തൂത്തുക്കുടി ബോട്ടപകടം: മരണം പത്തായി, കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു
ഞായറാഴ്ച വൈകീട്ടാണ് കടലില്‍ ബോട്ട് മറിഞ്ഞത്
ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ കടലില്‍ ബോട്ട് മറിഞ്ഞതിനെത്തുടര്‍ന്നു മരിച്ചവരുടെ സംഖ്യ പത്തായി. കാണാതായ 15 പേര്‍ക്കുവേണ്ടി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. മരിച്ചവരില്‍ നാലു സ്ത്രീകളും മൂന്നു കുട്ടികളുമുണ്ടെന്നാണ് റിപോര്‍ട്ട്. പരിക്കേറ്റവരെ തിരുച്ചെണ്ടൂര് സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഏഴു പേര്‍ക്കു മാത്രം യാത്ര ചെയ്യാവുന്ന ബോട്ടില്‍ 20ലേറെ പേരാണ് കയറിയത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ഇളകിയതുകൊണ്ടാവാം ബോട്ട് മറിഞ്ഞതെന്ന് സൂചനയുണ്ട്. തൂത്തുക്കുടിയില്‍ നിന്ന് 50 കിമി അകലെയുള്ള മണപ്പാട് ഭാഗത്താണ് ബോട്ട് മറിഞ്ഞത്.

സ്വന്തം നാടായ അഴഗമ്മന്പുരത്തേക്ക് ഉല്‍സവം കാണാനെത്തിയവരാണ് അപകടത്തില്‍ മരിച്ചതെന്നു സമീപവാസികള്‍ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ഗ്രാമത്തിലെത്തിയ സംഘം ആറു മണിയോടെ ഫൈബര്‍ ബോട്ടില്‍ കടല്‍ കാണാനിറങ്ങുകയായിരുന്നു. കടലിലൂടെ 25 മീറ്റര്‍ മാത്രം മുന്നോട്ട് പോയ ശേഷമാണ് ബോട്ട് തലകീഴായി മറിഞ്ഞത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications