ശത്രുപക്ഷത്ത് ബിജെപി മാത്രം: കോണ്‍ഗ്രസിനെ പരസ്യമായി പിന്തുണയ്ക്കില്ലെന്ന് ജിഗ്നേഷ് മേവാനി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ ബിജെപിയാണ് മുഖ്യശത്രുവെന്ന് പ്രഖ്യാപിച്ച് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്നും ജിഗ്നേഷ് മേവാനി പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. ഗുജറാത്തില്‍ നിലവില്‍ അധികാരത്തിലിരിക്കുന്ന ബിജെപിയെ താഴെയിറക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഹര്‍ദിക് നേരത്തെ വണ്‍ഇന്ത്യയോട് പറഞ്ഞിരുന്നു.
ഗുജറാത്തിലെ ഏഴ് ശതമാനത്തോളം വരുന്ന ദളിത് ജനസംഖ്യയും നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി കാത്തിരിക്കുകയാണെന്ന് മേവാനി വ്യക്തമാക്കി. സംസ്ഥാനത്ത് ബിജെപി വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ തങ്ങള്‍ വിജയിക്കുകയാണെങ്കില്‍ ഏഴ് ശതമാനത്തോളം വരുന്ന ദളിത് വിഭാഗങ്ങള്‍ തങ്ങളുടെ കരുത്ത് തെളിയിക്കുമെന്നും മേവാനി വ്യക്തമാക്കി. ബിജെപി ഏറ്റവുമധികം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ദളിത്, പാട്ടീദാര്‍, മുസ്ലിം, ഒബിസി വിഭാഗങ്ങള്‍ എന്നിങ്ങനെയാണ് സംസ്ഥാനത്തെ വോട്ടര്‍മാരുടെ വിന്യാസമെന്നും ദളിത് നേതാവ് ചൂണ്ടിക്കാണിക്കുന്നു. തനിക്ക് സ്വാധീനമുള്ളത് യുവാക്കള്‍ക്കിടയിലാണെന്നും ദളിതുകള്‍ക്കിടയില്‍ സ്വാധീനമില്ലെന്നും മേവാനി പറയുന്നു. എന്നാല്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിച്ച് രാഷ്ട്രീയത്തില്‍ സ്വന്തമായി ഒരിടം സൃഷ്ടിക്കുമെന്നും മേവാനി ചൂണ്ടിക്കാണിക്കുന്നു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് മേവാനി നല്‍കിയത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് വേണ്ടി പോരാടില്ലെന്നും അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും മേവാനി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ദശാബ്ദത്തിലധികമായി ഗുജറാത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയാണ് കോണ്‍ഗ്രസിന്റെയും പിന്നോക്ക വിഭാഗങ്ങളുടേയും പ്രഥമ ലക്ഷ്യം.
പാട്ടീദാര്‍ സമുദായത്തിലെ ജനങ്ങളെ ഒരു കുടക്കീഴിലെത്തിക്കാന്‍ 22 കാരനായ ഹര്‍കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് മേവാനി സാക്ഷ്യപ്പെടുത്തുന്നു. അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന അല്‍പേഷ് ഠാക്കൂറും ജനങ്ങളെ വിളിച്ചുകൂട്ടുന്നതില്‍ കഴിവ് തെളിയിച്ചുവെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ദളിത് നേതാവ് വ്യക്തമാക്കുന്നു. ഗുജറാത്തിലെ ഉനയില്‍ ദളിത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ജിഗ്നേഷ് മേവാനിയെന്ന ദളിത് നേതാവ് യുവാക്കള്‍ക്ക് രാജ്യത്തെ ഹരമായി മാറിയത്. പശുവിന്‍രെ തോലുരിച്ചെന്ന് ആരോപിച്ച് നാല് ദളിത് യുവാക്കളെ ആക്രമിച്ച സംഭവത്തോടെയാണ് ദളിതുകള്‍ പ്രക്ഷോഭവുമായി ഗുജറാത്തിലെ ഉനയില്‍ ഒത്തുചേര്‍ന്നത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications