താലിബാന് സമ്മതിച്ചു!! അഫ്ഗാനിസ്താന് വനിതാ താരങ്ങള്‍ കളത്തിലേക്ക്... അപ്രതീക്ഷിത മാറ്റം
കാബൂള്‍: അഫ്ഗാനിസ്താനില്‍ വന്‍ മാറ്റം വരുന്നു. വനിതാ കായിക താരങ്ങള്‍ക്ക് വീണ്ടും കളത്തിലെത്താന്‍ അവസരം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. താലിബാന് അധികാരം പിടിച്ച ശേഷം അഫ്ഗാനിലെ വനിതാ താരങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയെന്ന് ചില മാധ്യമങ്ങള്‍ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. വനിതാ ടീമുകള്‍ പിരിച്ചുവിടുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
ഇതിനിടെയാണ് മറിച്ചുള്ള വിവരം പുറത്തുവന്നിരിക്കുന്നത്. അഫ്ഗാനിലെ വനിതാ ക്രിക്കറ്റ് ടീം വീണ്ടും കളത്തിലിറങ്ങുമെന്നാണ് ഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ...

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15നാണ് താലിബാന് വീണ്ടും അഫ്ഗാന്റെ ഭരണം പിടിച്ചത്. അമേരിക്കന്‍ സൈന്യം അഫ്ഗാന് വിട്ടുപോകുന്ന വേളയില്‍ താലിബാന് വീണ്ടും ഭരണം പിടിക്കുകയായിരുന്നു. താലിബാന് അധികാരത്തിലെത്തിയാല്‍ വനിതകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുമെന്ന വാര്‍ത്ത ആഗോള സമൂഹം ആശങ്കയോടെയാണ് കണ്ടിരുന്നത്.

അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് പഠനത്തിനുള്ള അവസരം നിഷേധിച്ചേക്കുമെന്നായിരുന്നു താലിബാന് അധികാരം പിടിച്ച വേളയില്‍ വന്ന വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് നിയന്ത്രണങ്ങളോടെ പഠനത്തിന് സൗകര്യം ഒരുക്കുമെന്ന വിവരം വന്നു. അഫ്ഗാനിലെ സ്കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ മറ കെട്ടിയ നിലയിലുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.

കായിക രംഗത്ത് വനിതകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്നായിരുന്നു മറ്റൊരു വാര്‍ത്ത. ഇക്കാര്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇവര്‍ അഫ്ഗാന് സര്‍ക്കാരുമായി സംസാരിച്ചു. ഐസിസിയുടെ ഭരണഘടനയ്ക്ക് പിന്തുണ നല്‍കുമെന്ന് താലിബാന് അറിയിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലനം പുനരാരംഭിക്കുമെന്ന പ്രതീക്ഷയാണ് ഐസിസി വൃത്തങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. താലിബാന് അധികാരത്തിലെത്തിയ ശേഷം അഫ്ഗാനിലെ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ഒരു പ്രവര്‍ത്തക സമിതിയെ ഐസിസി നിയോഗിച്ചിരുന്നു. ഇവര്‍ താലിബാന് നേതാക്കളുമായി ദോഹയില്‍ വച്ച് ചര്‍ച്ച നടത്തി.

ഖത്തറില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ താലിബാന് സര്‍ക്കാരിന്റെ പ്രതിനിധികളും അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളും പങ്കെടുത്തു. ഐസിസിയുടെ ഭരണഘടന ശരിവെക്കുന്നുവെന്നു താലിബാന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐസിസി ഭരണഘടന തത്വത്തില്‍ അംഗീകരിക്കുമെന്ന് താലിബാന് പ്രതിനിധികള്‍ അറിയിച്ചു. അഫ്ഗാനിലെ വനിതാ ക്രിക്കറ്റ് ടീം സംബന്ധിച്ച കാര്യങ്ങളും ഇതിലുള്‍പ്പെടുമെന്ന് പ്രവര്‍ത്തക സമിതി അധ്യക്ഷന്‍ ഇമ്രാന് ഖാജ പറഞ്ഞു.

അഫ്ഗാനിലെ വനിതാ താരങ്ങളുടെ പരിശീലനം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ഐസിസിയുടെ പ്രവര്‍ത്തക സമിതി നിരീക്ഷിക്കും. സര്‍ക്കാര്‍ നല്കിയ വാക്ക് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കും. തുടര്‍ന്ന് അവലോകന റിപ്പോര്‍ട്ട് ഐസിസിക്ക് പിന്നീട് കൈമാറുമെന്നും ഖാജ പറഞ്ഞു. അഫ്ഗാനിലെ പുരുഷ ക്രിക്കറ്റ് ടീം ഇപ്പോള്‍ സജീവമാണ്. ട്വിന്റി 20 ലോകകപ്പില്‍ കളിച്ചിരുന്നു. റോസ് മക്കല്ലം, റമീസ് രാജ, ലോസണ് നയ്ദൂ എന്നിവരാണ് താലിബാനുമായി ചര്‍ച്ച നടത്തിയ പ്രവര്‍ത്തക സമിതി അംഗങ്ങള്‍.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications