6 മാസം മുമ്പ് ട്രംപിന് മുന്നറിയിപ്പ്,വുഹാനിലെ വ്യാപനം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, ഒടുവില്‍ നടന്നത്!
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണവൈറസ് അതിരൂക്ഷമാവുന്ന സാഹചര്യത്തില്‍ നിര്‍ണായക റിപ്പോര്‍ട്ടുകള്‍ പുറത്ത്. ആറ് മാസം മുമ്പ് തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വുഹാനിലെ വൈറസ് വ്യാപനത്തെ കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ വുഹാനില്‍ കൊറോണവൈറസ് പടര്‍ന്നപ്പോള്‍ മുതല്‍ യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇക്കാര്യം കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. നവംബറില്‍ തന്നെ ഇക്കാര്യം യുഎസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ മാത്രമാണ് ട്രംപിന് ഇതിന്റെ ഗൗരവം മനസ്സിലായതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അമേരിക്കയ്ക്ക് ഇതിനെ നേരിടാന്‍ എളുപ്പത്തില്‍ സാധിക്കുമായിരുന്നു.

നവംബറില്‍ കൊറോണയെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ തന്നെ യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ വൈറ്റ് ഹൗസിന് വിവരങ്ങള്‍ കൈമാറിയിരുന്നു. ഇത് പല രാജ്യങ്ങളിലേക്കും പടരുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ആദ്യ റിപ്പോര്‍ട്ട് ഏത് ദിവസമാണ് നല്‍കിയതെന്ന് വ്യക്തമല്ല. ഇവരുടെ വിവരങ്ങള്‍ ആധികാരികമാണെന്ന് കണ്ടാല്‍ ഇത് വളരെയധികം രഹസ്യ സ്വഭാവമുള്ള സര്‍ക്കാര്‍ യോഗത്തില്‍ അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ജനുവരി മൂന്നിന് മാത്രമാണ് ഇത്തരമൊരു യോഗം നടന്നത്. പ്രസിഡന്റിന്റെ നിത്യേനയുള്ള ബ്രീഫിംഗില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തിയിരുന്നു. അമേരിക്കയിലേക്ക് അടക്കം കൊറോണ പടരുമെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.
അതേസമയം സിഐഎയും മറ്റ് ഇന്റലിജന്‍സ് ഏജന്‍സികളും മറുവശത്ത് ഇക്കാര്യം പരിശോധിക്കുന്നുണ്ടായിരുന്നു. ചൈനയുടെ ഔദ്യോഗിക മറുപടിക്കായി ഇവര്‍ കാത്തിരുന്നെന്നാണ് സൂചന. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളൊന്നും വന്നിരുന്നില്ലെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. കൊറോണവൈറസിനെ കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ട് പുറത്തുവന്നത് ജനുവരിയിലാണെന്നും ഇവര്‍ പറയുന്നു. പ്രസിഡന്റ് ട്രംപിന് വീഴ്ച്ച പറ്റിയെന്ന് അറിഞ്ഞാല്‍ അത്് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബാധിക്കുമെന്ന വിലയിരുത്തലിലാണ് റിപബ്ലിക്കന്‍ പാര്‍ട്ടി. അതുകൊണ്ട് ഇത്തരം വിഷയങ്ങള്‍ മറച്ചുവെക്കാനാണ് തീരുമാനം. ട്രംപിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈകിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് യാഥാര്‍ത്ഥ്യം.
Recommended Video
ചൈനയില്‍ തന്നെ വൈറസ് വ്യാപനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ഡിസംബര്‍ അവസാനത്തിലാണെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. ചൈനയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സമയത്ത് മാത്രമാണ് കൊറോണയുടെ ഗൗരവത്തെ കുറിച്ച് തനിക്ക് മനസ്സിലായതെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം അമേരിക്കയില്‍ കാര്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. മരണനിരക്ക് 16600 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1783 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ അഡ്മിറ്റാവുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. തൊഴിലില്ലായ്മ നിരക്കും അമേരിക്കയില്‍ വര്‍ധിച്ച് വരികയാണ്.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications