Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്നിലേക്ക് പറക്കുന്ന വിമാനം പോലെയാണ് ഇന്ത്യ ; അരുന്ധതി റോയ്

ഡൽഹി; നിലവിലെ ഇന്ത്യയുടെ അവസ്ഥ പിന്നിലേക്ക് സഞ്ചരിക്കുന്ന വിമാനത്തിന് തുല്യമാണെന്ന് ബുക്കർ പ്രൈസ് ജേതാവും എഴുത്തുകാരിയുമായ അരുന്ധതി റോയ്. ഈ വിമാനത്തെ എത്രയും പെട്ടെന്ന് നിയന്ത്രിച്ചില്ലെങ്കിൽ ഇത് തകരും. ഇതുപോലെ തന്നെയാണ് നമ്മുടെ രാജ്യത്തിന്റെയും അവസ്ഥ. ജയിലിൽ കിടക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ ജിഎൻ സായിബാബയുടെ "എന്തുകൊണ്ടാണ് നിങ്ങൾ എന്റെ വഴിയെ ഇത്രമാത്രം ഭയപ്പെടുന്നത്?" എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അരുന്ധതി.

സമ്പത്തും ഭൂമിയും വിതരണം ചെയ്യുകയെന്ന, അറുപതുകളിലെ വിപ്ലവാത്മകമായ നടപടികളിൽനിന്ന് അഞ്ചു കിലോ അരിയും ഒരു കിലോ ഉപ്പും നൽകി വോട്ടുനേടുകയെന്ന നിലയിലേക്ക് ഇന്നത്തെ രാഷ്ട്രീയ നേതാക്കൾ എത്തിയതെന്ന് അരുന്ധതി റോയ് കുറ്റപ്പെടുത്തി. അടുത്തിടെ ഞാൻ എന്റെ ഒരു പൈലറ്റ് സുഹൃത്തിനോട് ചോദിച്ചു നിങ്ങൾക്ക് ഒരു വിമാനം പിന്നിലേക്ക് പറക്കാൻ കഴിയുമോ?. അവൻ ഉറക്കെ ചിരിച്ചു. ഞാൻ പറഞ്ഞു "ഇത് തന്നെയാണ് ഇവിടെ നടക്കുന്നത്". ഞങ്ങൾ ഒരു തകർച്ചയിലേക്കാണ് പോകുന്നത്. നിലവിൽ "ജാതി, വർഗ്ഗം, ലിംഗഭേദം, വംശം" എന്നിവയെ ആശ്രയിച്ച് വ്യത്യസ്തമായ നിയമങ്ങൾ പ്രയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു എന്നും ഇവർ കൂട്ടിച്ചേർത്തു.

 arundhati-roy-

ഇവിടെ നമ്മൾ എന്താണ് ചെയ്യുന്നത്? 90 ശതമാനവും തളർന്ന, ഏഴു വർഷമായി ജയിലിൽ കഴിയുന്ന ഒരു പ്രൊഫസറെക്കുറിച്ചു സംസാരിക്കുകയാണ് നമ്മൾ. ഇനി നമ്മൾ അധികം സംസാരിക്കണമെന്നില്ല. ഈ രാജ്യം എത്തരത്തിലുള്ളതാണെന്ന് അറിയാൻ അതു മാത്രം മതിയാവും. ലജ്ജാകരമാണിത്- അരുന്ധതി പറഞ്ഞു. 2017ൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ജിഎൻ സായിബാബയെ മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിലെ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 90 ശതമാനത്തിലധികം ശാരീരിക വൈകല്യങ്ങളുള്ള ഇയാൾ വീൽചെയർ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. ഡൽഹി സർവകലാശാലയിലെ രാംലാൽ ആനന്ദ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന അദ്ദേഹത്തിന്റെ സേവനം കഴിഞ്ഞ വർഷം മാർച്ച് 31 മുതൽ അവസാനിപ്പിച്ചിരുന്നു.

ജവഹർ ഭവനിൽ പുസ്തകം പ്രകാശനം ചെയ്ത കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി ഡി രാജ ജിഎൻ സായിബാബയെ ഉടൻ പുറത്തിറക്കണമെന്ന ആവശ്യം ആവർത്തിച്ചു. ഒരു കമ്മ്യൂണിസ്റ്റുകാരനെ 'ഭീകരൻ' എന്ന് മുദ്രകുത്തിയോ ജയിലിൽ അടച്ചോ പരാജയപ്പെടുത്താൻ കഴിയുമെന്ന് കരുതുന്നെങ്കിൽ സർക്കാർ വളരെ തെറ്റിദ്ധരിക്കപ്പെടുന്നുവെന്നും രാജ പറഞ്ഞു. പുസ്തക പ്രകാശന ചടങ്ങിൽ സായിബാബയുടെ ഭാര്യ വസന്തയും പങ്കെടുത്തിരുന്നു. നാഗ്പൂർ സെൻട്രൽ ജയിലിലെ ഏകാന്ത തടവിൽ കഴിയുന്ന സായിബാബയുടെ ആരോ ഗ്യം ദിനംപ്രതി മോശമായി വരുകയാണെന്നും അമ്മയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോലും പരോൾ അനുവദിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+