കാർട്ടോസാറ്റ്- 3 ഭ്രമണപദത്തിൽ, വിക്ഷേപണം വിജയകരം, 27 മിനിറ്റിൽ 14 ഉപഗ്രഹങ്ങൾ
Recommended Video
ബെംഗളൂരു: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ്-3യുടെ വിക്ഷേപണം വിജയകരം. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുമാണ് കാർട്ടോസാറ്റ്-3 കുതിച്ചുയർന്നത്. പിഎസ്എൽവി സി-47 ആയിരുന്നു വിക്ഷേപണ വാഹനം. അമേരിക്കയുടെ 13 നാനോ സാറ്റ്ലൈറ്റുകളെയും കാർട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. 27 മിനിറ്റിനുള്ളിൽ 14 ഉപഗ്രഹങ്ങളെയാണ് ഭ്രമണപദത്തിൽ എത്തിച്ചത്.
കീഴടങ്ങിയ ഐസിസ് ഭീകരരിൽ ആറ്റുകാൽ സ്വദേശി നിമിഷയും കുടുംബവും; അഫ്ഗാനിസ്ഥാനിലേക്ക് കടന്നത് ഇങ്ങനെ...
കാർട്ടോസാറ്റ് ശ്രേണിയിലെ ഒമ്പതാമത്തെ ഉപഗ്രമാണിത്. 25ാം തീയതി വിക്ഷേപണം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിക്ഷേപണം മാറ്റി വയ്ക്കുകയായിരുന്നു. പിഎസ്എൽവിയുടെ 49-ാമത്തെ വിക്ഷേപണ ദൗത്യമായിരുന്നു ഇത്.
ഹൈ റെസല്യൂഷൻ ചിത്രങ്ങളെടുക്കാൻ ശേഷിയുള്ള കാർട്ടോസാറ്റ് -3യുടെ ഭാരം 1625 കിലോഗ്രാമാണ്. അഞ്ച് വർഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. നഗരാസൂത്രണം, അടിസ്ഥാന സൗകര്യവികസനനം, ഗ്രാമീണ വിഭാഗങ്ങളുടെ കണ്ടെത്തൽ, തീരദേശ ഭൂവിനിയോഗം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ കാർട്ടോസാറ്റ്- 3 ശേഖരിക്കുന്ന വിവരങ്ങള പ്രയോജനപ്പെടും.
Indian Space Research Organisation (ISRO): PSLV-C47 successfully injects Cartosat-3 spacecraft into orbit. 13 commercial satellites from USA successfully placed in their designated orbits. https://t.co/hHNopHFi6x
— ANI (@ANI) November 27, 2019
കാർട്ടോ സാറ്റിന് പുറമെ അമേരിക്കയിൽ നിന്നുള്ള സ്വകാര്യ കമ്പനികളുടെ 13 നാനോ സാറ്റ്ലൈറ്റുകളെയാണ് പിഎസ്എൽവി സി- 47 ഭ്രമണപദത്തിൽ എത്തിച്ചത്. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യാ വിഭാഗം വഴി നടത്തുന്ന വിക്ഷേപണമായിരുന്നു ഈ ഉപഗ്രഹങ്ങളുടേത്. ചന്ദ്രയാൻ 2 ദൗത്യത്തിന് ശേഷമുള്ള ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണ ദൗത്യമായിരുന്നു ഇത്.