ജി സാറ്റ്-14 വിജയകരമായി വിക്ഷേപിച്ചു
ചെന്നൈ: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ്-14 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ജനുവരി 5 ഞായറാഴ്ച വൈകീട്ട് 4.18 നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് റോക്കറ്റ് ജിഎസ്എല്‍വി ഡി-5 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ഇതോടെ ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടി.
29 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണിന് ശേഷമാണ് ഉപഗ്രഹത്തെ വഹിച്ചുകൊണ്ട് സതീഷ് ധവാന് സ്പേസ് സെന്റില്‍ നിന്ന് ജിഎസ്എല്‍വി 5-ഡി കുതിച്ചുയര്‍ന്നത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു വിക്ഷേപണം.

ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ നിര്‍ണായക വിജയമാണിത്. മുന്‍പ് റഷ്യന്‍ ക്രയോജനിക് സാങ്കേതിക വിദ്യയാണ് ഐഎസ്ആര്‍ഒ ഉപയോഗിച്ചിരുന്നത്. രണ്ട് ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹണങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഇന്ത്യക്ക് ക്രയോജനിക് സാങ്കേതിക വിദ്യ സഹായകരമാകും.
എജ്യുസാറ്റ് ഉപഗ്രഹത്തിന്റെ കാലാവധി പൂര്‍ത്തിയായതിനാലാണ് ജി സാറ്റ്-14 വിക്ഷേപിക്കുന്നത്. 12 വര്‍ഷമാണ് ജി സാറ്റിന്റെ കാലാവധിയായി കണക്കാക്കിയിരിക്കുന്നത്. 415 ടണ്‍ ആണ് ഉപഗ്രഹത്തിന്റെ ഭാരം.2013 ഓഗസ്റ്റ് 19 നാണ് ആദ്യം ഉപഗ്രഹം വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ റോക്കറ്റിന്റെ സാങ്കേതിക തകരാര്‍ മൂലം വിക്ഷേപണം മാറ്റിവക്കുകയായിരുന്നു. ഇന്ധന ചോര്‍ച്ചയായിരുന്നു അന്ന് പ്രശ്നം.
-
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട












Click it and Unblock the Notifications