Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബിലെ സ്ഥിതിയല്ല രാജസ്ഥാനിൽ: ഗെഹ്ലോട്ടിന് എംഎൽഎമാരുടെ പിന്തുണയെന്ന് ഹരീഷ് ചൗധരി

ജയ്പൂർ: പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ മാറ്റി പുതിയ മുഖ്യമന്ത്രിയെ നിയമിച്ചതോടെ രാജസ്ഥാനിലും മുഖ്യമന്ത്രിയെ മാറ്റണെന്ന ആവശ്യം ഉയർന്നുവന്നിരുന്നു. ഛത്തീസ് ഗഡിലും ഭൂപേഷ് സിംഗ് ഭാഗലിനെ മാറ്റി നിയമിക്കണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് അധികാരത്തിലിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്.

1


പഞ്ചാബിലെ സമീപകാല നേതൃത്വ മാറ്റത്തിനിടെ കേന്ദ്ര നിരീക്ഷകനും മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ റവന്യൂ മന്ത്രിയുമായ ഹരീഷ് ചൗധരി പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജസ്ഥാനിലെയും പഞ്ചാബിലെയും സ്ഥിതി വ്യത്യസ്തമാണെന്നും രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും. പഞ്ചാബിൽ അതുപോലല്ലെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

2


"രാജസ്ഥാനും പഞ്ചാബും തമ്മിൽ വ്യത്യാസമുണ്ട്. നൂറിലധികം വരുന്ന രാജസ്ഥാൻ എംഎൽഎമാരിൽ ഭൂരിഭാഗവും അശോക് ഗെഹ്ലോട്ടിനൊപ്പമാണ്. അതിനാൽ ഈ വിഷയത്തെ ഒരു തരത്തിലും നമുക്ക് പരസ്പരം ബന്ധപ്പെടുത്താൻ കഴിയില്ല എന്നാണ് ചൗധരി ജയ്പൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഗെഹ്ലോട്ട് സർക്കാരിന്റെ നേട്ടങ്ങൾ രാജ്യത്ത് ഇത് ഒരു മാതൃകയായി മാറിയെന്നാണ് രാജസ്ഥാൻ സർക്കാർ കോവിഡ് സാഹചര്യം കൈകാര്യം ചെയ്തതിനെ ഉദ്ധരിച്ചുകൊണ്ട് ചൗധരി നടത്തിയ പ്രസ്താവന.

3

പഞ്ചാബിലെ നേതൃമാറ്റത്തോടെ കോൺഗ്രസ് ഹൈക്കമാൻഡ് അയൽ സംസ്ഥാനമായ രാജസ്ഥാനായിരിക്കും മുൻഗണന നൽകുകയെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. സംസ്ഥാനത്ത് ഗെഹ്ലോട്ടിന്റെയും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെയും വിശ്വസ്തർ രണ്ട് വിഭാഗങ്ങളായി വിഭജിക്കപ്പെട്ട സാഹചര്യമാണുള്ളത്. കഴിഞ്ഞ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റിനെ തഴഞ്ഞ് അശോക് ഗെഹ് ലോട്ടിനെ മുഖ്യമന്ത്രിയാക്കിയതോടെയാണ് ഇരു നേതാക്കളും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

4

പഞ്ചാബിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ സച്ചിൻ പൈലറ്റ് അടുത്തിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുമായും പ്രിയങ്കാ ഗാന്ധിയുമായും ആഴ്ചയിൽ രണ്ടുതവണ നടത്തിയ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ഇതും സംസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങളിൽ അലയൊലികൾ സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്ത് നേതൃമാറ്റത്തിന് സാധ്യതയുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടന്നത്. ചൗധരിയെ കോൺഗ്രസ്സ് ലെജിസ്ലേറ്റീവ് പാർട്ടിയുടെ കേന്ദ്ര നിരീക്ഷകനായി നിയമിച്ചു (സിഎൽപി) കൂടിക്കാഴ്ചയും ഹരീഷ് റാവത്ത്, അജയ് മാക്കൻ തുടങ്ങിയ നേതാക്കളുമായി സംസ്ഥാനത്തെത്തിയിരുന്നു.

5

"ഇത് ജനാധിപത്യപരമായി സംഭവിച്ചിട്ടുള്ളതാണ്. ഓരോ വ്യക്തിയും താൻ എവിടെയാണോ, ആ ഇടത്ത് സ്ഥിരമായി തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത് മനുഷ്യരിലെ പ്രവണതയാണ്. പക്ഷേ, കോൺഗ്രസ് പാർട്ടി ക്യാപ്റ്റൻ അമരീന്ദർ സിംഗിന് പാർട്ടി ധാരാളം അവസരങ്ങൾ നൽകി. എന്നാൽ പഞ്ചാബിലെ നേതൃമാറ്റം എംഎൽഎമാർ ആഗ്രഹിക്കുന്നതാണ്. നേതൃത്വപരമായ മാറ്റം ആഗ്രഹിക്കുന്നതിനുള്ള കാരണങ്ങളും യുക്തിസഹമായിരുന്നു, കോൺഗ്രസ് പാർട്ടിയുടെ ഉന്നത നേതൃത്വം അവർക്ക് അനുമതി നൽകി, "ചൗധരി പറഞ്ഞു. എന്നാൽ താൻ അപമാനിക്കപ്പെട്ടുവെന്ന അമരീന്ദർ സിംഗിന്റെ പ്രസ്താവന അദ്ദേഹം തള്ളിക്കളഞ്ഞു.

6


രാജസ്ഥാനിലെ മന്ത്രിസഭ പുനസംഘടനയെക്കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് നേരത്തെ ദില്ലിയ്ക്ക് പോകാൻ നിശ്ചയിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായതിനാൽ അദ്ദേഹത്തിന് പോകാനായില്ല. അശോക് ഗെഹ്ലോട്ട് രാജസ്ഥാനിൽ മാത്രമായി പരിമിതപ്പെടുന്നില്ല. ദേശീയ തലത്തിൽ പോലും, നിരവധി തീരുമാനങ്ങൾ എടുക്കുമ്പോൾ, അദ്ദേഹത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിൽ നിന്ന് ഉപദേശം സ്വീകരിക്കുന്നുണ്ടെന്നും ചൌധരി പറഞ്ഞു. എന്നിരുന്നാലും, മന്ത്രിസഭാ പുനഃസംഘന എപ്പോൾ നടക്കുമെന്നതിനെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+