കോവിഡ് മരണ റിപ്പോർട്ട്: ഇന്ത്യക്ക് പിന്നാലെ ലോകാരോഗ്യ സംഘടനയെ തള്ളി പാകിസ്താനും
ഇസ്ലാമാബാദ്: ഇന്ത്യക്ക് പിന്നാലെ കോവിഡ്-19 മരണങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് തള്ളി പാകിസ്താന്‍ സർക്കാരും. ഡാറ്റ ശേഖരിക്കുന്നതിനുള്ള യുഎൻ ബോഡിയുടെ രീതിയെ ചോദ്യം ചെയ്ത പാകിസ്താന്‍ വിവരങ്ങള്‍ ക്രോഡീകരിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിലെ പിശകുകള്‍ സൂചിപ്പിക്കുകയും ചെയ്തു. അടുത്തിടെ പുറത്ത് വിട്ട ഒരു റിപ്പോർട്ടിൽ, പാക്കിസ്ഥാനിൽ 260,000 കോവിഡ് മരണങ്ങളുണ്ടായതായി ലോകാരോഗ്യ സംഘടന കണക്കാക്കിയിരുന്നു. പാകിസ്ഥാന്റെ ഔദ്യോഗിക കണക്കിന്റെ എട്ടിരട്ടിയാണിത്. പാകിസ്ഥാനിൽ 30,369 കോവിഡ് മരണങ്ങളും 1.5 ദശലക്ഷത്തിലധികം അണുബാധകളും മാത്രമാണ് ഉണ്ടായിട്ടുള്ളുവെന്നാണ് രാജ്യത്തിന്െ ഔദ്യോഗിഗ് കണക്കുകള്‍ അവകാശപ്പെടുന്നത്.

"ഞങ്ങൾ കൊവിഡ് മരണങ്ങളെക്കുറിച്ച് സ്വമേധയാ വിവരങ്ങൾ ശേഖരിക്കുന്നു. ഇതില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടാവമെങ്കിലും അതൊരിക്കലും ലക്ഷക്കണക്കിന് ആയിരിക്കില്ല. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്," പാകിസ്താന്‍ ആരോഗ്യ മന്ത്രി അബ്ദുൾ ഖാദർ പട്ടേലിനെ ഉദ്ധരിച്ച് സാമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ലോകാരോഗ്യ റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കൊറോണ വൈറസ് മൂലം ഏകദേശം 15 ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടു, ഇത് ഔദ്യോഗിക മരണസംഖ്യയായ 6 ദശലക്ഷത്തിന്റെ ഇരട്ടിയിലധികം വരും. തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് മരണങ്ങളിൽ കൂടുതലും സംഭവിച്ചിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ നിരസിച്ചുകൊണ്ടുള്ള കുറിപ്പിൽ സർക്കാർ കണക്കുകൂട്ടൽ പ്രക്രിയയെക്കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രി പട്ടേൽ പറഞ്ഞു. വിവരശേഖരണത്തിന്റെ രീതി സംശയാസ്പദമാണെന്ന് പറഞ്ഞ പട്ടേൽ, പാകിസ്ഥാനിലെ അധികാരികൾ ആശുപത്രികൾ, യൂണിയൻ കൗൺസിലുകൾ, ശ്മശാനങ്ങൾ എന്നിവയിൽ നിന്നാണ് കണക്കുകൾ ശേഖരിച്ചതെന്നും കൂട്ടിച്ചേർത്തു.
'മൊഞ്ചെന്ന് പറഞ്ഞാല്‍ ഇതിലപ്പുറമുണ്ടോ': ഓരോ സ്ത്രീയും ഒരു രാജ്ഞിയെന്ന് ഭാവന: വൈറല്‍ ചിത്രങ്ങള്‍
നേരത്തെ ഇന്ത്യന്‍ സർക്കാരും ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിനെതിരായി രംഗത്ത് വന്നിരുന്നു. ഇന്ത്യയില്‍ 47.4 മില്യണ്‍ കൊവിഡ് മരണങ്ങള്‍ ഉണ്ടായെന്ന് ലോകാരോഗ്യ സംഘടനയുടെ ഏകദേശ കണക്ക്. 2020നും 2021നും ഇടയിലാണിത്. കൊവിഡിന്റെ ആദ്യ രണ്ട് വര്‍ഷവും ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യാത്ത 90 ശതമാനത്തോളം മരണങ്ങളുണ്ടെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഇന്ത്യയില്‍ 2020ല്‍ ആദ്യ തരംഗത്തിന്റെ സമയത്ത് 8.3 ലക്ഷം കൊവിഡ് മരണം സംഭവിച്ചു എന്നാണ് ലോകാരോഗ്യ സംഘടന അവകാശപ്പെടുന്നത്. ഇതേ വര്‍ഷം ഇന്ത്യയുടെ ഔദ്യോഗിക മരണനിരക്ക് 1.49 ലക്ഷമാണ്. റിപ്പോർട്ടിന്മേലുള്ള വിയോജിപ്പ് ഇതിനോടകം തന്നെ കേന്ദ്ര സർക്കാർ ലോകാരോഗ്യ സംഘടനയെ അറിയിച്ച് കഴിഞ്ഞു.
-
കിഫ്ബിയിൽ 24 ഒഴിവുകൾ; 37500 രൂപ വരെ ശമ്പളം..ഇപ്പോൾ അപേക്ഷിക്കാം -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം












Click it and Unblock the Notifications