താലിബാന് സമ്മതിച്ചു!! അഫ്ഗാനിസ്താന് വനിതാ താരങ്ങള്‍ കളത്തിലേക്ക്... അപ്രതീക്ഷിത മാറ്റം
കാബൂള്‍: അഫ്ഗാനിസ്താനില്‍ വന്‍ മാറ്റം വരുന്നു. വനിതാ കായിക താരങ്ങള്‍ക്ക് വീണ്ടും കളത്തിലെത്താന്‍ അവസരം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. താലിബാന് അധികാരം പിടിച്ച ശേഷം അഫ്ഗാനിലെ വനിതാ താരങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയെന്ന് ചില മാധ്യമങ്ങള്‍ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. വനിതാ ടീമുകള്‍ പിരിച്ചുവിടുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
ഇതിനിടെയാണ് മറിച്ചുള്ള വിവരം പുറത്തുവന്നിരിക്കുന്നത്. അഫ്ഗാനിലെ വനിതാ ക്രിക്കറ്റ് ടീം വീണ്ടും കളത്തിലിറങ്ങുമെന്നാണ് ഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ...

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15നാണ് താലിബാന് വീണ്ടും അഫ്ഗാന്റെ ഭരണം പിടിച്ചത്. അമേരിക്കന്‍ സൈന്യം അഫ്ഗാന് വിട്ടുപോകുന്ന വേളയില്‍ താലിബാന് വീണ്ടും ഭരണം പിടിക്കുകയായിരുന്നു. താലിബാന് അധികാരത്തിലെത്തിയാല്‍ വനിതകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുമെന്ന വാര്‍ത്ത ആഗോള സമൂഹം ആശങ്കയോടെയാണ് കണ്ടിരുന്നത്.

അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് പഠനത്തിനുള്ള അവസരം നിഷേധിച്ചേക്കുമെന്നായിരുന്നു താലിബാന് അധികാരം പിടിച്ച വേളയില്‍ വന്ന വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് നിയന്ത്രണങ്ങളോടെ പഠനത്തിന് സൗകര്യം ഒരുക്കുമെന്ന വിവരം വന്നു. അഫ്ഗാനിലെ സ്കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ മറ കെട്ടിയ നിലയിലുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.

കായിക രംഗത്ത് വനിതകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്നായിരുന്നു മറ്റൊരു വാര്‍ത്ത. ഇക്കാര്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇവര്‍ അഫ്ഗാന് സര്‍ക്കാരുമായി സംസാരിച്ചു. ഐസിസിയുടെ ഭരണഘടനയ്ക്ക് പിന്തുണ നല്‍കുമെന്ന് താലിബാന് അറിയിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലനം പുനരാരംഭിക്കുമെന്ന പ്രതീക്ഷയാണ് ഐസിസി വൃത്തങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. താലിബാന് അധികാരത്തിലെത്തിയ ശേഷം അഫ്ഗാനിലെ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ഒരു പ്രവര്‍ത്തക സമിതിയെ ഐസിസി നിയോഗിച്ചിരുന്നു. ഇവര്‍ താലിബാന് നേതാക്കളുമായി ദോഹയില്‍ വച്ച് ചര്‍ച്ച നടത്തി.

ഖത്തറില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ താലിബാന് സര്‍ക്കാരിന്റെ പ്രതിനിധികളും അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളും പങ്കെടുത്തു. ഐസിസിയുടെ ഭരണഘടന ശരിവെക്കുന്നുവെന്നു താലിബാന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐസിസി ഭരണഘടന തത്വത്തില്‍ അംഗീകരിക്കുമെന്ന് താലിബാന് പ്രതിനിധികള്‍ അറിയിച്ചു. അഫ്ഗാനിലെ വനിതാ ക്രിക്കറ്റ് ടീം സംബന്ധിച്ച കാര്യങ്ങളും ഇതിലുള്‍പ്പെടുമെന്ന് പ്രവര്‍ത്തക സമിതി അധ്യക്ഷന്‍ ഇമ്രാന് ഖാജ പറഞ്ഞു.

അഫ്ഗാനിലെ വനിതാ താരങ്ങളുടെ പരിശീലനം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ഐസിസിയുടെ പ്രവര്‍ത്തക സമിതി നിരീക്ഷിക്കും. സര്‍ക്കാര്‍ നല്കിയ വാക്ക് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കും. തുടര്‍ന്ന് അവലോകന റിപ്പോര്‍ട്ട് ഐസിസിക്ക് പിന്നീട് കൈമാറുമെന്നും ഖാജ പറഞ്ഞു. അഫ്ഗാനിലെ പുരുഷ ക്രിക്കറ്റ് ടീം ഇപ്പോള്‍ സജീവമാണ്. ട്വിന്റി 20 ലോകകപ്പില്‍ കളിച്ചിരുന്നു. റോസ് മക്കല്ലം, റമീസ് രാജ, ലോസണ് നയ്ദൂ എന്നിവരാണ് താലിബാനുമായി ചര്‍ച്ച നടത്തിയ പ്രവര്‍ത്തക സമിതി അംഗങ്ങള്‍.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications