇയാള്‍ വിളിച്ച ഫോണ്‍ നമ്പര്‍ പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് പ്രതിയെ കണ്ടെത്തിയത്. ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ട് എന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നത് എന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ഇയാളെ ഇപ്പോള്‍ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അതേസമയം, മുന്‍കരുതലിന്റെ ഭാഗമായി അംബാനിയുടെ വസതിയായ ആന്റിലിയയുടെ സുരക്ഷയും കുടുംബത്തിന്റെ സ്വകാര്യ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
എല്ലാ വെല്ലുവിളികളേയും ഇങ്ങനെ പുഞ്ചിരിയോടെ നേരിടൂ മഞ്ജൂ..; വീണ്ടും വൈറല്‍ ചിത്രങ്ങള്‍
18 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അംബാനി കുടുംബത്തിന് നേരെ ഭീഷണി സന്ദേശം വരുന്നത്. കഴിഞ്ഞ മാസം മുകേഷ് അംബാനിക്കും കുടുംബത്തിനും മുംബൈയിലുള്ള കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷ തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
അംബാനി കുടുംബത്തിന് സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി ത്രിപുര ഹൈക്കോടതി സ്വീകരിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷ നല്‍കുന്നതുമായ ബന്ധപ്പെട്ട വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അംബാനിക്കും കുടുംബത്തിനും സുരക്ഷാ ഒരുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം, അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാര്‍ കണ്ടെത്തിയിരുന്നു.
ഇത് മുന്‍ പോലീസുകാര്‍ ഉള്‍പ്പെട്ട ഒരു വലിയ ഗൂഢാലോചനയുടെ ചുരുളഴിച്ചു. മുകേഷ് അംബാനിയെയും നിത അംബാനിയെയും അഭിസംബോധന ചെയ്യുന്ന ഒരു കത്തും കാറില്‍ നിന്ന് കണ്ടെത്തിയതായി അധികൃതര്‍ അന്ന് പറഞ്ഞിരുന്നു. എസ് യു വി ഉടമ മന്‍സുഖ് ഹിരനെ പിന്നീട് താനെയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications