യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്?
ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാമെന്ന പാക്കിസ്ഥാൻ്റെ വാഗ്ദാനം പങ്കുവെച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ ഔദ്യോഗിക പ്രസ്താവന തൻ്റെ സോഷ്യൽ മീഡിയയലൂടെയാണ് ട്രംപ് പങ്കുവെച്ചത്. അതേസമയം പാക്കിസ്ഥാൻ്റെ അപ്രതീക്ഷിത നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്താണെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
' അമേരിക്കയും ഇറാനും പരസ്പരം സമ്മതിക്കുകയാണെങ്കിൽ ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാൻ തങ്ങൾ സന്നദ്ധരാണെന്നാണ് പാക്കിസ്ഥാൻ അറിയിച്ചിരിക്കുന്നത്. ഇത്തരമൊരു ചർച്ച നടത്താൻ കഴിഞ്ഞാൽ അതിൽ അഭിമാനിക്കുന്നവരുമാണെന്നും പാക് പ്രധാനമന്ത്രി ഷെരീഫ് പറഞ്ഞു. 'മേഖലയിലും പുറത്തും സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന്, പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സംഭാഷണ ശ്രമങ്ങളെ പാകിസ്ഥാൻ സ്വാഗതം ചെയ്യുകയും പൂർണ്ണമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. യുഎസിൻ്റെയും ഇറാൻ്റെയും സമ്മതം ലഭിക്കുകയാണെങ്കിൽ, നിലവിലുള്ള സംഘർഷത്തിന് സമഗ്രമായ ഒത്തുതീർപ്പ് കണ്ടെത്താൻ അർത്ഥവത്തായ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാൻ പ്രതിജ്ഞാബദ്ധമാണ്, എന്നാണ് ഷെരീഫ് പറഞ്ഞത്.

ഈ വാഗ്ദാനത്തിൽ യാതൊരു അഭിപ്രായവും രേഖപ്പെടുത്താതെയാണ് ട്രംപ് തൻ്റെ 'ട്രൂത്ത് സോഷ്യൽ' അക്കൗണ്ടിൽ ഈ പോസ്റ്റ് പങ്കുവെച്ചത്. അതേസമയം പാക് നീക്കം സജീവമായ രഹസ്യ നയതന്ത്രത്തിൻ്റെ സൂചനയാണെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. പാകിസ്ഥാനും ഈജിപ്തും തുർക്കിയും ചേർന്ന് പശ്ചിമേഷ്യയിൽ സമാധാനക്കരാർ ഉണ്ടാക്കാൻ രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്ന അന്താരാഷ്ട്ര റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം .യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസും പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പാകിസ്ഥാനിൽ വെച്ച് ഇറാൻ ഉദ്യോഗസ്ഥരെ കണ്ടേക്കുമെന്ന വാർത്തകൾ യുഎസ് പ്രസ് സെക്രട്ടറി കരോലൈൻ ലീവിറ്റ് തള്ള്. ഇത്തരം വാർത്തകളെ വിശ്വസിക്കരുതെന്നും അവർ പറഞ്ഞു.
അതേസമയം ഇറാനിയൻ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറിനെതിരെയുള്ള ആസൂത്രിത ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെക്കാൻ പ്രസിഡൻ്റ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെട്ടെന്നുള്ള ഈ നയതന്ത്രപരമായ മുന്നേറ്റം എന്നതും ശ്രദ്ധേയമാണ്. പാക് നീക്കം രാജ്യാന്തര തലത്തിൽ തങ്ങളുടെ പ്രാധാന്യം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാകാമെന്ന വിലയിരുത്തലുകൾ ഉണ്ട്. മാത്രമല്ല അഫ്ഗാനിസ്ഥാനിലെ സംഘർഷങ്ങളിൽ നിന്നുള്ള ശ്രദ്ധ തിരിക്കാനുള്ള നീക്കമായും വിലയിരുത്തപ്പെടുന്നുണ്ട്.
സാമ്പത്തികമായി തകർന്നിരിക്കുകയാണ് പാക്കിസ്ഥാൻ. അതിനിടയിൽ ഊർജ പ്രതിസന്ധി കൂടി പാക്കിസ്ഥാനെ കാര്യമായി അലട്ടുന്നുണ്ട്. നിലവിൽ രാജ്യത്തിനാവശ്യമായ 80 ശതമാനം ഊർജവും പാക്കിസ്ഥാൻ ഇറക്കുമതി ചെയ്യുകയാണ്. യുദ്ധം നീണ്ടുനിൽക്കുന്നത് രാജ്യത്തെ പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നും പാക്കിസ്ഥാൻ ഭയപ്പെടുന്നുണ്ട്. ഇതെല്ലാമായിരിക്കാം ഇപ്പോഴത്തെ പാക് നീക്കത്തിന് പിന്നിൽ എന്നും വിലയിരുത്തപ്പെടുന്നുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications