പത്ത് ട്രംപുമാര്‍ വിചാരിച്ചാലും ആണവ കരാറില്‍ മാറ്റം വരുത്താനാവില്ല: റൂഹാനി
പത്ത് ട്രംപുമാര്‍ വിചാരിച്ചാലും ആണവ കരാറില്‍ മാറ്റം വരുത്താനാവില്ല: റൂഹാനി
തെഹ്റാന്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇറാനുമായുള്ള കരാറിനെ വിലകുറച്ച് കാണാനോ അവഗണിക്കാനോ കഴിയില്ലെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി. എന്നു മാത്രമല്ല, പത്ത് ട്രംപുമാര്‍ വിചാരിച്ചാലും ആണവ കരാറില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെഹ്റാന് യൂനിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങിലാണ് റൂഹാനി നിലപാട് വ്യക്തമാക്കിയത്. ആണവ കരാറില്‍ നിന്ന് പിന്മാറാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് റൂഹാനിയുടെ ഈ പ്രസ്താവന.
കരാറുമായി ബന്ധപ്പെട്ട നിബന്ധനകളോ നേട്ടങ്ങളോ ഒരു കാരണവശാലും മാറ്റാനാവില്ല. കരാറില്‍ നിന്ന് പിന്മാറുന്ന പക്ഷം അന്താരാഷ്ട്ര സമൂഹത്തിനു മുമ്പാകെ അമേരിക്ക സ്വയം നാണം കെടുകയാണുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രീതിയിലുള്ള കരാര്‍ ലംഘനം അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ ലോകം മുഴുവന്‍ അമേരിക്കന്‍ നടപടിയെ അപലപിക്കും. അമേരിക്കയെ എങ്ങനെ വിശ്വസിക്കുമെന്നും അവരുമായി എങ്ങനെ കരാറിലേര്‍പ്പെടുമെന്നും അന്താരാഷ്ട്ര സമൂഹം ചോദിക്കും- റൂഹാനി കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ ആണവായുധ പദ്ധതികള്‍ നിര്‍ത്തിവയ്ക്കുന്നതിന് പകരമായി രാജ്യത്തിനെതിരായ ഉപരോധം നിര്‍ത്തലാക്കുന്നതായിരുന്നു 2015ല്‍ അമേരിക്കയ്ക്കു പുറമെ ചൈന, ഫ്രാന്‍സ്, റഷ്യ, ഇംഗ്ലണ്ട്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒപ്പുവച്ച കരാര്‍.
ഒബാമ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപം നല്കിയതും യു.എന്‍ രക്ഷാസമിതി 2231-ാമത് പ്രമേയമായി അംഗീകരിച്ചതുമായ കരാറിനെ 'അമേരിക്ക കണ്ടതില്‍ വെച്ച് ഏറ്റവും വൃത്തികെട്ട കരാര്‍' എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. കരാറുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിന് മുമ്പില്‍ ഒക്ടോബര്‍ 15ന് സമര്‍പ്പിക്കേണ്ട ത്രൈമാസ സാക്ഷ്യപത്രത്തില്‍ ഇറാന് കരാര്‍ പാലിക്കുന്നില്ലെന്ന് വ്യക്തമാക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. ഇതോടെ കരാര്‍ തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം അമേരിക്കന്‍ കോണ്‍ഗ്രസിനായിരിക്കും. 60 ദിവസത്തിനകം ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാടെടുക്കണമെന്നാണ് വ്യവസ്ഥ.

ഇറാന് ആണവ കരാറില്‍ നിന്ന് പിന്മാറാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം ഏറെക്കുറെ ഉറപ്പായിരിക്കെ, അമേരിക്കയ്ക്കെതിരേ ശക്തമായ വിമര്‍ശനങ്ങളുമായി ഇറാന് വിദേശകാര്യ മന്ത്രി ജവാദ് സരീഫും രംഗത്തെത്തിയിരുന്നു. ഉപരോധങ്ങളോട് ഭ്രമമുള്ള രാജ്യമാണ് അമേരിക്കയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കാര്യങ്ങളെ കുറിച്ച് ശരിയായ അറിവില്ലാത്തതാണ് ട്രംപിന്റെ ഇത്തരം പ്രസ്താവനകള്‍ക്കു കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും രീതിയിലുള്ള കരാര്‍ ലംഘനമുണ്ടായാല്‍ ഇറാനും ഭാഗികമായോ പൂര്‍ണമായോ കരാറില്‍ നിന്ന് പിന്മാറുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഉപരോധമെന്ന ഉമ്മാക്കി കാട്ടി ഇറാനെ ഭീഷണിപ്പെടുത്താനാവില്ല. ഉപരോധങ്ങള്‍ക്കെതിരായ പ്രതിരോധ ശേഷി അമേരിക്ക തന്നെയാണ് ഇറാന് നല്‍കിയത്. അമേരിക്കയുടെ ഉപരോധത്തെ കുറേക്കാലം ചെറുത്തുനിന്ന രാജ്യമാണ് ഇറാനെന്നും ഇനിയും അതിനുള്ള കരുത്ത് രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications