180 രാജ്യങ്ങളിലെ മൊബൈൽ റീച്ചാർജ് കാർഡുകൾ ഉപയോഗിച്ച് നിർമ്മിച്ച അത്തപ്പൂക്കളം
തിരുവനന്തപുരം: മൊബൈൽ റീച്ചാർജ് കാർഡുകൾ ഉപയോഗിച്ച് പൂക്കളമൊരുക്കുന്ന ഒരു തിരുവനന്തപുരം സ്വദേശിയെ പരിചയപ്പെടാം ഇനി. കുന്നുകുഴി സ്വദേശിയായ വിൻസെൻ്റ് ഗോമസാണ് 180 ഓളം രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച മൊബൈൽ റീചാർജ് കാർഡുകൾ കൊണ്ട് അത്തപ്പൂക്കളം ഒരുക്കുന്നത്.അത്തം മുതൽ തിരുവോണം വരെയും ഇദ്ദേഹത്തിൻ്റെ വീട്ടിൽ പൂക്കളമൊരുങ്ങി. മൊബൈൽ ഫോണിൻ്റെ തുടക്കത്തിൽ ലഭ്യമായിരുന്ന ബിപിഎൽ കാർഡ് മുതൽ ആഫ്രിക്കയിൽ നിന്നുള്ള ലൈക്കാട്ടിൽ കാർഡ് വരെ വിൻസൻ്റ് തയ്യാറാക്കുന്ന അത്തപ്പൂക്കളത്തിൽ കാണാം.
ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

മൊബൈൽ റീചാർജ് കാർഡുകൾ കൊണ്ട് അത്തപ്പൂക്കളമിടുകയാണ് തിരുവനന്തപുരം കുന്നുകുഴി സ്വദേശി വിൻസെൻ്റ് ഗോമസ്.ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ തരംഗത്തിന്റെ തുടക്കമായ ബിപിഎല്‍ കാര്‍ഡ് മുതല്‍ ആഫ്രിക്കയിലെ ലൈക്കാട്ടില്‍ വരെയുണ്ട് ഈ അത്തപ്പൂക്കളത്തില്‍.

സാധാരണ ഓണത്തിന് ആളുകൾ നാട്ടുപൂക്കളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന പൂവിപണികളിൽ വിൽക്കുന്ന പൂക്കളും കൊണ്ട് പൂക്കളമിടുമ്പോൾ ശ്രദ്ധേയമാവുകയാണ് ഈ പൂക്കളം.180 ഓളം രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച റീചാര്‍ജ് കാര്‍ഡുകളാണ് വിന്‍സന്റിന്റെ ശേഖരത്തിലുള്ളത് എന്നതാണ് അപൂർവ്വ വ്യത്യസ്തത.

1986 മുതലാണ് പ്രവാസിയായ വിന്‍സന്റ് റീചാര്‍ജ് കാര്‍ഡുകള്‍ ശേഖരിച്ചു തുടങ്ങിയത്. വിദേശ രാജ്യങ്ങളിലെ കാര്‍ഡുകളായിരുന്നു ആദ്യഘട്ടത്തില്‍ ശേഖരിച്ചത്. പിന്നീട് ആഫ്രിക്കയിലേയും യൂറോപ്പിലെയും കാര്‍ഡുകള്‍ വരെ ശേഖരത്തിലെത്തി. അങ്ങനെ നിരവധി രാജ്യങ്ങളിലെ മൊബൈൽ റീചാർജ് കാർഡുകൾ ശേഖരിച്ച് ഇക്കുറി കാർഡുകൾ കൊണ്ട് അത്തപ്പൂക്കളം തീർക്കുകയായിരുന്നു. വാർത്തകളിൽ ഇടം പിടിച്ചതോടെ വിൻസെൻ്റിൻ്റെ പൂക്കളം ജനശ്രദ്ധ നേടുകയായിരുന്നു.

180 ഓളം രാജ്യങ്ങളുടെ കാർഡുകളാണ് നിലവിൽ ഇദ്ദേഹത്തിൻ്റെ പക്കലുള്ളത്. ഏകദേശം മൊബൈൽ റീചാർജ് കാർഡുകളെല്ലാം കൂടിയൊരു ഇരുന്നൂറ് കിലോ തൂക്കമെങ്കിലും വരും. 20 മുതൽ 50 ഉം 100 ഡോളർ കൊടുത്തു പോലും കാർഡുകൾ വാങ്ങിയെന്നും വിൻസെൻ്റ് പറയുന്നു.

വിൻസൻറ് ആള് ചില്ലറക്കാരനല്ല. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഉൾപ്പെടെ നിരവധി അഭിമാന നേട്ടങ്ങളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.തൃശ്ശൂര്‍ പൂരത്തിനും, തിരുവനന്തപുരം കനകക്കുന്നിലും തൻ്റെ അപൂർവ ശേഖരം പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്ന് വിൻസെൻ്റ് പറയുന്നു.ഈ കാര്‍ഡുകളെല്ലാം ചേർത്ത് ഒരു മ്യൂസിയമായി സൂക്ഷിക്കാനും വിന്‍സന്റ് ഗോമസിന് പദ്ധതിയുണ്ട്.

വിദേശത്ത് തൻ്റെ കാർഡുകൾ പ്രദർശിപ്പിക്കണമെന്നുള്ളണ് ഇനിയുള്ള ഇദ്ദേഹത്തിൻ്റെ ഏക ആഗ്രഹം. ഏതായാലും ആഗ്രഹവും സഫലമാകട്ടെയെന്ന് നമുക്കും ആശിക്കാം. ഇത്തരത്തിൽ കാർഡുകളിൽ വ്യത്യസ്തത തീർത്ത് അത്തപ്പൂക്കളമിടുന്ന ഇദ്ദേഹത്തിൻ്റെ സൃഷ്ടികൾ വിദേശ രാജ്യങ്ങളിൽ ഒരു പ്രദർശനത്തിനായി അവസരം ലഭിച്ചാൽ മികച്ച കൈയ്യടി നേടുമെന്നുറപ്പാണ്.
Recommended Video
-
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
നഴ്സുമാരുടെ ശമ്പള വര്‍ധനവില്‍ ഉത്തരവ് ഉടനെന്ന് മന്ത്രി, 'ഉത്തരവാദിത്തം മാനേജ്മെന്റിന്' -
ദുബായില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു... ഈ വര്‍ഷം ഇനി വിലയിടിയില്ല! ഇതുവരെ കൂടിയത്.. -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
സ്വർണ വില പവന് കുറഞ്ഞത് 8040 രൂപ: ഇനിയും താഴോട്ട്? ഈ 4 കാര്യങ്ങൾ നടന്നാൽ സംഭവിക്കുന്നത് -
സ്വർണ വില ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു, വാങ്ങാൻ ഇതിലും മികച്ച സമയം ഇല്ല..പവൻ, ഗ്രാം നിരക്കറിയാം -
വല്ലാത്ത ചെയ്ത്തായിപ്പോയി..! രവിയെ തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഡിഎംകെ -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം -
വാഗമണ്ണിലെ റിസോര്‍ട്ടില്‍ താടിയും മീശയും വടിച്ച് ഒരാഴ്ച്ച ഒളിവില്‍; ഒടുവില്‍ ഡോ. സിറിയക് ജോര്‍ജ് പിടിയില്‍












Click it and Unblock the Notifications